മാലിദ്വീപിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ചൈന എന്നും വിശേഷിപ്പിച്ചു. കൂടാതെ 2014 ല്‍ ആരംഭിച്ച ചൈനയുടെ ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്) പദ്ധതിയെ ഉയര്‍ത്തികാട്ടി, ചൈന മാലദ്വീപിന്‍റെ വികസിത പങ്കാളിയാണെന്നും, ഈ പദ്ധതിയാണ് മാലിദ്വീപിന്‍റെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സഹായിച്ചതെന്നും പറഞ്ഞു. കോവിഡിന് മുന്‍പ് മാലിദ്വീപിന്‍റെ മുഖ്യ വിപണിയിയായിരുന്നു ചൈന. ആ സ്ഥാനം ചൈന വീണ്ടെടുക്കണമെന്നും പറഞ്ഞു.
വിദർഭ മേഖലയിൽ പ്രത്യേകിച്ച് അമരാവതി റവന്യൂ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ നിരക്ക്. ഇവിടെ 951 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ ഛത്രപതി സംഭാജിനഗർ മേഘലയിൽ 877 കേസുകളും, നാസിക് മേഘലയില്‍ 254 കേസുകളും, പൂനെ മേഘലയില്‍ 27 കർഷക ആത്മഹത്യള്‍ റിപ്പോർട്ട് ചെയ്തു
രാജ്യത്തെ വിനോദ സഞ്ചാര മേഖല മെച്ചപ്പെടുത്താനും, കൂടുതല്‍ വിദേശനാണ്യം നേടണമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് വന്നത്. നടപടി നിക്ഷേപം ആകർഷിക്കുകയും കൂടുതല്‍ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ രാജ്യത്തെ വികസനത്തിന് പിന്തുണ നൽകുമെന്നും മന്ത്രി ന്‍ഡിയാഗാ ഉനോ പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ മരണവും വിലാപവും അംഗീകരിക്കാനാവില്ല. ഇതിൽ രണ്ട് രാജ്യങ്ങളും ഉത്തരവാദിത്തം കാണിക്കണം. യുദ്ധ ഭീതി ഓഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. എന്നും ഇത്തരം പ്രശ്നപരിഹാരത്തിനായി ഇന്ത്യ മുന്നോട് വെക്കുന്നത് ദ്വിരാഷ്ട്ര സിദ്ധാന്തമാണ്
പെരുമാൾ മുരുകൻ എന്ന കലാകാരന് തന്റെ എഴുത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നുള്ള സമ്മർദം കൊണ്ട് എഴുത്ത് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യവും കലാ സൃഷ്ടിയും ഇല്ലാതാക്കുമെന്ന് സമൂഹം മനസ്സിലാക്കണം. നിലവിലെ ഇന്ത്യയിലെ കേന്ദ്രത്തിന്റെ അടിച്ചമർത്തൽ സാഹചര്യം കാണുമ്പോൾ ജർമനിയിലെ നാസി ഭരണമാണ് ഓർമ വരുന്നത്
അടുത്തിടെ ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും പ്രദേശത്ത് മാനുഷിക സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ട് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതിനുപിന്നാലെ ഇന്ത്യ ഇസ്രായേലിനൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു
ഈ വർഷം ആഗസ്‌ത്, സെപ്‌തംബർ മാസങ്ങളില്‍ മാത്രം 2.27 ലക്ഷം കോടി രൂപയാണ് ആഭ്യന്തര വിപണിയില്‍നിന്ന് മാത്രം കടമെടുത്തത്. ഏപ്രിലിൽ 1.36 ലക്ഷം കോടിയും, മെയ് മാസത്തില്‍ 1.69 ലക്ഷം കോടിയും ജൂണില്‍ 1.36 ലക്ഷം കോടിയും വായ്പ എടുത്തിരുന്നു.
ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രയേലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇസ്രേയൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെ ഐക്യദാർഢ്യം മോദി വീണ്ടും ആവർത്തിച്ചു.
സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തെക്കുറിച്ചുളള ഭാഗവും ഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ ആര്‍എസ്എസ് നിരോധനത്തെക്കുറിച്ചുളള ഭാഗവും ഉള്‍പ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശങ്ങളെ കാണേണ്ടത്.
പണ്ടുമുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണെന്നും നിലവിലെ യുദ്ധത്തോട് ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാന്‍ ഒട്ടും പര്യാപ്തമല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അന്തര്‍ദേശീയ തലത്തില്‍ അതിനുവേണ്ടിയുളള ഇടപെടലുകള്‍ നടത്താന്‍ ഇന്ത്യ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്. യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഫലസ്തീന്റെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ഫലസ്തീനിലെ മനുഷ്യക്കുരുതി അവര്‍ കാണുന്നില്ല. യുക്രൈനിലേക്കുളള പെട്രോളിയം വിതരണം റദ്ദാക്കിയത് കുറ്റകരമാണ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞത്.
ആഗോള പട്ടിണിയുടെ തോത് 'ഗുരുതരമായത്' എന്ന് വിശേഷിപ്പിക്കുന്ന 40 രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യ നിൽക്കുന്നത്. നിലവിലെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തത്തിലുള്ള GHI സ്കോർ 28.7 ആണ്. സ്കോർ കൂടുന്തോറും രാജ്യത്തിന്റെ പ്രകടനം മോശമാകും.
ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ നേരത്തെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു.
രാജ്യത്തിന്റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം. ഈ സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണം.
ഇന്ത്യയില്‍ പ്രതിരോധത്തിന്റെ വെളിച്ചം കണ്ടുതുടങ്ങിയപ്പോള്‍ അതില്ലാതാക്കാന്‍ വംശീയവെറുപ്പുണ്ടാക്കുകയാണ് ആര്‍എസ്എസ്. അടുത്ത തെരഞ്ഞെടുപ്പോടെ ആര്‍എസ്എസിന്റെ നാസിസം അവസാനിക്കും'- കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ നിങ്ങള്‍ രാജ്യത്തിന് നല്‍കിയത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാമ്പത്തിക അസമത്വവും ദാരിദ്രവും ദളിത് പീഡനവും സാമൂഹിക അനീതിയും മാത്രമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം മോദി ദിവസവും ഉദ്ഘാടനം ചെയ്യാനുളള പരിപാടി കണ്ടെത്തുകയാണ്.
അസം മുഖ്യമന്ത്രിയുടെ പുതിയ ഉപദേഷ്ടാവായ നരേന്ദ്രമോദി തന്നെയാണ് രാജ്യത്തെ പുതിയ സേവനങ്ങള്‍ക്കെല്ലാം സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പേരുകളിട്ടത്.
ഈ പോരാട്ടം ഇന്ത്യയും എന്‍ഡിഎയും തമ്മിലാണ്. നരേന്ദ്രമോദിയും ഇന്ത്യയും തമ്മിലാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയെയും ജനങ്ങളുടെ ശബ്ദത്തെയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തെയും ഞങ്ങള്‍ സംരക്ഷിക്കും'-രാഹുല്‍ ഗാന്ധി പറഞ്ഞു.
ഞാന്‍ വോട്ട് വിലയ്ക്കുവാങ്ങുകയാണ് എന്നാണ് മോദീജി പറയുന്നത്. അതെ മോദിജീ ഞാന്‍ പലതും ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്. നിങ്ങളുടെ ആളുകള്‍ ആ സൗജന്യമെല്ലാം കൊളളയടിച്ച് സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകാന്‍ മാത്രമാണ് ശ്രമിക്കുന്നത്
പല പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന മനുഷ്യരാണ് പാറ്റ്‌നയില്‍ ഒത്തുകൂടിയതെന്നും എല്ലാവരും ഒരുപോലെ സംസാരിച്ചത് ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ സംഭവിക്കുന്ന ചൂഷണം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
'ഹിന്ദു രാജ്യമായ ഇന്ത്യയില്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇന്ത്യ പിളര്‍പ്പിലേക്ക് പോകും. ഇത് ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് ഒബാമ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് മത സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
. രാജ്യ തലസ്ഥാനത്ത് ഭയപ്പാടോടെയല്ലാതെ ഒരു സ്ത്രീക്ക് ഇറങ്ങി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകളെ എന്തും ചെയ്യാമെന്ന ധാരണയാണ് പുരുഷന്മാര്‍ക്ക്. അതിനു പാകപ്പെട്ട ഒരു സിസ്റ്റമാണ് ഇവിടുത്തേത്' - മലിവാൾ പറഞ്ഞു
നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികൾ ആകുക' എന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന ദോഹ ഡയമണ്ട് ലീഗിൽ മിന്നും പ്രകടനത്തോടെ ഒന്നാമതെത്തിയതിനു പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് നീരജ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഇതുവരെ 300 അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ 70 ശതമാനത്തോളം ആശുപത്രികള്‍ അടച്ചിട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിഹാസ താരം സച്ചിന്‍ തെണ്ടുൽക്കറിന്‍റെ മകനെന്ന നിലയിലാണ് ക്രിക്കറ്റ് ലോകത്ത് അര്‍ജുന്‍ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇടം കൈയ്യന്‍ പേസ് ബൗളറെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ അര്‍ജുന് സാധിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ ഒരു കുഴപ്പമല്ല. കോൺഗ്രസ് എന്നും ജന്മി മുതലാളി കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പാർടി ആണ്
വരുന്നവയെ കയറ്റി അയ്ക്കാന്‍ കൊളംബിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ചീറ്റകളെത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് ഹിപ്പൊപ്പൊട്ടാമസുകളും എത്തുന്നത്. ഗുജറാത്തിലേക്കാണ് ഹിപ്പൊപ്പൊട്ടാസിനെ കൊണ്ടുവരിക.
ന്ത്യയില്‍ ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ജനുവരിയിൽ ഇന്ത്യയില്‍ നിന്ന് മാത്രം 1461 പരാതികൾ ലഭിക്കുകയും ഇതിൽ 191 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും വാട്സ് ആപ്പ് അറിയിച്ചു.
പ്രതികാരപരമായ ഈ നടപടിയിലൂടെ മാധ്യമ വിമർശനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന സ്വേച്ഛാധിപത്യ ഭരണം എന്ന മോദി സർക്കാരിന്റെ പ്രതിച്ഛായ
എന്നിട്ടും കഴിവുള്ള മറ്റുപല താരങ്ങളെയും തഴഞ്ഞുകൊണ്ട് രാഹുല്‍ ഇപ്പോഴും ടീമില്‍ തുടരുകയാണെന്ന് വെങ്കടേഷ് പ്രസാദ് ആരോപിച്ചു. നാഗ്പുർ ടെസ്റ്റിൽ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ ഓപ്പണറാക്കിയ തീരുമാനം തനിക്കു മനസ്സിലാകുന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നമ്മുടെ രാജ്യമാണ്. ഈ രാജ്യം മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മാത്രമല്ല, മഹ്‌മൂദിന്റെയും കൂടിയാണ്. മുസ്ലീങ്ങളുടെ ആദ്യ ജന്മഭൂമിയാണ് ഇന്ത്യ. മുസ്ലീങ്ങള്‍ക്ക് ഏറ്റവും മികച്ച രാജ്യമാണിത്.'- മഹ്‌മൂദ് മദനി പറഞ്ഞു
12 ചീറ്റകളിൽ ഒൻപത് എണ്ണത്തിനെ റൂയ്ബെർഗിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവയെ ഫിൻഡ, ക്വാസുലു എന്നിവടങ്ങളിലും പാർപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് തന്നെയാണ് ഈ ബാച്ച് ചീറ്റകളെയും എത്തിക്കുന്നത്.
ലോകത്തെ ആദ്യത്തെ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെ യാണ് ഹരീഷ് വാസുദേവന്‍റെ വിമര്‍ശനം.
തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനും എതിരെയാണ് രാഹുലിന്റെ പോരാട്ടമെന്ന് പിന്നീട് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയാണ്. കശ്മീരിന്റെ സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരും.
ഹരിയാനയിലെ ഗുഡ്ഗാവിൽ നമാസ് അനുഷ്ഠിക്കുകയായിരുന്ന മുസ്ലീങ്ങളെ ബജ്‌റംഗ്ദള്ളുകാർ ആക്രമിച്ചത് ഈ അടുത്തിടെയായിരുന്നു. ബുൾഡോസറുകൾ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളുടെ താമസസ്ഥലങ്ങൾ വരെ ഇടിച്ചുനിരപ്പാക്കുന്ന മൃഗീയമായ കടന്നാക്രമണം ഈയിടെയാണ് ഉത്തർപ്രദേശിൽ നടന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ട് കമ്പോളത്തിൽ സമീപകാലത്തെ ഏറ്റവും വലിയ കോളീളക്കം സൃഷ്ടിച്ചിട്ടും ഓഹരി ഇടപാടുകൾക്കു മേൽനോട്ടം വഹിക്കുന്ന സെബി (Securities and Exchange Board of India) ഒരക്ഷരം മിണ്ടിയിട്ടില്ല. ഇന്ത്യാ സർക്കാരിനും മിണ്ടാട്ടമില്ല. ഇങ്ങനെ ഊരിപ്പോകാൻ ഇവർക്കാർക്കും കഴിയില്ല.
