സമരം അവസാനിപ്പിച്ചാല്‍ ഒരു വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് തീരുമാനം അറിയിക്കും. ഉച്ചക്ക് രണ്ടിന് ചേരുന്ന സമരസമിതി യോഗത്തിലായിരിക്കും തീരുമാനമെടുക്കുക
ജനുവരി 26-ന് നടക്കുന്ന റാലിയില്‍ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും. സമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ തമ്പടിച്ചിട്ടുള്ള കർഷകരാണ് ഇന്നത്തെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തത്.
ജനുവരി നാലിലെ ചര്‍ച്ച പരാജയപ്പെട്ടാല്‍ മാളുകളും പെട്രോള്‍ പമ്പുകളും അടപ്പിക്കുമെന്ന് കര്‍ഷകര്‍. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുകയും താങ്ങുവിലയടക്കമുളള കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചാല്‍ പ്രക്ഷോഭം കടുപ്പിക്കുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കി
കർഷകർ നിർദേശിച്ച പ്രകാരം നാളെ ചർച്ച നടത്താൻ ഒരുക്കമാണെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കി. 11 മണിക്ക് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കും
താങ്ങുവില ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
അടുത്തിടെ പ്രാബല്യത്തില്‍ വന്ന കാര്‍ഷിക നിയമങ്ങളെചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. വിളകള്‍ താങ്ങുവിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് വില്‍ക്കാന്‍ രാജ്യത്തെ കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു