നമുക്കറിയാം ഇന്ത്യയിൽ യു എ പി എ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ അതിൽ നിന്ന് മോചനം ലഭിക്കാനുള്ള പ്രയാസം, നിരപരാധികൾക്ക് മേൽ കരിനിയമങ്ങൾ ചാർത്തപ്പെട്ടാൽ പെട്ടെന്ന് മോചനം കിട്ടില്ല എന്നും ഇതിനു
2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനുള്‍പ്പെടെ അഞ്ചുപേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോഴായിരുന്നു അറസ്റ്റ്.
കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വർഷ എല്‍എല്‍ബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്. ഒന്നാം വർഷ എല്‍ എല്‍ ബി വിദ്യാർത്ഥിയായ അഥിൻ്റെ നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർ രണ്ടാം വർഷ വിദ്യാർത്ഥിയായ ബദ്രുദീനെ മർദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെതിരെ അലന്‍ ശുഹൈബിന്‍റെ നേതൃത്വത്തില്‍ കോളേജില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് ജാമ്യം ലഭിച്ചത്. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്നാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ മഥുരയില്‍വെച്ചാണ്
2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ മഥുരയില്‍വെച്ചാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസില്‍ കലാപത്തിന് ആഹ്വാനം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കാപ്പനെ യുഎപിഎ ചുമത്തി ജയിലിലടയ്ക്കുകയായിരുന്നു. കഴിഞ്ഞ 22 മാസത്തിലധികമായി തടവിലാണ് സിദ്ദിഖ് കാപ്പന്.
വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു എ പി എ ചുമത്തി കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം തുടങ്ങിയ വകുപ്പുകളും യുപി പോലീസ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്
സിദ്ദിഖ് കാപ്പനെതിരെ അയ്യായിരം പേജുളള കുറ്റപത്രമാണ് യുപി പൊലീസ് സമര്‍പ്പിച്ചത്. കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നവയായിരുന്നുവെന്നും ഹിന്ദു വിരുദ്ധമായിരുന്നുവെന്നും ഉത്തരവാദിത്വമുളള ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പ്രസംഗം അപകീര്‍ത്തികരമാണെന്ന് വാദിക്കാന്‍ സാധിക്കും. എന്നാല്‍ ഇത് തീവ്രവാദ പ്രവർത്തനത്തിന് തുല്യമാകില്ലെന്ന് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലൈ 4ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച നിയമം അതേ രൂപത്തിൽ സ്വതന്ത്ര ഇന്ത്യയിൽ ഇത്രയും കാലം നിലനിന്നു എന്നതുതന്നെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് നാണക്കേടാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാത്ത ഇത്തരം കരിനിയമങ്ങൾ റദ്ദാക്കണം എന്നത് സിപിഐഎമിന്റെ പ്രഖ്യാപിത നിലപാടാണ്.
നിയമത്തിന്‍റെ പുന പരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും നിലവിൽ രാജ്യദ്രോഹ കേസിൽ അറസ്റ്റിലായവര്‍ ജാമ്യത്തിനായി കോടതികളെ സമീപിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് നീതി ലഭിക്കുമെന്ന
ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് രൂപേഷിന്‍റെ ഹര്‍ജി പരിഗണിച്ചത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തതിനാണ് 2013 -ല്‍ രണ്ട് കേസും 2014-ല്‍ ഒരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടൊപ്പം രാജ്യദ്രോഹക്കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കേസ് തെളിയിക്കാന്‍ പൊലീസിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.
എന്നെ ഇനിയും അറസ്റ്റ് ചെയ്യുമോ ഞാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ എന്ന ഭയത്തിലാണ് ഞാന്‍ ജീവിക്കുന്നത്
ഒക്ടോബര്‍ 24-ന് നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുന്നത്. അര്‍ഷിദ് യൂസഫ്, ഇനായത്ത് അല്‍ത്താഫ് ഷെയ്ക്ക്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
'തന്റെ ജോലി ചെയ്യാന്‍ ഇന്ന് കലാകാരന്മാര്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ആരോടും ഒന്നിനോടും ഉത്തരവാദിത്വമില്ലാത്ത, എന്തിനും ഏതിനും യുഎപിഎ വിതരണം ചെയ്യുന്ന ഭരണകൂടത്തിനിടയിലാണ് സാധാരണ ജനങ്ങള്‍
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസുവാണ് പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തത്. ലഘുലേഖ കൈവശം വച്ചതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വര്‍ഷങ്ങളായി ഈ ലഘുലേഖകള്‍ വില്‍ക്കുന്നയാളാണ് താനെന്നും അതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും എ വാസു പറഞ്ഞു.
