ഒരു സ്ത്രീക്കും അതിനാൽ ബ്രാഹ്മിണത്വം അവകാശപ്പെടാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ശാന്തിശ്രി ദുലിപുഡി പണ്ഡിറ്റ് ഹിന്ദു ദൈവങ്ങളെക്കുറിച്ചും ജാതിയെക്കുറിച്ചും സംസാരിച്ചത്.
സംഭവം വിവാദമായതിനുപിന്നാലെ മന്ത്രി കെ രാധാകൃഷ്ന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ചിരുന്നു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുളള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുളള നടപടികളെടുക്കുമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
ബ്രാഹ്മണര്‍ക്ക് മാത്രം നിയമനം നല്‍കുന്നു എന്ന തരത്തിലുളള സര്‍ക്കുലര്‍ ഇന്നലെയാണ് പുറത്തിറക്കിയത്. പാചക പ്രവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരുടെ സഹായികളും ബ്രാഹ്മണരായിരിക്കണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്