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്യരുതെന്ന് ശഠിക്കുന്നത് സ്വേഛാധിപത്യമല്ലാതെ മറ്റൊന്നുമല്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സ്ഥിതിയിലേക്ക് രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ നയിക്കുകയാണ്. അടിയന്തരാവസ്ഥക്കാലത്തുള്ളതുപോലെ സെന്‍സര്‍ഷിപ്പും ശക്തമായി തിരിച്ചുവരികയാണെന്ന് ഡോക്യുമെന്ററിക്കുള്ള വിലക്ക് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലാ ബാങ്കുകൾ അദാനിക്ക് നൽകിയിട്ടുള്ളത് 4.5 ലക്ഷം കോടി!! രണ്ട് മാസം മുൻപ് ( ഡിസംബർ 1, 2022) ഡൽഹി ഇന്ത്യൻ എക്സ്പ്രസ്സ് എൽഐസിയുടെ അദാനി പ്രേമത്തെക്കുറിച്ചു ഒരു വാർത്ത നൽകിയിരുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനുമുമ്പ് 42,000 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തിയത്. പിന്നീട് വിപണിയില്‍ സ്വര്‍ണവിലയില്‍ ഘട്ടം ഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ സ്വര്‍ണ വില 32,880 രൂപയിലെത്തുകയും ചെയ്തു.
കരിയറിന്‍റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോള്‍ വിരമിക്കുന്നതിനെക്കുറിച്ച് ഇതിഹാസ ക്രിക്കറ്റ് കമന്റേറ്ററായ വിജയ് മർച്ചന്റ് പറഞ്ഞതാണ് തനിക്കിപ്പോള്‍ ഓര്‍മ വരുന്നത്. എന്തുകൊണ്ട് വിരമിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നതിനു പകരം എന്തുകൊണ്ടാണ് ഇപ്പോള്‍ പോകുന്നതെന്ന് ആളുകളെ
ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നലെ 160 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,600 രൂപയായി. സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ ഉയർന്നു. ഇതോടെ വിപണി വില 75 രൂപയായി.
രാജ്യത്തെ കോടിക്കണക്കിന് പേർക്ക് തൊഴിൽ നൽകുന്ന അനൗപചാരിക സമ്പദ്‌ഘടനയെ നോട്ട് നിരോധനം തകർത്തു. ജനകോടികളുടെ ജീവിതമാർഗമായ ചെറുകിട സംരംഭ, വ്യവസായ മേഖലകളെ തളർത്തിയെന്നും സിപിഎം പോളിറ്റ്ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയിൽ പ്രാചീന കാലം മുതൽക്കേ പരമത സ്നേഹ സങ്കൽപവും സഹിഷ്ണുതയും ബഹുസ്വരതയും നിലനിന്നു പോന്നിരുന്നു. അതുകൊണ്ടാണ് എല്ലാ വിശ്വാസങ്ങളെയും ചിന്താധാരകളെയും ഇരുകൈകളും നീട്ടി സ്വീകരിക്കാൻ ഇന്ത്യക്കായത്.
പരിപാടിക്ക് അക്രമത്തിൽ പങ്കില്ലെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ യുഎപിഎ തടവുകാരെയും ഉടൻ നിരുപാധികം വിട്ടയക്കണമെന്ന സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ലര്‍ച്ചെ രണ്ടു മണിക്ക് ആരംഭിച്ച റെയ്ഡ് പലയിടങ്ങളിലും പൂര്‍ത്തിയായി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ രണ്ടാം നിര നേതാക്കളുടെ വീടുകളിലും പ്രവർത്തകർക്ക് പരിശീലനം നൽകിയവരുടെ വീടുകളിലാണ് പരിശോധന. ഇവരിൽ പലരും പിഎഫ്ഐ നിരോധനം മുതൽ തന്നെ എൻഐഎ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.
അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ബിജെപി നേതാക്കള്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അബ്ദുള്‍ ബാരി സിദ്ദിഖി ദേശവിരുദ്ധനാണെന്നും രാജ്യത്തെ പൗരന്മാരുടെ വികാരം വ്രണപ്പെടുത്തിയതിന് മാപ്പുപറയണമെന്നും ബിജെപി നേതാവ് നിഖില്‍ ആനന്ദ് പറഞ്ഞു
സ്വാതന്ത്ര്യസമരത്തില്‍ ബിജെപിക്ക് യാതൊരു പങ്കില്ലെന്ന് ഇപ്പോഴും തനിക്ക് പറയാന്‍ സാധിക്കുമെന്നും സഭയ്ക്ക് പുറത്തുനടത്തിയ പരാമര്‍ശം സഭ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നുമായിരുന്നു ഖാര്‍ഗെയുടെ മറുപടി.
ചൈനീസ് അധിനിവേശത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ടിബറ്റന്‍ പോരാളികള്‍ നടത്തിയ സായുധ കലാപത്തിനുപിന്നാലെ 1959-ലാണ് ടിബറ്റന്‍ ആത്മീയാചാര്യനായ ദലൈലാമ തന്റെ ഇരുപത്തിയഞ്ചാം വയസില്‍ അനുയായികള്‍ക്കൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
മിസിസ് കാനഡയ്ക്കാണ് മൂന്നാം സ്ഥാനം. 2001ൽ അദിതി ഗൗത്രികാർ സൗന്ദര്യറാണിയായി തെരഞ്ഞെടുത്തതിനുശേഷം 21 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യയിലേക്ക് മിസിസ് ഇന്ത്യ പട്ടം എത്തുന്നത്.
ജനങ്ങൾക്കിടയിൽ ബിജെപി വിരുദ്ധവികാരം ശക്തമാണെന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്. പണക്കൊഴുപ്പിന്റെ ബലത്തിലും ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ചും ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തിയും പ്രതിപക്ഷ കക്ഷികളിലെ പ്രത്യയശാസ്ത്രദാരിദ്ര്യത്തെ മുതലെടുത്തുമാണ് ബിജെപിക്ക് അവരുടെ ശരിക്കുള്ള ജനസ്വാധീനത്തിൽ കവിഞ്ഞുള്ള അധികാരം നേടാനായാതെന്നും സിപിഎം ആരോപിച്ചു.
ലോകം ഇന്ത്യയെ അടയാളപ്പെടുത്താത്ത ഒരു ലോകകപ്പ് കാലം കൂടി കഴിയുന്നു. നമ്മൾ ഈ ഭൂപടത്തിലേ ഇല്ല, ആ പുല്ലാവൂർ പുഴയിലെ ഛായാപടങ്ങൾ മാത്രം നമ്മളെ അടയാളപ്പെടുത്തുന്നു.
ഭാരത് ജോഡോ യാത്ര ഒരു വ്യക്തിയുടേതല്ല. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഇന്ത്യന്‍ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനും രാജ്യത്തിനുമുന്നിലെ വെല്ലുവിളികളെ നേരിടാനുമുളള കൂട്ടായ യാത്രയാണ്.
പ്ലേ ഇറ്റ് കൂൾ', 'ഡേറ്റ് വിത്ത് യു', 'സൺഡേ റിക്വസ്റ്റ് തുടങ്ങിയ പരിപാടികളുടെ അവതാരകനായിരുന്നുവെന്നും പലര്‍ക്കും ഇക്കാര്യം അറിയില്ല. അന്ന് കോടതിയില്‍ പോകുന്നതിനോടൊപ്പമായിരുന്നു ഓള്‍ ഇന്ത്യയില്‍ ജോലി ചെയ്തിരുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജര്‍മ്മന്‍ യാത്ര സ്വപ്നം കാണുന്ന ഇന്ത്യന്‍ സഞ്ചാര പ്രേമികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ എംബസി. പുതിയ ഇളവ് അനുസരിച്ച് രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും
ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനെ തകർത്തത് മോദി ഭരണമാണ്. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ടയർ വെടിവച്ച് പൊട്ടിക്കുന്നതുപോലെയുള്ള നടപടി ആയിപ്പോയി നോട്ടുനിരോധനം. അതിനുശേഷം 2016 മുതൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴേക്കായിരുന്നു. കോവിഡിനു തൊട്ടുമുമ്പ് അത് 3.7 ശതമാനത്തിൽ എത്തുകയും ചെയ്തു.
ഇന്ത്യയിലെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്ഷേപണ വാഹനത്തിന് 'വിക്രം' എന്ന് പേരിട്ടിരിക്കുന്നത്. 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ സ്‌പേസ് ഇന്‍ഡസ്ട്രി സ്വകാര്യ മേഖലക്കായി തുറന്നുകൊടുത്തിരുന്നു
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
സുപ്രീംകോടതി വിധി ആശങ്കയുയര്‍ത്തുന്നുവെന്നാണ് മുസ്ലിം ലീഗിന്‍റെ നിലപാട്. സാമ്പത്തിക സംവരണം പിന്നാക്കം നില്‍ക്കുന്നവരുടെ അവസരം കുറയാന്‍ കാരണമാകുമെന്ന് മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാതി സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടാണിതെന്നും
നേരത്തെ നിശ്ചയിച്ച പരിപാടികള്‍ പ്രകാരം നവംബര്‍ ആദ്യവാരത്തില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പുകളില്‍ പവാര്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതില്‍ മാറ്റമുണ്ടാകില്ല എന്ന പ്രതീക്ഷയാണ് എന്‍ സി പി രുത്തങ്ങള്‍ പങ്കുവെയ്ക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പങ്കുചേരും എന്ന് അറിയിച്ചിരുന്നു
കന്യാചര്‍മ പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്നതാണ് ഈ രീതി.
2016-ലാണ് ഡി വൈ ചന്ദ്രചൂഢ് സുപ്രീംകോടതി ജഡ്ജിയായി അധികാരമേല്‍ക്കുന്നത്. അതിനുമുന്‍പ് രണ്ടുവര്‍ഷം ഏഴുമാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 1998 മുതൽ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതുവരെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഗാംബിയയില്‍ കുട്ടികള്‍ മരണപ്പെട്ടതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിപ്പ് നല്‍കിയത്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോനെപത്തിലെ എം/എസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് പരിശോധനാ പരിധിയില്‍ ഉള്‍പ്പെടുന്നത്.
രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവിയുടെ പ്രസ്താവന സമൂഹത്തിൽ വംശീയ വിദ്വേഷത്തിന് നിലമൊരുക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. ഹിന്ദുക്കൾ സമീപ ഭാവിയിൽ ന്യൂനപക്ഷമാവുമെന്ന
പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യം കടുത്തതായിരിക്കുമോ എന്ന കാര്യത്തിലും സര്‍വ്വേഫലം നിഗമനത്തിലെത്തിച്ചേരുന്നുണ്ട്. ആയിരത്തി മുന്നൂറിലധികം കമ്പനികളുടെ സി ഇ ഒ മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ ബഹുഭൂരിപക്ഷവും സാമ്പത്തിക മാന്ദ്യമുണ്ടാകും എന്നുതന്നെയാണ് (86%) പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് കടുത്തതായിരിക്കുമെന്ന്
ഈ മാസം അവസാനം നടക്കുന്ന ആര്‍ ബി ഐയുടെ ധനനയ യോഗത്തിലുണ്ടാകുന്ന പുതിയ തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് വിപണി. അതേസമയം, രൂപയുടെ മൂല്യം ഇനിയും കുത്തനെയിടിയുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യം ഉയര്‍ത്താന്‍ ആര്‍ ബി ഐ ശ്രമിക്കുന്നുണ്ടെങ്കിലും വിപണിയില്‍ അത് പ്രതിഫലിക്കുന്നില്ല.
ലോകമെമ്പാടും മതം ഇന്ന് ഒരു ആയുധമായി മാറി. മതത്തെ അങ്ങേയറ്റം രൂക്ഷമായ രീതിയില്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നത് ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ്
ഹിന്ദി ദിനത്തിന് പകരം നമ്മൾ ഇന്ത്യൻ ഭാഷാ ദിനമാണ് ആഘോഷിക്കേണ്ടത്. ഹിന്ദിയും സംസ്‌കൃതവും മാത്രമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഹിന്ദി ഭാഷയുടെ വളര്‍ച്ചക്ക് വേണ്ടി പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഭാഷയേയും അംഗീകരിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിൽ നിന്ന് കര അതിർത്തി വഴി ഭക്ഷ്യവസ്തുക്കൾ രാജ്യത്ത് എത്തിക്കാമെന്ന് ഒന്നിലധികം അന്താരാഷ്ട്ര ഏജന്‍സികള്‍ തങ്ങള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം പച്ചക്കറികളുടെയും പഴങ്ങളുടെയും
2ജി സെപക്ട്രം കേസിൽ പബ്ലിക് പ്രോസിക്യുട്ടറായിരുന്നു ലളിത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിച്ച ഭരണഘടനാബെഞ്ചിൽ ജസ്റ്റിസ് ലളിത് അംഗമായിരുന്നു. ഷൊറാബുദ്ദീൻ ഷെയിഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായുടെ അഭിഭാഷകൻ ലളിതയായിരുന്നു. ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസ്
യുക്രൈന്‍റെ 31-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച്, ആറ് മാസമായി തുടരുന്ന സംഘർഷത്തിന്‍റെ അവലോകനത്തിനായാണ് യുഎന്‍ സുരക്ഷാ സമിതി യോഗം ചേർന്നത്. എന്നാൽ ചർച്ചയുടെ തുടക്കത്തിൽ തന്നെ, റഷ്യൻ അംബാസഡർ വാസിലി-എ-നെബെൻസിയ വീഡിയോ കോൺഫറൻസിലൂടെ
ഐക്യവും അഖണ്ഡതയും നഷ്ടമാകാത്ത രൂപത്തില്‍ ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഭരണാധികാരികള്‍ ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും അക്രമത്തിലേക്കും അനീതിയിലേക്കും നീങ്ങുന്ന വിധത്തിലുളള അതിരുവിട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുളള പ്രേരകമാവരുത് നമ്മുടെ ഉളളിലുളള സ്വാതന്ത്ര്യ ചിന്തകളെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ജാര്‍ഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും വെറും 15 കിലോമീറ്റര്‍ ദൂരെയാണ് റാണി ചുവാനെന്ന ഗ്രാമം. ഈ ഗ്രാമത്തിന്‍റെ ഉള്‍ക്കാടുകളില്‍ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. ആദ്യം നദിയുടെ അടിത്തട്ടിലായിരുന്നു സ്വര്‍ണ തരികളുണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് മണൽത്തരികൾക്കിടയിലും സ്വർണ്ണത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലായത്.