കേരള നിയമസഭയില്‍ കെ കെ രമ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു ചോദ്യമുന്നയിച്ചപ്പോഴും 'രാജ്യസുരക്ഷ' കടന്നുവന്നു. രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യമായതിനാല്‍ മറുപടി തരാനാകില്ല എന്നാണ് പിണറായി വിജയന്‍ രമയ്ക്ക് നല്‍കിയ മറുപടി
മോദി സര്‍ക്കാര്‍ എന്‍ ഐ എ - യു എ പി എ നിയമങ്ങള്‍ പരിഷ്കരിച്ച ശേഷം ആദ്യമെടുത്ത ഈ കേസ് കേരള സര്‍ക്കാറിന്റെ കേന്ദ്ര വിധേയത്വം ഏറ്റവും പ്രകടമാക്കിയ സംഭവമാണെന്നും ആസാദ് പറയുന്നു.
ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ തെളിവായെടുത്ത് കരണ്‍ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
കഴിഞ്ഞദിവസം. യു എ പി എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124 എ വകുപ്പ് റദ്ദാക്കണമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും പാകിസ്ഥാനുമായുള്ള യുദ്ധത്തിന്
കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ലോക നിയമ സൂചികയിൽ ഇന്ത്യയുടെ റാങ്ക് 142 നിലനില്‍ക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ഫിലിപ്പീൻസിൽ നിന്നുള്ള രണ്ട് മാധ്യമപ്രവർത്തകർക്കാണ് ലഭിച്ചത്. ഇന്ത്യക്ക് അത് ലഭിക്കാത്തതിന്‍റെ പ്രധാനകാരണം ഇന്ത്യയുടെ റാങ്കിങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റവാളികള്‍ക്ക് വേണ്ടി ലോകവ്യാപകമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടുന്ന കാലത്ത്, കുറ്റാരോപിതരായി വിചാരണ കൂടാതെ തടവില്‍ മനുഷ്യര്‍ മരിച്ചാല്‍, അതിന് മൌനികളായ ഈ നമ്മളെല്ലാം ഉത്തരവാദികളായിരിക്കും. പുരോഗമനം പറഞ്ഞ്, അടിസ്ഥാന ജനാധിപത്യവിഷയങ്ങളില്‍ മൌനം പാലിക്കാനാണ് നമ്മുടെ തീരുമാനമെങ്കില്‍, ഷെനെയെ മോചിപ്പിച്ച സര്‍ത്തൃന്റേയും, കൊക്ടുവിന്റേയും പാബ്ലോ പികാസ്സോവിന്റെയും പേരുകളും ഓര്‍മകളും ഉദ്ധരണികളും ഇനി നമുക്ക് അടച്ചുവെയ്ക്കാം.
കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ അനുസരിച്ചുള്ള കുറ്റം ചുമത്താന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പി.ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ സംഘടിപ്പിച്ചതിലും കലാപത്തിലും പങ്കുണ്ടെന്നും ഇയാളുടെ മൊബൈലിൽ നിന്ന് ചില രേഖകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു.
പ്രസംഗത്തില്‍ ചെഗുവേരയെ ഉദ്ധരിച്ച ചെന്നിത്തല, ‘ലോകത്തേതുകോണിലായാലും വേദനിക്കുന്നവര്‍ക്കൊപ്പമാണ് താന്‍’ എന്നുപറഞ്ഞ ചെഗുവേരയുടെ വാക്കുകള്‍ താങ്കള്‍ പിന്‍പറ്റുന്നുണ്ടോ എന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല.
ഇത്തരമൊരു സന്ദർഭത്തിൽ, അന്യായമായി തടവിലാക്കപ്പെട്ടിട്ടുള്ള അലൻ - താഹമാരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം സി.പി.ഐ എമ്മിന്‍റെ ബഹുജന പിന്തുണയെ സാരമായി ബാധിക്കുമെന്നും വിഷയത്തിൽ ഫലപ്രദമായ ഒരിടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് സീതാറാം യച്ചൂരിക്കുള്ള അജിതയുടെ കത്ത് അവസാനിക്കുന്നത്.