ജര്‍മ്മന്‍ യാത്ര സ്വപ്നം കാണുന്ന ഇന്ത്യന്‍ സഞ്ചാര പ്രേമികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ എംബസി. പുതിയ ഇളവ് അനുസരിച്ച് രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും
രാജ്യത്തിന്‍റെ വിനോദസഞ്ചാരവും സാമ്പത്തികവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആണ് ഇന്തോനേഷ്യ സെക്കൻഡ് ഹോം വിസ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്. ബാലിയിലേക്കും മറ്റ് വിവിധ സ്ഥലങ്ങളിലേക്കും വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷൻ ആക്ടിങ് ഡയറക്ടർ ജനറൽ പറഞ്ഞു.
ഈ വര്‍ഷം കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ അയ്മനം. ശ്രീലങ്ക, ഭൂട്ടാൻ, ഖത്തർ, ഇംഗ്ലണ്ട്, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്താൻ, സെർബിയ, യു.എസ്.എ. എന്നിവിടങ്ങളിലെ പ്രദേശങ്ങൾക്കൊപ്പമാണ് അയ്‌മനം ഇടംനേടിയത്. ഇന്ത്യയില്‍നിന്ന് സിക്കിം, മേഘാലയ, ഗോവ, കൊൽക്കത്ത, ഒഡീഷ, രാജസ്ഥാൻ, സിന്ധുദുർഗ്, ഭീംറ്റാൾ എന്നീ പ്രദേശങ്ങളും പട്ടികയിലുണ്ട്.
മെച്ചപ്പെട്ട താമസ സൌകര്യം ഉറപ്പുവരുത്താനും അതിഥി മര്യാദകള്‍ പാലിക്കുന്നതില്‍ പ്രഫഷണല്‍ പരിശീലനം കിട്ടിയ ഉദ്യോഗസ്ഥരെ നിയമിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ റസ്റ്റ് ഹൗസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 32 ജീവനക്കാർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകുകയാണ്.
'മദ്യം വാങ്ങാന്‍ ലോകത്ത് വേറെ എവിടെയും ഇതുപോലെ ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാറില്ല. ഇത് ഒരു തരം പ്രാകൃത രീതിയാണ്. മന്യമായിട്ട് വേണം മദ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് സൗകര്യം ഒരുക്കേണ്ടത്. ഇവിടെ വരുന്ന ഓരോ ടൂറിസ്റ്റുകളും പണം നല്‍കിയാണ് മദ്യം വാങ്ങുന്നത്. അവരെ അപമാനിക്കുന്ന രീതി അംഗീകരിക്കാന്‍ സാധിക്കില്ല.
ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പലിശ രഹിത വായ്പ്പ നല്‍കുന്ന റിവോള്‍വിംഗ് ഫണ്ട് പദ്ധതിയാണ് നടപ്പിലാക്കുക. പദ്ധതി പതിനഞ്ച് ലക്ഷം പേര്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു,