ജി-7 രാഷ്ട്രങ്ങള്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; ചെറുകൂട്ടങ്ങളുടെ ആധിപത്യത്തിന്‍റെ കാലം കഴിഞ്ഞു

ലണ്ടന്‍: ജി-7 രാഷ്ട്രങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി ചൈന. ഒരു ചെറിയകൂട്ടം രാജ്യങ്ങള്‍ ലോകത്തിന്റെ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്ന കാലം കഴിഞ്ഞു. അവരുടെ ആധിപത്യത്തിന്റെ കാലം അവസാനിച്ചുവെന്ന് തിരിച്ചറിയണം. സമ്പത്ത്, വലിപ്പം, കരുത്ത് തുടങ്ങി എന്തിന്റെ പേരിലാകട്ടെ, ചെറുകൂട്ടം രാഷ്ട്രങ്ങള്‍ക്ക് ഇനി ആധിപത്യം ചെലുത്താനാവില്ല. ലോകത്തെ എലാ പ്രശ്നങ്ങളും കൂട്ടായി മാത്രമേ പരിഹരിക്കാനാവൂ - ബ്രിട്ടനിലെ ചൈനീസ് വക്താവിന്‍റെതാണ് പ്രസ്താവന. 

ചൈനക്കെതിരെ ഒന്നിച്ചുനീങ്ങണമെന്ന ജി-7 രാഷ്ട്രങ്ങളുടെ തീരുമാനത്തോടാണ് ചൈനയുടെ ശക്തമായ ഈ പ്രതികരണം. ലണ്ടനില്‍ നടക്കുന്ന സമ്മേളനത്തിലാണ് ജി-7 രാഷ്ട്രങ്ങള്‍ ഈ തീരുമാനം കൈകൊണ്ടത്. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ജി-7. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലാണ് ചൈനക്കെതിരായ തീരുമാനം കൈകൊണ്ടത്. വികസ്വര രാഷ്ട്രങ്ങള്‍ക്ക് ഫണ്ട് നല്‍കി,ചൈനക്കെതിരെ കൂടെ നിര്‍ത്താനും സമ്മേളനം തീരുമാനമെടുത്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1990 കളോടെ പൂര്‍ത്തിയായ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും,തുടര്‍ന്ന് ക്രമാനുഗതം വളര്‍ന്നു മുന്നേറുന്ന ചൈനയുടെ സാമ്പത്തിക നിലയും, ആഗോള വിപണിയെ സ്വാധീനിക്കുന്ന വന്‍ ശക്തിയായി ചൈന മാറിക്കൊണ്ടിരിക്കുന്നതും ജി-7 രാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന വിഷയങ്ങളാണ്. സമ്പന്ന രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ തങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുന്ന വിധം ഏഷ്യന്‍ മേഖലയില്‍ നിന്ന് ചൈന ഉയര്‍ന്നുവരുന്നതിനേയാണ് സമ്പന്ന രാഷ്ട്രങ്ങള്‍ ഭയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ നിന്നുള്ള വികസ്വര രാഷ്ട്രങ്ങളെ തങ്ങളുടെ പാളയത്തിലേക്ക് കൊണ്ടുവന്നുകൊണ്ട് ചൈനീസ് സമ്പദ്വ്യവസ്ഥയെ  സമ്മര്‍ദ്ദപ്പെടുത്താനും ലോകതലത്തില്‍ ചൈനയുടെ ഇടപെടല്‍ ശേഷി കുറയ്ക്കാനുമാണ് ജി-7 രാഷ്ട്രങ്ങളുടെ നീക്കം. ഇത് മനസ്സിലാക്കിയാണ് ചൈന കൃത്യമായ പ്രതികരണം നടത്തിയിരിക്കുന്നത് 

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More