ഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിലെ 42% മന്ത്രിമാരും ക്രിമിനല്‍ കേസ് പ്രതികള്‍. 90% ലധികം ആളുകളും കോടിശ്വരന്മാരാണ്. മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപയാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നരേന്ദ്രമോദി സര്‍ക്കാരിന്‍റെ പുനസംഘടന മന്ത്രി സഭയെക്കുറിച്ചുള്ള പഠനത്തില്‍ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠന റിപ്പോർട്ടാണ് നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മന്ത്രിമാര്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വെളിപ്പെടുത്തിയിട്ടുള്ള കണക്കുകളും പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ അനുസരിച്ച് 78- ൽ 33 കേന്ദ്രമന്തിമാർ ക്രിമിനൽ കേസ് പ്രതികളാണ്. അഞ്ച് വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയ 24 പേരും മന്ത്രിസഭയിലുണ്ട്. ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസും, കൊലപാതകശ്രമത്തിൽ പ്രതികളായ നാല് മന്ത്രിമാരും പുനസംഘടനാ മന്ത്രി സഭയില്‍ ഇടം നേടിയിട്ടുണ്ട്.