പലരും ആ ചെറുപ്പക്കാരിയോട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പെരുമാറിയത്. ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ഓരോന്നിനെയും നെഗറ്റീവ് ആംഗിളിൽ മാത്രം
ചിന്ത ഇവിടെത്തന്നെയുണ്ടാകും, ഇപ്പോൾ യുവജന കമ്മീഷന്റെ അധ്യക്ഷയായി, ചിലപ്പോൾ എം എല്‍ എയോ, എം പിയോ ഒക്കെയായി... മന്ത്രിയായി ... തെറ്റുപറ്റിയെങ്കിൽ അങ്ങനെ സംഭവിച്ചു എന്ന് സത്യസന്ധതയോടെ സമ്മതിക്കുന്ന നേതാവായി - വിധു വിന്‍സെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു.
ചിന്താ ജെറോമിന്‍റെ ഗവേഷണ ബിരുദം പരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്കും കേരളാ സര്‍വ്വകലാശാല വി സിയ്ക്കും നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വിവാദത്തിലായ സാഹചര്യത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം. ഗവേഷകക്ക് മലയാളസാഹിത്യത്തിൽ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തിൽപ്പോലും ഗൈഡിന് മനസ്സിലായില്ല എന്നത് തന്നെ അലട്ടുന്നുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.