ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്കായ് രണ്ട് വ്യത്യസ്ത ടീമുകൾ ഒരേ സമയം കളിക്കുന്നത് കൊവിഡ് കാലത്ത് പതിവായേക്കാമെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി. പകർച്ചവ്യാധിയുടെ കാലത്ത് കളിക്കാരുടെ സമ്മർദ്ദം കുറക്കാൻ ഇത് സഹായകമാവുമെന്നും കോഹ്ലി അഭിപ്രായപ്പെട്ടു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പശ്ചാത്തലത്തിൽ ബയോ സെക്യൂർ പരിസ്ഥിതിയിൽ ഒതുങ്ങുന്നത് കളിക്കാർക്ക് കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ഈ ഘട്ടത്തിൽ കളിക്കാർ മതിയായ വിശ്രമം നൽകേണ്ടത് ആവശ്യമാണ്. ഇതിനായി രണ്ട് ടീമുകൾ എന്ന ആശയം വളരെ നല്ലതാണ്. ഭാവിയിൽ ഇത് പതിവാകാൻ സാധ്യതയുണ്ട്. നിലവിലെ സാഹചര്യത്തിൽ കളിക്കാരുടെ ജീവിതം ബയോ ബബിളിനകത്താണ്. കളിയുടെ സമ്മർദ്ദം കുറക്കാനുള്ള വഴികൾ പരിമിതമാണ്. ടീം മാനേജ്മെന്റിന് കളിക്കാരുടെ മാനസികാവസ്ഥ മനസിലാകുമെന്നാണ് കരുതുന്നതെന്നും കോഹ്ലി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുംബൈയിൽ 14 ദിവസത്തെ ക്വാറന്റൈന് ശേഷമാണ് ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. ഇംഗ്ലണ്ടിലും കളിക്കാർ ക്വാറന്റൈനിൽ കഴിയണം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലന്റാണ് ഇന്ത്യയുടെ എതിരാളി. 5 ടെസ്റ്റുകളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. ആദ്യ ടെസ്റ്റ് ഈ മാസം 18 സതാംപ്റ്റണിലാണ് അരങ്ങേറുക.
അടുത്തമാസം ശ്രീലങ്കക്കെതിരായ ഏകദിന,ട്വന്റി ട്വന്റി പരമ്പരയിൽ ഇന്ത്യയുടെ രണ്ടാമത്തെ ടീമിനെ അയക്കാനാണ് ബിസിസിഐ തിരുമാനിച്ചിരിക്കുന്നത്