സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ 11.30ന് തുറക്കും. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്നാടിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡാമിന്‍റെ പരിസര പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 'V2,V3,V4 ഷട്ടറുകളാണ് തുറക്കുന്നത്.
മുല്ലപ്പെരിയാറിന്‍റെ അണക്കെട്ടില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ഉപസമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നത്. നിരവധി തവണ കേരളാ സര്‍ക്കാരിന്‍റെ മുന്‍പില്‍ ഇതേ ആവശ്യം അവതരിപ്പിച്ചതാണെന്നും എന്നാല്‍ കാര്യമായ ഒരു നടപടിയും ഇതുവരെയുണ്ടായില്ലെന്നും തമിഴ്നാട് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം
സംസ്ഥാനത്തെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്തിയത് ജോണ്‍ പെന്നി ക്വിക്കാണ്. ഡാം നിര്‍മ്മാണത്തിലൂടെ കര്‍ഷകരുടെ ജീവിതം അദ്ദേഹം അഭിവൃദ്ധിപ്പെടുത്തി. അദ്ദേഹത്തോടുള്ള ആദരസൂചകമായി ബ്രിട്ടണില്‍ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും - എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
സെപ്റ്റംബര്‍ മാസത്തിൽ ചേർന്ന കേരള- തമിഴ്നാട് സെക്രട്ടറിതല യോഗത്തിലും കഴിഞ്ഞമാസം ചേർന്ന മേൽനോട്ട സമിതിയോഗത്തിലും മരംമുറിക്കാനുള്ള നടപടികള്‍ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കേരളം അറിയിച്ചതായി വ്യക്തമാക്കുന്ന മിനിട്ട്സും പുറത്തുവന്നിട്ടുണ്ട്. സർക്കാരോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് മരംമുറി ഉത്തരവിറക്കിയതെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് മരംമുറിയുടെ നിർണായക രേഖകള്‍ പുറത്തുവരുന്നത്.
ജലവിഭവ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി യോഗം വിളിച്ചിരുന്നെന്നും ഈ യോഗത്തിലാണ് ഉത്തരവ് ഇറക്കാന്‍ തീരുമാനമായതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതുപോലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗതലത്തില്‍ മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ പോര. ഇതുവരെ മരം മുറിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഗുരുതരമായി വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാകുന്നത്.
കേരളത്തിന് ഈ വിഷയത്തില്‍ തമിഴ്‌നാടുമായി ചില ഭിന്നതകളുണ്ട്. അത് ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്