മധ്യപ്രദേശിലെ ബുർഹാൻപൂരിലെ തെരേസ പ്രദേശത്താണ് കറുത്ത താജ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ പ്രധാനആകര്‍ഷണവും ഈ കറുത്ത താജ്മഹലാണ്. ബുർഹാൻപൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ താജ്, എഡി 1622 നും 1623 നും ഇടയിലാണ് ഇത് നിര്‍മ്മിച്ചതെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്.
ഡിസംബര്‍ ആവുന്നതോടെ പാടങ്ങളൊക്കെ വറ്റി വരണ്ട് ഉപ്പ് മാത്രം ബാക്കിയാവുന്നു. വരണ്ട പാടങ്ങള്‍ വെളുപ്പുനിറമാകുന്നതോടെ ഇവിടെ സഞ്ചാരികളെക്കൊണ്ട് നിറയും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപ്പ് പാടം, വെളുത്ത മരുഭൂമിയായി മാറുന്നത്. ഈ സമയം ഗുജറാത്ത് സര്‍ക്കരിന്‍റെ നേതൃത്വത്തില്‍ റാന്‍ ഉത്സവം സംഘടിപ്പിക്കാറുണ്ട്.
രാജ്യത്തിന്റെ 14 മത് ഉപ രാഷ്ട്രപതിയായിട്ടാണ് ജഗ്ദീപ് ധൻകർ ഇന്ന് ചുമതലയേൽക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സർട്ടിഫിക്കറ്റ് സത്യപ്രതിജ്ഞാ ചടങ്ങിൽ വായിക്കും.
അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വിപരീതമായി ഇത്തവണ ഓഗസ്റ്റ് 15-ന് ഇന്ത്യയിലെ150 ചരിത്ര സ്മാരകങ്ങള്‍ ത്രിവര്‍ണം തെളിയും. എന്നാൽ താജ്മഹലിനെ മാത്രം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്.
കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതാണ്. 2021-ൽ ഇന്ത്യ ഏകദേശം 106 തവണ ഇന്റർനെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെടുത്തിയെന്നാണ് കണക്ക്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ റായ്പൂരിൽ വെച്ച് നടന്ന 'ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്‍റെ' കോൺക്ലേവിൽ സംസാരിക്കുമ്പോഴാണ് രഘുറാം രാജൻ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് എന്തുകൊണ്ട് ലിബറൽ ജനാധിപത്യം ആവശ്യമാണ്' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കായിരുന്നു ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിച്ചിരുന്നത്. ജനുവരിക്ക് ശേഷം 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ മൂന്ന് യോഗ്യത തീയതികളും മാനദണ്ഡമാക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ മാർഗരറ്റ് ആൽവയുടെ ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗമാണ് മാർഗരറ്റ് ആൽവയെ പ്രതിപക്ഷത്തിന്‍റെ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവായ മാര്‍ഗരറ്റ് ആല്‍വ ഉത്തരാഖണ്ഡിന്‍റെ ഗവര്‍ണറായിരുന്നു. 2012 മുതല്‍ രാജസ്ഥാന്‍റെ ഗവര്‍ണര്‍ പദവി വഹിക്കുന്നുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറാണ് എന്‍ ഡി എയുടെ പ്രതിപക്ഷ സ്ഥാനാര്‍ഥി.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിച്ചത്. പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് ദ്രൗപദി മുർമു രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മാധ്യമ വിചാരണ ജനാധിപത്യത്തിന് ചേര്‍ന്നതല്ല. അജണ്ടകളോടുകൂടിയ ചര്‍ച്ചകള്‍ ചിലപ്പോള്‍ വിധിന്യായത്തെപ്പോലും സ്വാധീനിച്ചേക്കാം. മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലും ജഡ്ജിമാര്‍ക്കെതിരെ ആസൂത്രിതമായ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്. ഉത്തരവാദിത്തങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതിലൂടെ ജനാധിപത്യത്തെ രണ്ടടി മാധ്യമങ്ങള്‍ പിന്നോട്ടടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യശ്വന്ത സിന്‍ഹയും ദ്രൗപതി മുര്‍മുവുമൊക്കെ നല്ല വ്യക്തികളാണ്. ദ്രൗപതി മുര്‍മു പ്രതിനിധാനം ചെയ്യുന്ന ആശയമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണ് ദ്രൗപതി മുര്‍മു. അതിനര്‍ഥം അവര്‍ ആദിവാസി വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്നുവെന്നല്ല.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുമെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് വിജയ് മല്ല്യക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.
റഷ്യൻ ഊർജ വിതരണത്തെയും സമ്പദ്‌വ്യവസ്ഥയെയും വളരെയധികം ആശ്രയിക്കുന്ന ജർമനിയുമായി യുക്രൈന്‍റെ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമൻ നിർമിത ടർബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തർക്കത്തിലാ
വിമര്‍ശിക്കുന്നവരെയും നൂനപക്ഷങ്ങളെയും ഇന്ത്യയില്‍ അടിച്ചമര്‍ത്തുകയാണ്. വിമര്‍ശിക്കുന്നവരെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം വേട്ടയാടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്ത്യന്‍ ഭരണഘടനയും രാജ്യത്തിന്‍റെ വൈവിധ്യം മനസിലാകാത്തവരാണ് രാജ്യത്ത് മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന
എല്ലാവരെയും ഉള്‍ക്കൊളളുന്നത് സമൂഹത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നു. സമാധാനത്തിന്റെയും പുരോഗതിയുടെയും താക്കോലാണത്. ഭിന്നിപ്പിക്കുന്നവരെ മാറ്റിനിര്‍ത്തി നമ്മെ ഒന്നിപ്പിക്കുന്ന വിഷയങ്ങളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്
ഫാഷിസം അതിന്റെ ആദ്യശത്രുക്കള്‍ എന്ന നിലയില്‍ എഴുത്തുകാരെയും കലാകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഇതര ബുദ്ധിജീവികളെയും വേട്ടയാടുകയാണ്.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകള്‍ക്കൊപ്പം നിന്ന ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ടീസ്റ്റ സെതൽവാദിനെ ചോദ്യം ചെയ്യുന്നത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ടി ആര്‍ എസ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ ഇടപെടലിന്‍റെ ഭാഗമായാണ് ടി ആര്‍ എസ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും രാജ്യത്തെ തലമുതിര്‍ന്ന നേതാവും എന്‍സിപി അധ്യക്ഷനുമായ ശരത് പവാറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ സജീവ് രാഷ്ട്രീയത്തില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പവാര്‍ ഗുലാം നബി ആസാദിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. ഇതിനിടെയാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ഇടതുപക്ഷം നിര്‍ദ്ദേശിച്ചതായ വാര്‍ത്ത വന്നത്.
ചിന്താദ്രിപേട്ടയിലെ ഒരു വേശ്യാലയത്തിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഉദയകുമാർ എന്നയാളുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. മസാജ് സെന്റർ റെയ്ഡ് ചെയ്ത പൊലീസ് ലൈംഗികത്തൊഴിലാളികൾക്കൊപ്പം ഹര്‍ജിക്കാരനേയും അഞ്ചാം പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രവാചക നിന്ദക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ എല്ലാവരും നമ്മളെ തള്ളിപറയട്ടെ. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവര്‍ ഒരു തരത്തിലുമുള്ള ദയയും അര്‍ഹിക്കുന്നില്ല. മാപ്പ്, ഖേദ പ്രകടനം, സസ്പെന്‍ഷന്‍ എന്നീ കാര്യങ്ങള്‍ കൊണ്ട് ഈ പ്രശ്നം അവസാനിക്കുന്നില്ലെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിമര്‍ശനത്തിന് ഇടയാക്കിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതല്ല എന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു.
വെറുപ്പ് വിദ്വേഷം വളര്‍ത്തുക മാത്രമേ ചെയ്യു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിത്'-എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്
ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ കൊണ്ടുവന്നിരുന്നു. പാർലമെന്റിൽ ആദ്യമായാണ് ജനസംഖ്യാ നിയന്ത്രണ ബിൽ ചർച്ച ചെയ്യുന്നത്. ജനസംഖ്യ വര്‍ധനവ് രാജ്യത്തിന്‍റെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നുണ്ട്. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കാന്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. ജനസംഖ്യ നിയന്ത്രണാതീതമായി വര്‍ധിച്ചാല്‍
ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധനം പുനപ്പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷയിലും ആഗോള സ്ഥിരതയിലും ഇന്ത്യക്ക് പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും മറ്റ് രാജ്യങ്ങള്‍കൂടി കയറ്റുമതി നിയന്ത്രിച്ചാല്‍ അത് ഒരു ആഗോള പ്രതിസന്ധിയായി മാറുമെന്നും ക്രിസ്റ്റലീന പറഞ്ഞു.
ബീഹാര്‍ കേഡറില്‍ നിന്നുള്ള ഐ എ എസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാര്‍. 2020 - ലാണ് അദ്ദേഹം ഐ എ എസില്‍ നിന്നും വിരമിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ 37 വര്‍ഷത്തെ സര്‍വ്വീസുള്ള വ്യക്തിയാണ് രാജീവ് കുമാര്‍. സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ,
ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു. വ്യാപകമായ മുസ്ലീം വിരുദ്ധത ജനങ്ങളെ ഭയപ്പെടുത്തുകയും വിഷലിപ്തമാക്കുകയും ചെയ്യും. മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്നത് അപകടകരവും നീചവുമായ പ്രവൃത്തിയാണ്. നിങ്ങള്‍ ഒരാളെ ചെറുതായി കാണുന്നുണ്ടെങ്കില്‍ അവരെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുപറ്റാന്‍ എളുപ്പമാണ്
അതേസമയം, മാസ്‌ക്, ആള്‍ക്കൂട്ടം, കൊവിഡ് നിയന്ത്രണ ലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ പട്ടികയനുസരിച്ച് ഇന്ത്യ 139- ാം സ്ഥാനത്തും അയല്‍ക്കാരായ പാക്കിസ്ഥാനും ബംഗ്ലാദേശും യഥാക്രമം 103, 99 സ്ഥാനങ്ങളിലുമാണ്.
ചൈനയുടെ സഹകരണത്തോടെയാണ് പ്രമേയം പാക് പ്രതിനിധി മുനീര്‍ അക്രം അവതരിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ രണ്ടു മുസ്ലീം പള്ളികളില്‍ സ്ഫോടനം നടന്ന ദിവസമാണ് എന്നതുകൊണ്ടാണ് മാര്‍ച്ച് 15 തന്നെ മുസ്ലീം വിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാനായി തെരെഞ്ഞടുത്തത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്കാമിക് സഹകരണ സംഘടനയുടെ ഭാഗമായാണ് പാകിസ്താന്‍ പ്രമേയം വതരിപ്പിച്ചത്.
അതേസമയം, രാജ്യതാത്പര്യത്തിന്‍റെ ഭാഗമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയാണ്. യുക്രൈനിനെതിരായ റഷ്യയുടെ നടപടിയെ വിമർശിച്ച യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നുവെന്നതും ശരിയാണ്. യുക്രൈനില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ ഇന്ത്യക്ക് അഗാധമായ വേദനയുണ്ട്.
ഇടക്ക് വെച്ച് പലരും പലവഴിക്കായി പിരിഞ്ഞു പോവുകയായിരുന്നു. പെണ്‍കുട്ടികള്‍ പലരും ഇടക്ക് വെച്ച് തലകറങ്ങി വീണുപോകുന്നുണ്ടായിരുന്നു. പലര്‍ക്കും ഇതുവരെ അതിര്‍ത്തിയിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. നില്‍ക്കുന്നയിടം സുരക്ഷിതമാണോയെന്ന് പോലും അറിയില്ല. ഈ സമയത്താണ് ഞങ്ങളെ കൂട്ടാന്‍ അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ ആരും എത്തിയിട്ടില്ലെന്ന് അറിയുന്നത് - വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
യുക്രൈനെതിരെ സൈനിക നടപടികള്‍ ആവശ്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ആക്രമണത്തെ ചെറുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി നല്‍കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഏത് രീതിയിലും ആക്രമിക്കാന്‍ സൈന്യം തയ്യാറാണ്.
മുൻപൊക്കെയാണെങ്കിൽ ഒരു യു.പി. സ്കൂൾ കുട്ടിക്ക് ഉപന്യാസത്തിനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ അത്. എന്നാൽ ഇന്ന്, 74 വർഷങ്ങൾക്കുശേഷം, നമ്മെ നയിക്കുന്നവർക്കുപോലും ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യമായി അത് കനത്ത് തിടംവെച്ചിരിക്കുന്നു.
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പെഗാസസിനെക്കുറിച്ച് പഠിക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ ആദ്യം തീരുമാനമായെങ്കിലും പിന്നീട് ഇത്തരം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടന്ന
ജനങ്ങള്‍ക്ക് സമാധാനപരമായും സഹവര്‍ത്തിത്തത്തോടെയും ജീവിക്കാന്‍ കഴിയുന്ന അവസ്ഥ തന്നെയാണ് കാശ്മീരില്‍ നിലനില്‍ക്കുന്നത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന സ്ഥിതി അവിടെ നിലനില്‍ക്കുന്നുണ്ട്
കൊവിഡിന് അധികകാലം ഇങ്ങനെ വിഹരിക്കാന്‍ സാധിക്കില്ല. അതിന്‍റെ അന്ത്യം അടുത്ത് വരികയാണ്. ഈ ചതുരംഗകളിയില്‍ ജയപരാജയങ്ങള്‍ ഇല്ല. ഇതൊരു സമനിലയില്‍ കലാശിക്കാനാണ് പോകുന്നത്. കൊവിഡ് താത്കാലികമായെങ്കിലും നമ്മില്‍ നിന്നും ഒളിക്കാന്‍ പോവുകയാണ്.
