പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പരാതിക്കാരെ വിളിച്ചുവരുത്തി വിജിലന്‍സ് മൊഴിയെടുത്തിരുന്നു. തുടര്‍ന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യ രാജേന്ദ്രന്റേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. കെ.ഇ ബൈജുവാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന എസ് പി.
കത്ത് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കണമോയെന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. ഇത് സിപിഎമ്മാണ്. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് അതിന്‍റെതായ രീതിയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആനാവൂര്‍ നാഗപ്പന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. കത്ത് വിവാദത്തില്‍ മേയര്‍ രാജിവെക്കേണ്ടന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
കട്ട പണവുമായി മേയറു കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ’ എന്ന ജെബി മേത്തറുടെ പരാമർശത്തിലും ആര്യ മറുപടി നല്‍കി. ഒരു വനിതാ എം പിയുടെ ഭാഗത്തുനിന്നും ഇത്തരം അധിക്ഷേപ പരാമര്‍ശമുണ്ടായപ്പോള്‍ വേദന തോന്നി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് താന്‍ കരുതെന്നത്. ജെബി മേത്തറുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ആര്യ രാജേന്ദ്രന്‍ പറഞ്ഞു.
നഗരസഭയുടെ വിവേചനാപരമായ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം വേര്‍തിരിവുകളുണ്ടാകുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്നത്തെ കാലഘട്ടത്തില്‍ ജാതി വിവേചനത്തിന്‍റെ പേരില്‍ സമൂഹത്തില്‍
ഞാന്‍ കാരണം ഒരു സ്ത്രീക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട്. മേയറെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്‍റെ പ്രസ്താവനയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്‍റെ സംസ്കാരത്തിന് മാര്‍ക്കിടാന്‍ സിപിഎമ്മില്‍ ഇപ്പോള്‍ ആരുമില്ല. ആര്യാ രാജേന്ദ്രന്‍ കേസുമായി മുന്‍പോട്ട് പോകട്ടെ, അതിനെ ആ രീതിയില്‍ നേരിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. - കെ മുരളിധരന്‍ പറഞ്ഞു. നാക്കു പിഴയാണോ സംഭവിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായെന്നായിരുന്നു മുരളിധരന്‍റെ മറുപടി.
സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളിലെ മേയര്‍മാരേയും ഇന്ന് തെരഞ്ഞെടുക്കും. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ മേയര്‍മാര്‍ക്കായുള്ള തെരഞ്ഞെടുപ്പ് പകല്‍ 11 മണിക്കാണ് നടക്കുക.