നിയമസഭാ തെരഞ്ഞെടുപ്പ്: അരവിന്ദ് കെജ്രിവാള്‍ നാളെ പഞ്ചാബില്‍

ചണ്ഡീഗഢ്: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ നാളെ പഞ്ചാബ് സന്ദര്‍ശിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് അരവിന്ദ് കെജരിവാള്‍ നാളെ പഞ്ചാബ്‌ സന്ദര്‍ശനം നടത്തുന്നത്.

പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു. കെജ്ളിരിവാളിന്‍റെ സാന്നിധ്യത്തില്‍ മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് പാര്‍ട്ടി അംഗത്വം സ്വീകരിക്കും. 

അതേസമയം, അടുത്തവര്‍ഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിലെ സൂറത്ത് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തൊട്ടാകെ ആം ആദ്മി അനുകൂല സാഹചര്യം ഉടലെടുത്തിട്ടുണ്ട് എന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സൂറത്ത് മുന്‍സിപ്പാലിറ്റിയില്‍ ചരിത്രത്തിലാദ്യമായി ആകെയുള്ള 120 സീറ്റുകളില്‍ 27 എണ്ണമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. മറ്റിടങ്ങളിലും വിജയിച്ചില്ലെങ്കിലും പാര്‍ട്ടി മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു. 2022 ലാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Contact the author

Web Desk

Recent Posts

National Desk 10 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 13 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More