"നിലവിലെ സംഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണ്. പ്രധാനമന്ത്രി ഇതൊന്നും കാര്യമായി എടുക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല. ഹരിദ്വാറിലെ ധർമസൻസദ് പരിപാടിയിൽ മുസ്ലിംങ്ങളെ കൊന്നൊടുക്കാനുള്ള ആഹ്വാനം അഭ്യന്തര യുദ്ധത്തിലേക്ക് വഴി വെക്കുന്നതാണ്. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായാല്‍ അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കും എന്നത് വസ്തുതയാണ്. അത്തരം ഒരു സംഭവം രാജ്യത്തുണ്ടായാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെ വരും" - നസറുദ്ദീന്‍ ഷാ പറഞ്ഞു.
കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ബില്ലിന് അംഗീകാരം നല്‍കുന്നത്. ഡിസംബർ 2020-നാണ് പ്രത്യേക സമിതി രൂപികരിച്ചത്. ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും,
1978-ലാണ് സ്ത്രീകളുടെ വിവാഹപ്രായം 15-ൽ നിന്ന് 18 ആക്കി ഉയർത്തിയത്. അന്ന് നിലനിന്നിരുന്ന ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഇത്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടി. ഇതേ നിലപാട് ജിഎസ്ടി കൗണ്‍സില്‍ നേരത്തെയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതില്‍ തൃപ്തരായിരുന്നില്ല. കഴിഞ്ഞ ജിഎസ്ടി കൗണ്‍സിലിന്‍റെ യോഗ തീരുമാനങ്ങള്‍ കൃത്യമായി വിശദീകരിച്ച് സത്യവാങ്മൂലത്തിന്‍റെ രൂപത്തില്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നു.
സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നത്. സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും നിക്ഷേപങ്ങൾക്ക് നിയമപരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
'ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്റര്‍ രാഷ്ട്രപതിയാണെന്നതു മറികടന്ന് മൂന്ന് സേനകളെയും നിയന്ത്രിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. കശ്മീരി പൗരനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട മേജര്‍ ലിതുല്‍ ഗോഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചയാളാണ് ബിപിന്‍ റാവത്ത്.
രാവിലെ 11.30 മുതൽ ബിപിന്‍ റാവത്തിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെക്കും. ഈ സമയം പൊതുജനങ്ങൾക്കും സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കുക. ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുമായി അടുത്ത നയതന്ത്രബന്ധം പുലർത്തുന്ന 10 രാജ്യങ്ങളിലെ സൈനിക മേധാവിമാരും സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
കോടതി കെട്ടിടത്തിലെ 102-ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. സ്കൂള്‍ ബാഗിലാണ് ലാപ്ടോപ് സൂക്ഷിച്ചിരുന്നതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം തുടങ്ങിയെന്നും ഡിസിപി പ്രണവ് ത്യാല്‍ പറഞ്ഞു.
ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ റാണ അയ്യൂബ് കേന്ദ്രസര്‍ക്കാരിന്‍റെയും ആര്‍ എസ് എസിന്‍റെയും പ്രവര്‍ത്തനനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എല്ലാ രീതിയിലും തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രാജ്യത്ത് സത്യം പറയുന്നവരെ
ഒമൈക്രോണ്‍ ബാധിക്കുന്നയാള്‍ക്ക് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാല്‍ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശുപത്രി സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം.
ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ക്ക് 13 പ്രൈമറി കോണ്ടാക്ടുകളാണുള്ളത്. ഇതില്‍ കൊവിഡ് പോസറ്റീവായവരെ ഐസലെറ്റ് ചെയ്തിട്ടുണ്ടെന്നും ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
കൊവിഡ് മൂലം മരിച്ചവരില്‍ ഭൂരിഭാഗം ആളുകളും വാക്സിന്‍ സ്വീകരിക്കാത്തവരാണ്. പുതിയ വകഭേദത്തെ പ്രതിരോധിക്കാനും, രോഗത്തിന്‍റെ തീവ്രതക്കുറക്കാനും ബൂസ്റ്റ്ര്‍ ഡോസിന് സാധിക്കും. രണ്ട് ഡോസുകളിലൂടെ ലഭിച്ച പ്രതിരോധ ശേഷി മാസങ്ങള്‍ കഴിയും തോറും കുറഞ്ഞുവരും. മറ്റ് രോഗങ്ങള്‍ ഉള്ളവരിലും പ്രായം കൂടിയവരിലുമാണ് പ്രതിരോധശേഷി കുറഞ്ഞു വരുന്നതായി പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.
'അറ്റ് റിസ്ക്' രാജ്യങ്ങളില്‍ നിന്നും വരുന്നവരെ വിമാനത്തവളങ്ങളില്‍ നിന്നും വീണ്ടും ടെസ്റ്റ് ചെയ്യുകയും റിസള്‍ട്ട് വരുന്നതുവരെ എയര്‍ പോര്‍ട്ടില്‍ നിന്നും പുറത്ത് പോകാന്‍ അനുവദിക്കുകയുമില്ല. കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ 14 ദിവസം മുന്‍പ് വരെ യാത്ര ചെയ്ത സ്ഥലങ്ങളുടെ റിപ്പോര്‍ട്ട് ഹാജരാക്കണം.
സംസ്ഥാനങ്ങളുടെ ശുചിത്വപ്പട്ടികയില്‍ ഛത്തീസ്ഗഢിനാണ് ഒന്നാം സ്ഥാനം. നൂറിലധികം നഗരസഭകളുള്ള മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തേയും മൂന്നാമത്തേയും സംസ്ഥാനങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്.
പാസ്‌വേഡുകൾ സുരക്ഷിതമായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കില്‍ സൈബര്‍ ഇടങ്ങളില്‍ സമയം ചെലവഴിക്കുന്ന എല്ലാവരുടെയും സ്വകാര്യതയിലേക്ക് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ കടന്നുവരാന്‍ സാധിക്കും. ഈ കാലഘട്ടത്തില്‍ കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കുന്നതിനാൽ സൈബർ സുരക്ഷയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ് - നോർഡ്പാസ് സിഇഒ ജോനാസ് കാർക്ലിസ് പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നിരന്തരം വാര്‍ത്തകളിലൂടെ കാണുന്നതാണ്. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നിശബ്ദരാക്കുകയാണ് ചെയ്യുന്നത്. പലകാര്യങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താനും വിയോജിക്കാനും സാധിക്കാതെ വരുന്നു.
കുല്‍ഭൂഷന്‍ ജാദവിന് വിധിച്ച വധശിക്ഷ പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് പാക് സർക്കാർ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. അതോടൊപ്പം
അയല്‍രാജ്യങ്ങളുമായി ഇന്ത്യ സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും ശേഷം പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. ഭീകരവാദം,അക്രമണം, വിദ്വേഷം എന്നിവയെ ഇല്ലായ്‌മ ചെയ്യുവാനാണ് രാജ്യം ആഗ്രഹിക്കുന്നത് - കാജല്‍ ഭട്ട് പറഞ്ഞു.
കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ രാഷ്ട്രീയ റാലികൾ നടത്താൻ അനുവാദം നല്‍കിയ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ജസ്റ്റിസ് ബാനർജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം തരംഗത്തിന്‍റെ ഉത്തരവാദിത്തം കമ്മീഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു,
വാക്സിന് പരീക്ഷണത്തില്‍ മരണമോ പ്രതികൂല ഫലങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. നവംബര്‍ 2020 മുതല്‍ 2021-മെയ് വരെ 18 മുതല്‍ 97 വയസുള്ളവരില്‍ നടത്തിയ പരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ലാന്‍സെറ്റ് ജേര്‍ണല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാരത് ബയോടെകും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ബോര്‍ഡും സംയുക്തമായാണ് പഠനം നടത്തിയിരിക്കുന്നത്.
നോട്ട് നിരോധനം തൊഴിലവസരങ്ങളില്‍ മൂന്ന് ശതമാനം ഇടിവുണ്ടാക്കിയതായി 2016-ല്‍ മലയാളിയും ഐഎംഎഫ് ചീഫ് ഇകണോമിസ്റ്റുമായ ഗീതാ ഗോപിനാഥ് അടങ്ങുന്ന സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. ഇപ്പോള്‍ അവസ്ഥ അതിലും ദയനീയമാണ്. അസാധുവാക്കിയ 500 രൂപയുടെയും 1,000 രൂപയുടെയും
സംസ്ഥാനം മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങളിലും ഇന്ധന നികുതി കുറച്ചിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. ഉത്തരാഖണ്ഡ് 2 രൂപയും അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പുർ എന്നീ സംസ്ഥാനങ്ങൾ ലീറ്ററിന് 7 രൂപ വീതവുമാണ് കുറച്ചത്.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്നത് ഇന്ത്യന്‍ കണ്ടുപിടിത്തത്തിന് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ബയോകോൺ ചെയർപേഴ്‌സൺ കിരൺ മസുംദാർ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ചൊരു വാക്സിന് ഈ അംഗീകാരം ആവശ്യമായിരുന്നുവെന്നും കിരണ്‍ കൂട്ടിച്ചേര്‍ത്തു.
കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം കൂടുന്നതിലാണ് അടിയന്തിരമായി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ യഥേഷ്‌ടം ലഭ്യമായിരിക്കുമ്പോള്‍ ആളുകള്‍ വാക്സിനോട് വിമുഖത കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു.
കോവാക്സിനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ മുതല്‍ ഉള്ള വിവരങ്ങളാണ് ആണ് ലോകാരോഗ്യ സംഘടന ശേഖരിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കളില്‍ നിന്നും പ്രതിക്ഷിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പറഞ്ഞിരുന്നു.
മുസ്ലീങ്ങളാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിനുകാരണമെന്നും രാജ്യത്തെ മുസ്ലീങ്ങള്‍ ഹിന്ദു യുവതികളെ വിവാഹം ചെയ്ത് ഇന്ത്യയെ ഇസ്ലാം രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണെന്നും തുടങ്ങി ഹിന്ദുക്കളുടെ ജീവന്‍ അപകടത്തിലണ്, മുസ്ലീങ്ങള്‍ നമ്മെ കൊല്ലും എന്നുവരെയുളള വര്‍ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങളാണ് ഫേസ്ബുക്കിലൂടെ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീര്‍ താഴ്വരയുടെ സമാധാനം നശിപ്പിക്കാനാണ് ചൈനയും, പാകിസ്ഥാനും ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഇന്ത്യയോട് അവര്‍ നിഴല്‍ യുദ്ധം നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. പുറത്ത് നിന്നും വരുന്നവരെയും പോകുന്നവരെയും കര്‍ശനമായി നിരീക്ഷിക്കും.
കഴിഞ്ഞ ദിവസം ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. അരുണാചല്‍ അതിര്‍ത്തിയിലാണ് സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സംഘര്‍ഷത്തിനു വഴിവെക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ബും ലാ പാസിനും യാങ്സീയ്ക്കും ഇടയിലായിരുന്നു ഇപ്പ്രാവിശ്യം ചൈനീസ് സൈന്യം എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 15ന് നടന്ന ഗാല്‍വന്‍ താഴ്വരയിലെ ഏറ്റുമുട്ടലില്‍ ചൈനയുടെ നാല്‍പതിലധികം സൈനികര്‍ക്കും, ഇരുപത് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള
ഇന്ത്യയിൽ ഉത്പാദിപ്പിച്ച വാക്സീൻ സ്വീകരിച്ചവർ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള ബ്രിട്ടന്റെ പുതിയ യാത്രാനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രം ബ്രിട്ടന് രേഖാമൂലം കത്തെഴുതിയിരുന്നു.
കൊവിഷീൽഡിന്റെയോ കൊവാക്സിന്റോയോ രണ്ട് ഡോസും സ്വീകരിച്ചവർക്കും യുകെയിലെത്തിയാൽ 10 ദിവസം ക്വാറന്റീൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ നിയന്ത്രണം തുടരും. ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും
യു എന്നിന്‍റെ വേദികള്‍ പോലും ഇന്ത്യക്കെതിരെ ഉപയോഗിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. സമ്മേളനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ച വഴി തിരിച്ച് വിടുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. പാകിസ്ഥാന്‍ പ്രതിനിധി ചര്‍ച്ചക്ക് കൊണ്ട് വന്നിരിക്കുന്നത് ജമ്മു കശ്മീർ പ്രശ്നങ്ങളും പാക്കിസ്ഥാനു പിന്തുണ നൽകുന്ന സയീദ് അലി ഷാ ഗീലാനിയുടെ മരണവുമാണ്.
അഫ്ഗാന്‍ മണ്ണ് ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കാര്യത്തിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുമെന്ന് അഫ്ഗാന്‍ പ്രതിനിധി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ചരക്ക് നീക്കം പാകിസ്താനിലെ ട്രാൻസിറ്റ് റൂട്ടിലൂടെയാണ് നടത്തിയിരുന്നത്. ഇതാണ് താലിബാന്‍ തടഞ്ഞിരിക്കുന്നത്. കയറ്റുമതിയും, ഇറക്കുമതിയും രാജ്യം നിര്‍ത്തി വെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അജയ് സഹായ് പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുകയും ടി പി ആര്‍ റൈറ്റ് താഴുകയും ചെയ്തതിന്റെ ഫലമായാണ് വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ ഇപ്പോള്‍ എടുത്ത് കളയുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 4.18 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഈ കണക്കിന്റെ പത്ത് ഇരട്ടിയോളമാണ് യഥാര്‍ത്ഥ മരണസംഖ്യ എന്നാണ് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്
ഇന്ത്യയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരണങ്ങളുണ്ടായതായി സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ പറഞ്ഞത്. ഓക്സിജൻ ക്ഷാമം മൂലം കൊവിഡ് രോഗികൾ റോഡുകളിലും ആശുപത്രികളിലും മരിച്ചുവീണിട്ടുണ്ടോ എന്ന ചോദ്യത്തിന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാറാണ് ഇത്തരമൊരു മറുപടി പറഞ്ഞത്.
ഓക്സിജന്‍ സിലിണ്ടറുകള്‍ക്കായി മുറവിളി കൂട്ടുന്ന ജനങ്ങളും, ദിനംപ്രതി ഓക്‌സിജന്‍ ക്ഷാമം മൂലം ജനങ്ങള്‍ മരിച്ചുവീഴുന്ന വാര്‍ത്തകളുമെല്ലാം ചാനലുകളില്‍ നിറയുകയും സഹായം വാഗ്ദാനം ചെയ്ത് പാക്കിസ്ഥാനടക്കമുളള രാജ്യങ്ങള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ വിവരസാങ്കേതിക നിയമ പ്രകാരം ലഭിക്കുന്ന എല്ലാ പരാതികളിലും മാസം തോറും റിപ്പോര്‍ട്ട് തയാറാക്കണം. അതിനോടൊപ്പം സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുകയും വേണം. ഇക്കാര്യങ്ങള്‍ക്കെല്ലാം മേല്‍നോട്ടം വഹിക്കേണ്ടത് പരാതി പരിഹാര ഓഫീസറാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും, നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ രണ്ടാം തരംഗത്തെക്കാള്‍ തീവ്രത കുറവായിരിക്കും മൂന്നാം തരംഗത്തിനെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാനില്‍ നിന്നുളള ട്വീറ്റുകളില്‍ അധികവും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവയായിരുന്നു. ഇന്ത്യ ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സമയത്ത് രാജ്യത്തിന് പാക് സര്‍ക്കാരും പാക്കിസ്ഥാനിലെ നിരവധി സന്നദ്ധ സംഘടനകളും സഹായ വാഗ്ദാനവുമായി എത്തിയിരുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ കുട്ടികൾക്കും കൊവിഡ് ബാധിച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കുട്ടികളിൽ ഭൂരിഭാഗവും ടെസ്റ്റിന് വിധേയമായിരുന്നില്ല. കുട്ടികളെ രോഗം ഗുരുതരമായി ബാധിച്ചിരുന്നില്ല.
ഇന്ത്യയുടെ പുതിയ ഐടി നിയമത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്ര. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്രത്തിന് എതിരാണെന്നാണ് ഐക്യരാഷ്ട്രസഭ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുകുലുക്കുമ്പോഴും ഒന്നാം തരംഗം ഏറെ ബാധിച്ച മുംബൈയിലെ ധാരാവിയില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഇന്ത്യയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 5 ദിവസമായി 4.39 ശതമാനമാണ് പോസറ്റിവിറ്റി നിരക്ക്. എന്നാല്‍ ഇതേ സമയം രാജ്യത്ത് 4002 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരിക്കുന്നത് 2,213 ആളുകളാണ്.
ബിഹാറില്‍ മരണനിരക്കില്‍ മാറ്റം വന്നതാണ് രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതിനു കാരണം. തമിഴ്‌നാട്, കേരള, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്തില്‍ ആദ്യമായിട്ടാണ് ഒരു ഭൂഖണ്ഡത്തില്‍ മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റയെ മാറ്റുന്നത്. ഇതിനുള്ള എല്ലാ സാഹചര്യവും, ആവാസവ്യവസ്ഥയും ഇന്ത്യയിലുണ്ടെന്ന് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനായ യാദ്വേന്ദ്രദേവ് ജഹ്ല വ്യകതമാക്കി.ചീറ്റകള്‍ക്ക് ഇരകളെ പിടികൂടുവാന്‍ 112 കിലോമീറ്റര്‍ വേഗതയിലൂടെ ഓടുവാന്‍ സാധിക്കും.
ഈ മാസം 16 തവണയാണ് ഇന്ധനവില കൂട്ടിയത്. ഒരുമാസത്തിനിടെ പെട്രോളിന് 4.23 രൂപയും ഡീസലിന് 3.47 രൂപയുടെയും വർധനവുണ്ടായി. ഇന്നത്തെ വില വർധനയോടെ ഒഡീഷയിലും തെലങ്കാനയിലും പെട്രോൾ വില 100 കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ വില 100 കടന്നിരുന്നു.
യാത്രാസമയത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ സ്ലാബുകൾ നിശ്ചയിച്ചാണ് നിലവിൽ നിരക്ക് ഈടാക്കുന്നത്. ഓരോ സ്ലാബിന്‍റെയും മിനിമം നിരക്കിലാണ് ഇപ്പോൾ വർധനവ് വരുത്തിയത്. 40 മിനിറ്റുള്ള യാത്രയ്ക്ക് നിലവിൽ കുറഞ്ഞ നിരക്ക് 2300 രൂപയാണ്. അത് 2600 ആകും. 40 മിനിട്ട് മുതൽ 60 മിനിട്ടുവരെയുള്ള രണ്ടാം സ്ലാബിലെ കുറഞ്ഞ നിരക്ക് 2900 രൂപയിൽനിന്ന് 3300 ആകും.
യുപിയിലെ ഗാസിയാബാദ് സ്വദേശീയായ 45 കാരനിലാണ് രോഗം ആദ്യം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് രോഗമുക്തനായ ഇദ്ദേഹത്തില്‍ ബ്ലാക്ക്, വൈറ്റ് ഫംഗസുകളുടെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മറ്റ് രണ്ട് ഫംഗസുകളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് യെല്ലോ ഫംഗസ്.
മിക്ക സംസ്ഥാനങ്ങള്‍ക്കും ആവശ്യമായ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ സാധിക്കുന്നില്ല.
മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 36.7 ലക്ഷം ആളുകളാണ് ചികല്‍സയില്‍ കഴിയുന്നത്. അതേസമയം ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ഗോവയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമം മൂലം മരണപ്പെട്ടിരിക്കുന്നത് 49 കൊവിഡ് രോഗികളാണ്
ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ടോണ്‍ ഇപ്പോള്‍ ആരോചകമായി മാറുകയാണ്. അതിന്‍റെ പ്രധാനകാരണം എല്ലാവര്‍ക്കും നല്കാന്‍ വാക്സിന്‍ ഇല്ലതെയിരിക്കുമ്പോള്‍ ഇങ്ങനെ കേള്‍പ്പിക്കുന്നത്തിനെ
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളത് മഹാരാഷ്ട്ര, കര്‍ണാടക, കേരള, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
ഇന്ത്യയിലെ അവസ്ഥ വളരെ ഗുരുതരമാണ്. ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ ഉത്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇതുവരെ രാജ്യത്ത് എല്ലാവരിലേക്കും വാക്സിന്‍ എത്തിയിട്ടില്ല-
അടിയന്തിര സാഹചര്യങ്ങളിൽ ഓരോ കോച്ചിലും രണ്ട് ഓക്സിജൻ സിലിണ്ടറുകളും അഗ്നിശമന ഉപകരണങ്ങളും റെയിൽവേ ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ കോച്ചുകളിൽ രോഗികളുടെ ഗതാഗതത്തിനുള്ള ദിശാസൂചന സൗകര്യം, റാമ്പ് എന്നിവയും കോച്ചിലുണ്ട്
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് പോകരുതെന്ന് പൌരന്മാര്‍ക്ക് യുഎസ് വീണ്ടും നിര്‍ദേശം നല്‍കി. ഇന്നലെ മാത്രം രാജ്യത്ത് 4,12,262 പുതിയ കൊവിഡ് കേസുകളും, 3,980 കൊവിഡ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 50,112, കേരളത്തില്‍ 41,953, ഉത്തര്‍ പ്രദേശില്‍ 31,111, തമിഴ്‌നാട്ടില്‍ 23,310 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 57 ലക്ഷം പുതിയ കൊവിഡ് കേസുകളും, 93,000 മരണവുമാണ്. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇതേ സമയം കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ രോഗവ്യാപനം 20% ആയി ഉയര്‍ന്നു. മരണസംഖ്യ 23,231 ആയി.
മെയ് മൂന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്ക് 66,000 ഡോളര്‍ പിഴയോ അഞ്ച് വര്‍ഷം വരെ തടവോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട് പറഞ്ഞു
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാനായി ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റും ഗൂഗിളും കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം ചെയ്തിരുന്നു
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മരണനിരക്കില്‍ മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യക്ക് സഹായം അത്യാവശ്യമായ സമയത്ത് അമേരിക്ക അതിനു സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവിച്ചു. ട്വിറ്ററിലൂടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യക്ക് സഹായ വാഗ്ദാനം നടത്തിയത്
വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസ് വാങ്ങുന്നതിനാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നു എന്നും ഗ്രേറ്റ തുന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂന്ന് ലക്ഷം കടന്നു
ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ മുഴുവന്‍ ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തെ മൊത്തം കൊവിഡ് കേസില്‍ 27.15 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ 59.79 ശതമാനം പുതിയ കേസുകളാണുളളത്
രാജ്യത്ത് ഇതുവരെ 1,19,71,624 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,13,23,762 രോഗമുക്തി നേടിയിട്ടുണ്ട്. കൊവിഡ് മരണം കുറഞ്ഞു വന്നിരുന്നെങ്കിലും കഴിഞ്ഞദിനം പുറത്ത് വന്ന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 321 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനു പിന്നില്‍ യുഎഇ ഭരണക്കൂടത്തിന്‍റെ ഇടപെടലുണ്ട്. യുഎഇ നയതന്ത്ര ഉദ്യോഗസ്ഥന്‍, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ഇന്ത്യയിലെത്തി ചര്‍ച്ച നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലുംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ വീണ്ടും അനിശ്ചിത കാലത്തേക്ക് അടച്ചു. 112 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് ഇന്ന് രാവിലെത്തന്നെ രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസവും പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു
ഇതാദ്യമായാണ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ചൈന സമ്മതിക്കുന്നത്. സൈനികരുടെ കുടുംബാംഗങ്ങള്‍ നേരത്തെ ഇക്കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
രാജ്യത്ത് കൊവിഡ് വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് 54 ലക്ഷം പേര്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്ന് മുപ്പത് ലക്ഷം ഡോസ് 'അസ്ട്രാസെനക വാക്‌സിന്‍' വാങ്ങുമെന്ന് ശ്രീലങ്കന്‍ ഭരണകൂടം.
ഏഴ് മാസത്തിനിടെ ആദ്യമായി ഇന്ത്യയില്‍ കൊവിഡ് നിരക്ക് കുത്തനെ താഴോട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,102 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്
അരനൂറ്റാണ്ടിനിടെ ആദ്യമായി ഇത്തവണ ആഘോഷങ്ങൾക്ക് വിശിഷ്ടാതിഥി ഇല്ല. രാവിലെ 9നു ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. 9.50നുതന്നെ പരേഡ് ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ കയർ ദൃശ്യം ഉൾപ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് 32 നിശ്ചലദൃശ്യങ്ങൾ ഒരുക്കി.
ഇന്ത്യയില്‍ ഇരുപത് പേര്‍ക്കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 58 ആയി
കൊവിഡ് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നകിയ ഇന്ത്യയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു.
പ്രീമിയം സ്പോർട് എസ്‌യുവി ഫോർച്യൂണറിന്റെ പരിഷ്കരിച്ച പതിപ്പ് ജനുവരി ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വരവിന് മുന്നോടിയായി ഈ വാഹനത്തിന്റെ ടീസര്‍ നിര്‍മാതാക്കളായ ടൊയോട്ട പുറത്തുവിട്ടു
കൊവിഡ് വാക്സീൻ രാജ്യത്താകെ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉപയോഗിക്കുന്ന കൊവിഡ് വാക്സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെ രാജ്യസ്‌നേഹം ഹിന്ദുമതത്തില്‍ നിന്ന് ഉടലെടുത്തതെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഹിന്ദുവിന്റെ ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിച്ചതിനാലാണ് ഗാന്ധിജി ദേശസ്‌നേഹിയായത് എന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യയില്‍ അതിതീവ്ര കൊവിഡ് ബാധിച്ചവരുടെ എണ്ണം 25 ആയി. ബ്രിട്ടണില്‍ നിന്നുളള വൈറസിന്റെ പുതിയ വകഭേദം അഞ്ചുപേരില്‍ കൂടെ സ്ഥിരീകരിച്ചതോടെയാണ് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായത്
രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഡല്‍ഹി എന്‍സിഡിസിയില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ക്കും മീററ്റില്‍ രണ്ടര വയസുള്ള കുട്ടിക്കും വകഭേദം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചു
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 18,732 ആയി കുറഞ്ഞു. ജൂലൈ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്
ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാൽ ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മത്സരത്തിൽ ഓപ്പണർ ശുഭമാൻ ഗില്ലും, പേസർ മുഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കും
ജിയോ 5G നെറ്റ്‌വര്‍ക്ക് 2021 മുതല്‍ ലഭ്യമാകുമെന്ന് മുകേഷ് അംബാനി.അടുത്ത വര്‍ഷം പകുതിയോടെ 5ജി സേവനങ്ങള്‍ നടപ്പിലാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്, 5ജി നെറ്റ്‌വര്‍ക്ക് തദ്ദേശീയമായി നിര്‍മ്മിക്കുമെന്നും അംബാനി വ്യക്തമാക്കി.
രാജ്യത്തെ കൊവിഡ് മോശത്തില്‍ നിന്ന് മോശത്തിലേക്കെന്ന് സുപ്രീം കോടതി; കേരളത്തിനും വിമര്‍ശനം.കൊവിഡിനെ മറികടക്കാനായി സംസ്ഥാന സര്‍ക്കാരുകള്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു
സെപ്റ്റംബർ പകുതിയോടെയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ തുടങ്ങിയത്. പ്രതിദിനം 90,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ഒക്ടോബർ മുതൽ അത് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു.
രണ്ടായിരത്തി അമ്പതോടെ ഇന്ത്യയിലെ മുപ്പത് നഗരങ്ങളില്‍ കടുത്ത ജലക്ഷാമം നേരിടുമെന്ന് വേള്‍ഡ് വൈഡ് ഫണ്ട്
അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. അമേരിക്കയില്‍ രോഗികളുടെ എണ്ണം 80 ലക്ഷവും മരണം രണ്ടുലക്ഷത്തി ഇരുപത്തിമൂവായിവും ആയി.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിലെ കണക്കുകളനുസരിച്ച് കൊവിഡ് കേസുകളില്‍ പ്രകടമായ മാറ്റം. ഇന്ത്യയില്‍ ഇന്നലെ 46498 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായാണ് രോഗബാധയില്‍ ഇന്ത്യ അമേരിക്കയ്ക്ക് പിന്നിലാവുന്നത്
വരാനിരിക്കുന്ന ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് സ്വിഫ്റ്റ് ലിമിറ്റഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. വില്‍പ്പന കൂടുതല്‍ ആകര്‍ഷണമാക്കുന്നതിനും, യുവാക്കളെ ലക്ഷ്യമിട്ടും സ്‌പോര്‍ട്ടി ഭാവത്തിലാണ് വാഹനത്തിന്റെ അവതരണം
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ നിലവില്‍ 18,3456 രോഗികളാണുള്ളത്. 13,69,810 പേര്‍ രോഗമുക്തി നേടി. 42,115 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മഹാരഷ്ട്രയ്ക്കു ശേഷം കര്‍ണാടകയിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്
ഇന്ത്യയിലെ കൊറോണ വൈറസിന് ജനിതകപരമായ വ്യതിയാനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വൈറസ് സ്ഥിരതയുള്ളതാണെന്നും പഠനം.
ആഗോള വിശപ്പ് സൂചികയിൽ (Global Hunger Index-GHI) 107 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ്. ബംഗ്ലാദേശ്, മ്യാൻമാർ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട സ്ഥാനത്താണെങ്കിലും ഗുരുതരവിഭാഗ’ത്തില്‍ തന്നെയാണ്.
64,53,780 പേര് കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 895 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
63,83,442 പേര് കൊവിഡ് മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 680 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 926 പേർ മരിച്ചു
ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് ഒരു ലക്ഷം കടന്നു. ലോകത്തിലെ കൊവിഡ് മരണ നിരക്കിന്റെ 10 ശതമാനമാണ് ഇത്.
ഇന്ത്യയിലെ മൊത്തം കൊവിഡ് കേസുകൾ 63 ലക്ഷം കവിഞ്ഞു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത് ആയിരത്തിലധികം മരണങ്ങൾ.
കേരളത്തിലും ഛത്തീസ്ഗഢിലുമാണ് താരതമ്യേന ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണ് ഛത്തീസ്ഗഢില്‍ രേഖപ്പെടുത്തിയത്.
കേന്ദ്ര സര്‍ക്കാറില്‍ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഫെബ്രുവരിയിൽ നടന്ന ദില്ലി കലാപത്തിലും ജമ്മു കശ്മീരിലൽ നടന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും സംഘടന സർക്കാരിനെ വിമർശിച്ചിരുന്നു.
കൊറോണ വൈറസ് വ്യാപനം വേഗത്തിലായതോടെ ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബുധനാഴ്ചയാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് സൗദി അറിയിപ്പ് നല്‍കുകയായിരുന്നു.
ആഗോളതലത്തില്‍ നേരിട്ട കനത്ത വില്പന നഷ്ടത്തെ തുടര്‍ന്നുള്ള പ്രവര്‍ത്തന പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഇന്ത്യയുള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ നിന്ന് പടിയിറങ്ങുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഹാര്‍ലി-ഡേവിഡ്‌സണ്‍ മോഡലുകള്‍, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് എന്നിവ നിര്‍ത്തലാക്കുമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ശത്രുരാജ്യങ്ങളുെട ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകര്‍ക്കാന്‍ കഴിവുള്ള ആന്റി സാറ്റലൈറ്റ് മിസൈല്‍ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നെങ്കിലും ചൈനയ്ക്ക് അതെല്ലാം മറി കടക്കാന്‍ കഴിയുന്ന മികച്ച പദ്ധതികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ചൈന ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തില്‍ കയറിപ്പറ്റാന്‍ നടത്തിയ ആക്രമണമാണ് ഇതില്‍ ഒടുവിലത്തേത്.
മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അഹ്വാനം ചെയ്തു. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കു പുറമേ തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.
ഇന്ന് രാവിലെ ആരംഭിച്ച ചര്‍ച്ച അര്‍ദ്ധരാത്രി വരെ നീണ്ടു നില്‍ക്കും. മെയ് തുടക്കം മുതല്‍ ഇരു രാജ്യങ്ങളിലേയും കോര്‍പ്‌സ് കമാന്‍ഡര്‍ന്മാര്‍ തമ്മില്‍ നടത്തുന്ന ആറാമത്തെ ചര്‍ച്ചയാണിത്. ചൈനീസ് ഭാഗമായ ചുഷുലിനടുത്തുള്ള അതിര്‍ത്തി മീറ്റിംഗ് പോയിന്റായ മോള്‍ഡോയില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്.
വാഷിങ്ടൺ ഡി സി യിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം ആയിരത്തി അഞ്ഞൂറോളം കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളും ഭക്ഷണവും എത്തിച്ചുനല്‍കി.
കേവലം നാല് മണിക്കൂര്‍ മാത്രം മുമ്പ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ ന്യായീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കൊവിഡ് രൂക്ഷമായതും, ആഗോള തലത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുമാണ് പെട്ടെന്ന് അത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.
കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യ ഒരു വാക്‌സിന്‍ പുറത്തിറക്കാന്‍ താന്‍ ആഗ്രഹിക്കുന്നു, അത് വളരെ ഫലപ്രദവും വളരെ സുരക്ഷിതവുമായിരിക്കും, അടുത്ത വര്‍ഷം ഇന്ത്യ വന്‍ തോതില്‍ തന്നെ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.
. ആഗോളതലത്തില്‍ രോഗമുക്തി നിരക്കില്‍ ഇന്ത്യ ബ്രസീലിനെ മറികടന്നതായി യുഎസ് ആസ്ഥാനമായുള്ള ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യ, യുഎസ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകമെമ്പാടും 28 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ പകുതിയും അമേരിക്കയിലാണ്.
ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനയും സംയുക്തമായി നടത്തുന്ന വാക്സിൻ പരീക്ഷണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം
പ്രതിദിനം 2 മുതല്‍ 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 45,59,725 ലെത്തി.
റഷ്യൻ വാക്സിൻ നമ്മുടെ പരിഗണനയിലാണ്. റഷ്യൻ സർക്കാർ ഉചിതമായ ചാനലുകളിലൂടെ ഇന്ത്യയെ സമീപിക്കുകയും രണ്ട് കാര്യങ്ങളിൽ സഹായം തേടുകയും ചെയ്തിട്ടുണ്ട് വി കെ പോൾ വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ 90,000 കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്ത തുടർച്ചയായ രണ്ടാം ദിവസമാണിത്. ഇന്നുവരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8.82 ലക്ഷവും രോഗമുക്തി നിരക്ക് 77 ശതമാവുമാണ്.
2019-20 വർഷത്തിൽ 64.70 ലക്ഷം പേര്‍ക്കാണ് പുതിയ തൊഴില്‍ കാര്‍ഡ് ലഭിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ധാരാളം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളില്‍ തിരിച്ചെത്തിയ സമയത്താണ് പുതിയ തൊഴിൽ കാർഡുകളുടെ എണ്ണത്തിലുള്ള ഈ വര്‍ധനവ്.
പ്രതിദിന നിരക്ക് ക്രമാനുഗതമായാണ് വര്‍ദ്ധിക്കുന്നത്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് പ്രതിദിന രോഗീനിരക്ക് ഒരുലക്ഷത്തിലെത്താനുള്ള സാധ്യതയാണുള്ളത്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 36,87,939 ലെത്തി. 28,37,377 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
രാജ്യത്ത് കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
അഞ്ച് എക്സ്-റേ, അൾട്രാവയലറ്റ് ദൂരദർശിനികളുള്ള ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-വേവ് ലെങ്ത് ഉപഗ്രഹമായ ആസ്ട്രോസാറ്റ് ആണ് AUDFs01 എന്ന ഗാലക്സിയിൽ നിന്ന് തീവ്രമായ അൾട്രാവയലറ്റ് പ്രകാശം കണ്ടെത്തിയത്. ഭൂമിയിൽ നിന്ന് 9.3 ബില്യൺ പ്രകാശവർഷം അകലെയാണിത്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 29,06,584 ലെത്തി. 21,59,808 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴുനാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 27,68,670 ലെത്തി. 20,38, 585 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴുനാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.
48 മണിക്കൂറിനുള്ളില്‍ 1,12,338 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1833 പേരാണ് മരണമടഞ്ഞത്
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,32,570 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 1969 പേരാണ് മരണമടഞ്ഞത്
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ബുധനാഴ്ച അല്പം കുറഞ്ഞിരുന്നുവെങ്കിലും ഇന്നലെയും ഇന്നും വീണ്ടും മുകളിലെത്തിയിരിക്കുകയാണ്
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,451പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്ത്യയിലിത് 62, 563 ആണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,563 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 922 പേരാണ് മരണമടഞ്ഞത്
ഏറ്റവും പുതിയ കണക്കനുസരിച്ച് 2,02,54 ,685 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ നാലുദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇന്ന് കുറഞ്ഞിരിക്കുകയാണ്
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1,84,136 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,793 പേരാണ് മരണമടഞ്ഞത്
കഴിഞ്ഞ നാലു ദിവസങ്ങളിലായി 57,019,-55,350,-50,629,- 53,800 പേര്‍ വീതവുമാണ് രോഗബാധിതരായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്.
രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇന്നത്തെ നിരക്ക് സൂചിപ്പിക്കുന്നത്
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലേക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,629 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 810 പേരാണ് മരണമടഞ്ഞത്
24 മണിക്കൂറിനുള്ളില്‍ 2,09,941പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 4,395 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,344 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 38,161 ആയി
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,82,32,906 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 65,753 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്
പുതിയ ഭൂപടത്തിൽ ലിംപിയാദുരയ്‌ക്കൊപ്പം കലാപാനി പ്രദേശവും ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസും നേപ്പാളിന്റെതാണെന്ന് കാണിക്കുന്നുണ്ട്. ഭൂപടം വിപുലീകരിക്കുന്നത് ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്നും അത് പ്രായോഗികമല്ലെന്നും ഇന്ത്യ നേരത്തെ പറഞ്ഞിരുന്നു.
വെന്റിലേറ്ററുകൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും, ഇത് യന്ത്രങ്ങൾ കയറ്റുമതി ചെയ്യാൻ ഇന്ത്യയെ പ്രാപ്തരാക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി. മുമ്പ് ഒരു മാസത്തിൽ 50-100 വെന്റിലേറ്ററുകൾ ഉത്പാദിപ്പിച്ചിരുന്ന രണ്ട് വലിയ നിർമ്മാതാക്കൾക്ക് ഇപ്പോൾ 5,000 മുതൽ 10,000 വരെ വെന്റിലേറ്ററുകൾ നിർമ്മിക്കാൻ കഴിയുന്നുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. ഇത് അറുപതിനായിരത്തിലെക്ക് എത്തുന്നതിന്റെ സൂചനകളാണ് ഇപ്പോഴത്തെ നിരക്കുകള്‍ നല്‍കുന്നത്
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,11,408 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള 5 ദിവസങ്ങളിലായി 49,632 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്
പാംഗോംഗ് സോയിലെയും ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17 എയിലെയും സൈനിക പിന്മാറ്റത്തിനുള്ള നിലപാടുകൾ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും കോർപ്സ് കമാൻഡർ തലത്തിലുള്ള അഞ്ചാം റൗണ്ട് ചർച്ച ഇതിന് വളരെ പ്രധാനമാണെന്നും ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്‌കോ) വിദഗ്ദ്ധ സമിതി കമ്പനിയോട് നേരത്തെ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് എസ്‌ഐഐ പുതുക്കിയ നിർദ്ദേശം അയച്ചത്. സൈറ്റുകളുടെ വിതരണവും ഡ്രോപ്പ്ഔട്ട് നിരക്കും ഉൾപ്പെടെ എട്ട് പാരാമീറ്ററുകളിലാണ് പാനൽ മാറ്റങ്ങൾ തേടിയിരുന്നത്.
കടുവകളുടെ എണ്ണം പതിറ്റാണ്ടുകളായി അതിവേഗം കുറയുകയായിരുന്നു. 2010 ൽ വെറും 3,200 കാട്ടു കടുവകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
കോവിഡ് പോസിറ്റീവായി എന്നറിഞ്ഞ ശേഷം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ആദ്യം വിളിച്ചത്. എന്നെയും ഉമ്മയെയും പ്രത്യേകമായി വിളിച്ച് ആശ്വസിപ്പിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസും ഇതേ അളവിൽ തന്നെ കൂടെനിന്നു. എപ്പോഴും വാപ്പയെ വിളിച്ച് കാര്യങ്ങൾ തിരക്കി പിന്തുണ നൽകി.
വിവിധ ആരോപണങ്ങളെത്തുടർന്ന് ജൂൺ 29 ന് സർക്കാർ ടിക്ക് ടോക്കും ഹെലോയും ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ രാജ്യത്ത് നിരോധിച്ചിരുന്നു. നിരോധിച്ച ചൈനീസ് ആപ്ലിക്കേഷനുകളിലേക്ക് ഐടി മന്ത്രാലയം അയച്ച വിശദമായ ചോദ്യാവലിക്ക് മറുപടിയായാണ് ടിക് ടോക് ഇത്തരത്തിൽ പ്രതികരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,49,460 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളില്‍ 2,23,778 - 2,17,798 - 2,57,454 - 2,90,388 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,632 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,294 പേരാണ് ലോകത്താകെ മരണപ്പെട്ടത്. 2,23,778 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 46,484 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 636 പേരാണ് മരണമടഞ്ഞത്
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 14,36,019 ലെത്തി.9,18,735 പേര്‍ രോഗവിമുക്തരായി. രാജ്യത്തെ കൊവിഡ് മരണം 32,812 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,17,798 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 3,804 പേരാണ് ലോകത്താകെ മരണപ്പെട്ടത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,57,454 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 5,677 പേരാണ് ലോകത്താകെ മരണപ്പെട്ടത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,472 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 690 പേരാണ് മരണമടഞ്ഞത്
2009 ജനുവരിയിലെ 2.1 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം നാവികസേന എട്ട് ബോയിംഗ് പി -8 ഐ വിമാനങ്ങള്‍ ഇന്ത്യ കരസ്ഥമാക്കിയിരുന്നു, അടുത്ത നാല് വിമാനങ്ങള്‍ 2016 ജൂലൈയില്‍ ഒപ്പുവച്ച 1.1 ബില്യണ്‍ ഡോളര്‍ കരാര്‍ പ്രകാരം ഈ ഡിസംബര്‍ മുതല്‍ വിതരണം ചെയ്ത് തുടങ്ങും.
ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയവും,ആരോഗ്യ മന്ത്രാലയവും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇസ്രായേലി സാങ്കേതിക വിദ്യയും, ഇന്ത്യന്‍ ഉല്‍പാദന ശേഷിയും ലയിപ്പിച്ച് വൈറസിനൊപ്പം തന്നെ സാധാരണ ജീവിതവും പുനരാരംഭിക്കാനാണ് പുതിയ പരീക്ഷണങ്ങള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിപ്പോള്‍ 3 ലക്ഷത്തിലേക്ക് കുതിഉക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്
അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 13,37,022 ലെത്തി.
ചൈനയിൽ നിർമ്മിച്ച ഐഫോൺ 11 ഹാൻഡ്‌സെറ്റുകളും ഇന്ത്യയിൽ വിൽക്കുന്നതിനാൽ കമ്പനി ഇതുവരെ ഫോണിന്റെ വില കുറച്ചിട്ടില്ല. എന്നാൽ പിന്നീട് ഇത് പരിഗണിക്കുമെന്ന് ആപ്പിള്‍ പ്രതിനിധികള്‍ അറിയിച്ചു.
പ്രതിദിന രോഗീ വര്‍ദ്ധന ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാല്പ്പതിനായിരത്തിനടുത്ത് സ്ഥിരത നിലനിനിര്‍ത്തിയിരുന്നു. എന്നാല്‍ അതിപ്പോള്‍ വര്‍ദ്ധിച്ച് 45000 ത്തിനു മുകളിലേക്ക് ഉയര്ന്നിരിക്കുകയാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്
കഴിഞ്ഞ രണ്ടാഴ്ചയായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. അതിപ്പോള്‍ 2.5 ലക്ഷത്തിനു മുകളിലേക്ക് ഉയര്ന്നിരിക്കുകയാണ്
രോഗാണു പുറത്തുവിടുന്ന വിഷവസ്തുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശരീരത്തെ പരിചയപ്പെടുത്തുന്ന ജൈവ ഉല്‍പ്പന്നങ്ങളാണു വാക്സിനുകള്‍. രോഗാണുവിനെ തിരിച്ചറിയാനും ഏതു തരത്തിലുള്ള പ്രതിരോധമാണ് ഏറ്റവും ഫലപ്രദമെന്ന് ഓര്‍മയില്‍ സൂക്ഷിക്കാനും ഇത് രോഗപ്രതിരോധ സംവിധാനത്തെ പഠിപ്പിക്കുന്നു.
കൊവിഡ് രോഗികളുടെ എണ്ണം 12 ലക്ഷത്തിൽ എത്തുന്ന ഘട്ടത്തിലാണ് രാജ്യത്ത് സമൂഹ്യ വ്യാപനം സ്ഥിരീകരിക്കാൻ കേന്ദ്രം തയ്യാറാവാത്തത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,699 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 672 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,38,910 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 6,226 പേരാണ് ലോകത്താകെ മരണപ്പെട്ടത്
ഇന്ത്യയുടെ കിഴക്കൻ തീരത്ത് നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ കാർ നിക്കോബാർ എയർബേസിൽ ഹാർപൂൺ മിസൈലുകളുമായി സായുധരായ പത്തോളം ജാഗ്വർ വ്യോമസേന നിലയുറപ്പിച്ചിട്ടുണ്ടെന്ന് വിശ്വസ്ത വൃത്തങ്ങൾ അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,082 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 596 പേരാണ് രാജ്യത്ത് മരണമടഞ്ഞത്
കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 9,55,033 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 16,301 പേരാണ് ലോകത്താകെ മരണപ്പെട്ടത്
ഫീഡ്ബാക് നൽകുന്നതിനായി സംസ്ഥാനങ്ങൾക്ക് ശനിയും ഞായറും ഉൾപ്പെടെ മൂന്ന് ദിവസത്തെ സമയപരിധിയാണ് നൽകിയിട്ടുള്ളത്. അവസാന തിയതി തിങ്കളാഴ്ചയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പല സ്കൂളുകളും ഇതുവരെ ഈ തീരുമാനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ല.
രാജ്യത്ത് കഴിഞ്ഞ നാലുദിവസം കൊണ്ട് 1,12,470 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 11,18,107 ലെത്തി
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്, ആദ്യമായാണ് ഒരൊറ്റ ദിവസത്തിൽ അണുബാധകളുടെ എണ്ണം കാൽലക്ഷം കവിഞ്ഞത്.യുഎസ്, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ വർദ്ധനവ്.
ഇത്തരത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച് കൊവിഡ്-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനോട് കിടപിടിക്കുകയാണ്
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,3,691,674 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 59,618 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 80,37,214 പേര്‍ ഇതിനകം രോഗവിമുക്തരായി. 50,67,639 പേര്‍ നിലവില്‍ ചികിത്സയിലാണ്.
രാജ്യത്തെ പ്രതിദിന മരണനിരക്ക് 30,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. 29,842,- 28,158, - 28,660 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ നിരക്ക്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്. അതിനു തൊട്ടു മുന്‍ദിവസങ്ങളില്‍ നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. അതിപ്പോള്‍ 29,000 ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 9,07,645 ലെത്തി. ഇതിനകം 5,72, 112 പേര്‍ രോഗവിമുക്തരായി. 5,95,839 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 28,660 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തെ റെക്കോര്‍ഡ് വര്‍ദ്ധനവാണ്.
രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 55,985 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്
ഒരാഴ്ച മുന്‍പുവരെ 1,74,49, 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെ സ്ഥിരത നിലനിര്‍ത്തിയിരുന്ന പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് പക്ഷേ കഴിഞ്ഞ ഒരാഴ്ചയായി 2 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,23,87,826 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,790 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി രാജ്യത്തെ പ്രതിദിന രോഗീ നിരക്ക് ഇരുപത്തി അയ്യായിരത്തിലധികമാണ്.
കൊവിഡ്-19 മൂലം കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 15,153 പേരാണ് ലോകത്താകെ മരണപ്പെട്ടത്. പ്രതിദിന രോഗീ നിരക്ക് കൂടുന്നതിനനുസരിച്ച് ചെറിയ വര്‍ദ്ധനവു മാത്രമാണ് മരണ നിരക്കില്‍ കാണാനാവുന്നത്.
രാജ്യത്ത് കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 71,216 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.തൊട്ടുമുന്പുള്ള 48 മണിക്കൂറിനുള്ളില്‍ 49,950 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പ്രതിദിന രോഗീനിരക്ക് 25,000 ത്തിലധികമായി വര്‍ദ്ധിച്ചിരിക്കുകയാണ്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 3,72,375 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 11,564,185 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
റഷ്യയെക്കാള്‍ പതിനറായിരത്തി ശിഷ്ടം രോഗികളാണ് ഇപ്പോള്‍ ഇന്ത്യയില്‍ കൂടുതലുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തോളമാണ് (6,97,836). എന്നാല്‍ റഷ്യയിലാകട്ടെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് രോഗികളുടെ സംഖ്യ ആറു ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി ഇരുന്നൂറ്റി അമ്പത്തൊന്നാണ് (6,81,251).
നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് ഇന്നലെ ചെറിയ കുറവ് രേഖപ്പെടുത്തിയത് ഒഴിച്ചാല്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും തിട്ടു മുകളിലും താഴെയുമായി നില്‍ക്കുകയാണ്.
പ്രതിദിന രോഗീ വര്‍ദ്ധന നിരക്ക് ഏകദേശം 18000 ത്തിനും 19000 ത്തിനും ഇടയില്‍ നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇന്നും ഇന്നലെയുമായി നിരക്ക് ഇരുപത്തിരണ്ടായിരത്തിനു മുകളിലെത്തിയിരിക്കുകയാണ്
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രോഗികളുടെ എണ്ണം 18000 ത്തിനും 19000 ത്തിനും മുകളിലും താഴെയുമായാണ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇന്നത് ഇരുപത്തിരണ്ടായിരത്തോളമെ ത്തിയിരിക്കുകയാണ്
കഴിഞ്ഞ രണ്ടുദിവസങ്ങളായി 506, 417, 375 എന്നിങ്ങനെയാണ് മരണനിരക്ക്. നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും ഇടയിലേക്ക് ഉയര്ന്നിരിക്കുകയാണ്
രണ്ടാം ഘട്ട അൺ ലോക്കിലെ സ്ഥിതിഗതികൾ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും. അന്തര്‍ സംസ്ഥാന യാത്ര നടത്തുന്ന വര്‍ക്ക് ഇ പാസ് വേണ്ട എന്നതായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്രം മുന്നോട്ടുവച്ച ഒരു പ്രധാന നിര്‍ദ്ദേശം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,256 പേര്ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇത് യഥാക്രമം 18,339, 19,308 എന്നിങ്ങനെയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 506 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്
ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,59,774 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 1,59,004 ആയിരുന്നു. കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 417 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 18,339 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായാണ് പ്രതിദിന രോഗീ വര്‍ധന. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്
24 മണിക്കൂറിനുള്ളില്‍ 375 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ആകെ രോഗികളുടെ എണ്ണം 5,49,197 ലെത്തി
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 1198 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. 55,617 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 12 ദിവസങ്ങളിലായി യഥാക്രമം 13,540, 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ
മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷക്കും ഇന്ത്യ-ചൈന ഐക്യം അനിവാര്യമാണെന്നും ഇരു രാജ്യങ്ങളും അതിര്‍ത്തി പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നീങ്ങണമെന്നും റഷ്യ കഴിഞ്ഞ ദിവസം തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആതിഥേയരായ റഷ്യയുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ
കഴിഞ്ഞ 24 മണിക്കൂറിനകം 13,540 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 11 ദിവസങ്ങളിലായി യഥാക്രമം 15,153, 15,915, 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 426 പേരാണ് രാജ്യത്ത് കൊവിഡ് -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി യഥാക്രമം 307, 366, 330, 353 പേര്‍ മരണപ്പെട്ടു. നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് അല്പം ഉയര്ന്നിരിക്കുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനകം 15,915 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 9 ദിവസങ്ങളിലായി യഥാക്രമം 14,721, 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന
കഴിഞ്ഞ 24 മണിക്കൂറിനകം 14,721പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു ദിവസങ്ങളിലായി യഥാക്രമം 12,534, 14,396,14,396,11,135, 10,018, 11,382, 12,023, 11,320 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധന. കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ അതിവേഗം മുകളിലേക്ക് കുതിക്കുകയാണ് ഇന്ത്യ
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നയതന്ത്ര സൈനികതല ഉദ്യോഗസ്ഥന്മാര്‍ തമ്മില്‍ ആശയ വിനിമയം തുടരുകയാണ്. നിര്‍ദ്ദിഷ്ട ഇന്ത്യ - ചൈന - റഷ്യ ഉച്ചകോടിയും സമയബന്ധിതമായിതന്നെ നടക്കും. ഈ മാസം 23 നാന്‍ ഉച്ഛകൊടി.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,81,091 ലെത്തി. ഇതിനകം 2,05,182 പേര്‍ രോഗവിമുക്തരായി. 2,17,786 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 12,274 ആയി. ഇതിനകം 1,94,843 പേര്‍ രോഗവിമുക്തരായി. 2,07,117 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്
നിലവില്‍ 350 - 400 നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണ നിരക്ക് ഇന്ന് കുത്തനെ ഉയരുകയായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം11,921 ആയി
രാജ്യത്തെ കൊവിഡ് മരണം 9,915 ആയി. ഇതിനകം 1,80,320 പേര്‍ രോഗവിമുക്തരായി. 1,90,235 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ് -19 വ്യാപനം എട്ടവുമധികം രൂക്ഷമായിരിക്കുന്നത്
ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 3,33,008 ലെത്തി. മൊത്തം രോഗീ സംഖ്യയിലെ വര്‍ദ്ധനവിനെ തുടര്‍ന്ന് കൊവിഡ് -19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ ഇന്ത്യ, വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവോടെ കുതിപ്പ് തുടരുകയാണ്
ഓരോ ദിവസവും രാജ്യത്തെ സംബന്ധിച്ച് പ്രതിദിന രോഗീ നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ദിനംപ്രതി 10,000 ത്തില്‍ അധികം പുതിയ രോഗികളാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. എന്നാല്‍ ബ്രിട്ടനില്‍ ഇത് 2000 വും സ്പെയിനില്‍ 1000 നും 500 നും ഇടയിലുമാണ്. ഇക്കാരണത്താലാണ് ഇന്ത്യ ഒന്നരമാസം മുന്‍പുവരെ കൊവിഡ് താണ്ഡവമാടിയ ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളെ വളരെ പെട്ടെന്ന് പിറകിലാക്കി രോഗീ സംഖ്യയില്‍ ലോക പട്ടികയില്‍ നാലാസ്ഥാനത്തേക്ക് കൂപ്പുകുത്തിയത്
വളരെ വൈകി മാത്രം കൊവിഡ് -19 വ്യാപനം രൂക്ഷമായ ഇന്ത്യയില്‍ പക്ഷെ പ്രതിദിന രോഗീ വര്‍ദ്ധന, പട്ടികയില്‍ മുകളില്‍ നിന്നിരുന്ന ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളേക്കാള്‍ വളരെ കൂടുതലാണ്. ദിനംപ്രതിയുള്ള രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 11,000 ത്തിലെത്തി നില്‍ക്കുകയാണ്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,128 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 11,009 ഉം വ്യാഴാഴ്ച 10,218 പേര്‍ക്കുമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഒന്നരയാഴ്ച മുന്‍പ് 8,000 ത്തിലെത്തിയ പ്രതിദിന രോഗീ വര്‍ദ്ധന പിന്നീട് ഒന്‍പതിനായിരത്തിലേക്കും പതിനായിരത്തിലേക്കും കടന്നു. ഇന്നലത്തെ കണക്കനുസരിച്ച് അത് പതിനോരായിരത്തിലെത്തി. ഇന്ന് അത് വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 357 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ തൊട്ട് പിറകോട്ടുള്ള ദിവസങ്ങളില്‍ യഥാക്രമം 270, 261, 296, 287, 259 എന്നിങ്ങനെയാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ പ്രതിദിന കണക്ക്. കഴിഞ്ഞ ഒരാഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടര്‍ന്ന പ്രതിദിന മരണനിരക്കില്‍ പക്ഷേ ഇന്ന് വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് ശുഭ സൂചനയല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്
ഇപ്പോഴുള്ള 12,557 ന്റെ വ്യത്യാസം മറികടന്ന് വെള്ളിയാഴ്ചയോടെ (12/06/2020) ഇന്ത്യ ബ്രിട്ടന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് മുകളിലെത്തും. അതോടെ ഇന്ത്യ കൊവിഡ് -19 വ്യാപനം രൂക്ഷമായ ലോക രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതെത്തും. ഈ നില നീണ്ട ദിവസങ്ങള്‍ തുടരും. കാരണം തൊട്ടു മുകളിലുള്ള റഷ്യ, ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ പ്രതിദിന രോഗീ വര്‍ദ്ധന ഇന്ത്യയേക്കാള്‍ വളരെ കൂടുതലാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,218 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 8,442 ഉം തിങ്കളാഴ്ച 10,864 ഉം ഞായറാഴ്ച 9,668 ഉം ശനിയാഴ്ച 10,682 ഉം വെള്ളിയാഴ്ച 9,889 ഉം വ്യാഴാഴ്ച 9,633 ഉം ബുധനാഴ്ച 8,485 ഉം ചൊവ്വാഴ്ച 8,097 ഉം പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പ്രതിദിന രോഗീ നിരക്കില്‍ കാണുന്നത്
ഇന്നത്തെ നിരക്ക് കഴിഞ്ഞ വ്യാഴാഴ്ച്ചക്ക് മുന്പുള്ള നിരക്കിലേക്ക് താഴ്ന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ കൊവിഡ് -19 രോഗീ നിരക്ക് ഉയര്‍ന്ന എല്ലാ രാഷ്ട്രങ്ങളിലും ഈ കയറ്റിറക്കങ്ങള്‍ പതിവാണെന്ന് ഡാറ്റ വിശകലനത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ഒരു ദിവസത്തെ നിരക്ക് വെച്ച് ട്രെന്‍ഡ് പ്രവചിക്കാന്‍ കഴിയില്ല
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 261 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 296 ഉം ശനിയാഴ്ച 287 ഉം വെള്ളിയാഴ്ച 259 പേരുമാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. പ്രതിദിന മരണനിരക്ക് ഈ ആഴ്ചയിലാകെ ഏകദേശം ഈ നിരക്കില്‍ തുടരുകയാണ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 296 പേരാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ 287 ഉം വ്യാഴാഴ്ച 259 ഉം പേരുമാണ് രാജ്യത്ത് കൊവിഡ്-19 ബാധിച്ച് മരണപ്പെട്ടത്.
പ്രതിദിന രോഗീ വര്‍ദ്ധന വ്യാഴം, വെള്ളി ദിവസങ്ങളിലായി10,000 തൊട്ടുതാഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത് 10,682 ആയി കുത്തനെ വര്‍ദ്ധിച്ചു. ഇത് പ്രതിദിന നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ്
ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,36,954 ആയി വര്‍ദ്ധിച്ചു. അതേസമയം ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വെറും 518 രോഗികള്‍ മാത്രമാണ് പുതുതായി ഉണ്ടായത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,34,531 ആയി വര്‍ദ്ധിച്ചു. അതായത് 2,423 അധിക രോഗികളുമായി ഇന്ത്യ പട്ടികയില്‍ ആറാമതായി
ഇറ്റലിയില്‍ പ്രതിദിനം വെറും 300 -500 നിരക്കില്‍ മാത്രമാണ് പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ശനിയാഴ്ചയോടെ (നാളെ) ഇന്ത്യ പട്ടികയില്‍ ഇറ്റലിക്ക് മുകളില്‍ ആറാം സ്ഥാനത്ത് എത്തും.
8000 ത്തിനു മുകളില്‍ തുടര്‍ന്നിരുന്ന പ്രതിദിന രോഗീ വര്‍ദ്ധന ഇന്നലെയും ഇന്നുമായി 10,000 തൊട്ടുതാഴെ എത്തിയിരിക്കയാണ്. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിലെ രോഗികളുടെ എണ്ണം 2,26,713 ആയി
ഇറ്റലിയാണ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുമുകളിലുള്ളത്. രോഗീ വര്‍ദ്ധനവില്‍ ഇറ്റലിയില്‍ പ്രതിദിനം വെറും 500 താഴെ പുതിയ രോഗികള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ അതിവേഗം ഇന്ത്യ പട്ടികയില്‍ മുകളിലെത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല
കഴിഞ്ഞ നാലുദിവസങ്ങളായി 8000 ത്തിനു മുകളിലാണ് പ്രതിദിന രോഗീ വര്‍ദ്ധന. അതിനു മുന്‍പുള്ള തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് 7000 ത്തിനു മുകളിലായിരുന്നു. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 200 പേരാണ് രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരണപ്പെട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 5,608 ആയി. 95,754 പേര്‍ ഇതിനകം രോഗ വിമുക്തി നേടി
കൊവിഡ് താണ്ഡവമാടിയ ഫ്രാന്‍സിനെ (1,88,882 രോഗികള്‍) പുറകിലാക്കിയാണ് ഇന്ത്യ ഇപ്പോള്‍ എഴാമതെത്തിയിരിക്കുന്നത്. ജര്‍മ്മനിയും (1,83,494 രോഗികള്‍ ) പെറുവും (1,64,476 രോഗികള്‍) തുര്‍ക്കിയും(1,63,942 രോഗികള്‍) ഇറാനു (1,51,466 രോഗികള്‍) മാണ് പട്ടികയില്‍ ഇന്ത്യക്ക് പുറകിലുള്ളത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7466 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയിത് 7460 ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ രോഗീവര്‍ദ്ധനാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന നിരക്കില്‍ സ്ഥിരത നിലനിര്‍ത്തുന്നതായി കാണാം. ക്രമാനുഗതമായ വര്‍ദ്ധനവാണ് പുതിയ രോഗികളുടെ നിരക്കില്‍ കാണാനാവുന്നത്
ഇന്ത്യയുടെ സേനാവിഭാഗങ്ങളും ചൈനയുടെ സേനാ തലവന്മാരും നയതന്ത്രപ്രതിനിധികളും തമ്മില്‍ വിഷയത്തില്‍ ധാരണയായെന്നും വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
1,60,000 രോഗികളുള്ള തുര്‍ക്കിയെ 5000 ത്തിലധികം അധികരോഗികളുടെ വര്‍ദ്ധനവോടെയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. ലോക പട്ടികയില്‍ 1,82,452 രോഗികളോടെ ഇന്ത്യയുടെ തൊട്ടുമുകളില്‍ നില്‍ക്കുന്നത് ജര്‍മ്മനിയാണ്
മഹാരാഷ്ട്ര, തമിഴ്‌നാട് , ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് രോഗീ സംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 57000 പേര്‍ക്കും തമിഴ്‌നാട്ടില്‍ 18000 പേര്‍ക്കും ഗുജറാത്തില്‍ 15000 പേര്‍ക്കും ഡല്‍ഹിയില്‍ 15000 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4831പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലെ രോഗീ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്
കഴിഞ്ഞ നാലുദിവസങ്ങളിലായി ഉയര്‍ന്ന തോതിലാണ് രോഗീ സ്ഥിരീകരണം നടക്കുന്നത്. വെള്ളി - 6088, ശനി - 6654, ഞായര്‍ - 6767, തിങ്കള്‍ - 6997 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലെ രോഗീവര്ദ്ധനാ നിരക്ക്
ലോകത്ത് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 10-ാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 7000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് -19 സ്ഥിരീകരിച്ചത്. ഇതോടെ 1,35,000 രോഗികളുളള ഇറാനെ മറികടന്ന് 1,39,000 രോഗികളുമായി ഇന്ത്യ പട്ടികയില്‍ 10-ാം സ്ഥാനത്തെത്തി.
ഇന്ത്യയില്‍ മഹാരാഷ്ട്രയിലും തമിനാട്ടിലുമാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം ഇതിനകം അമ്പതിനായിരം പേരിലധികം മരണപ്പെട്ടു, തമിഴ്നാട്ടില്‍ പതിനാറായിരത്തി അഞ്ഞൂറോളം പേരാണ് ഇതുവരെ മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 147 പേരാണ് മരണപ്പെട്ടത്. വെന്റിലേറ്റര്‍ അടക്കമുള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കാനിടയുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാകത്തില്‍ സജ്ജരാകാനും കേന്ദ്ര നിര്‍ദ്ദേശം നല്‍കി
നേപ്പാൾ സർക്കാരിന്റെ ഏകപക്ഷീയമായ നടപടി ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ലെന്നാണ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. അതിർത്തി പ്രശ്‌നങ്ങൾ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ അവര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കൊറോണ വൈറസ് ലോക്ക് ഡൗൺ കാരണം മറ്റു രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യാക്കാരെ ഇന്നുമുതല്‍ കൊണ്ടുവരാന്‍ തുടങ്ങും. 12 രാജ്യങ്ങളിൽ നിന്ന് ഏകദേശം 15,000 ത്തോളം ഇന്ത്യക്കാരാണ് അടുത്തയാഴ്ചക്കുള്ളില്‍ പ്രത്യേക എയർ ഇന്ത്യ വിമാനങ്ങളിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
കൊവിഡിനിടെ ഉണ്ടായ കടുത്ത സാമ്പത്തിക ബാധ്യത മറികടക്കാന്‍ ഇന്ത്യൻ കമ്പനികള്‍ വിദേശ നിക്ഷേപം വ്യാപകമായി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അത് വലിയൊരു അവസരമാകുമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
437 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 23 പേര്‍ മരണപ്പെട്ടു. രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 1640 ആയി. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നത് ആശങ്കയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.
സ്വന്തം സുരക്ഷപോലും തൃണവല്‍ഗണിച്ച് രോഗീ പരിചരണത്തില്‍ മുഴുകിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
മരണസംഖ്യ 199 ആയി ഉയർന്നപ്പോൾ 503 പേര്‍ രോഗമുക്തി നേടി. 1,364 രോഗികളുള്ള മഹാരാഷ്ട്രയാണ് കൊവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. തമിഴ്‌നാട്ടില്‍ 834, ദില്ലിയില്‍ 720, രാജസ്ഥാനില്‍ 463, തെലങ്കാനയില്‍ 442-ഉം രോഗികള്‍ ഉണ്ട്.
കര്‍ണാടകയില്‍ ആറ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 181 ആയി. മധ്യപ്രദേശിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
2020 ജൂൺ മാസത്തോടെ 27 ദശലക്ഷം എൻ 95 മാസ്കുകൾ, 1.6 ദശലക്ഷം ടെസ്റ്റിംഗ് കിറ്റുകൾ, 15 ദശലക്ഷം പിപിഇകൾ എന്നിവയ്ക്കുള്ള ആവശ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവ വാങ്ങാൻ നടപടികൾ സ്വീകരിച്ചുവരികയാണ്.
മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ദുരിതാശ്വാസ സാമഗ്രികളുമായി എയർ ഇന്ത്യ ഇന്ത്യയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. കൂടാതെ, ലോക്ക്ഡൗൺ കാരണം ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കൊറോണാ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിളിക്കരുത്. ഞങ്ങള്‍ ഒരു വൈറസിനെയും വളര്‍ത്തുകയും ലോകത്തേക്ക് പടര്‍ത്തുകയും ചെയ്തിട്ടില്ല. ചൈനയുടെ അതിജീവനത്തെ പുകഴ്ത്താനാണ് എല്ലാവരും ശ്രദ്ധ വെക്കേണ്ടത്.