സ്വരാജിന്റെയും മേഴ്സിക്കുട്ടിയുടെയും തോൽവി സിപിഎം പരിശോധിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെയും കുണ്ടറയിലെ മേഴ്സിക്കുട്ടിയമ്മയുടെയും തോൽവിയെ കുറിച്ച് വിശദമായ പരിശോധനക്ക് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി. 

ബിജെപി വോട്ട് മറിച്ചതാണ് പരാജയകാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ തോൽവി വിശദമായി അന്വേഷിക്കാൻ സിപിഎം തീരുമാനിച്ചത്. തൃപ്പൂണിത്തുറയിൽ കടുത്ത മത്സരത്തിൽ സ്വരാജിന് ജയിക്കാൻ കഴിയുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ 990 വോട്ടുകൾക്കാണ് കെ ബാബു സീറ്റു പിടിച്ചെടുത്തു.  കഴിഞ്ഞ തവണ നാലായിരത്തോളം വോട്ടിനാണ് സ്വരാജ് ജയിച്ചത്. മണ്ഡലത്തിൽ ബിജെപിക്ക് പതിനായിരത്തോളം വോട്ടുകൾക്കാണ് കുറഞ്ഞത്. ഈ വോട്ടുകൾ കെ ബാബുവിന് ലഭിച്ചെന്നാണ് സിപിഎമ്മിന്റെ ആരോപണം. വോട്ട് ചോർച്ച  അന്വേഷിക്കണമെന്ന് ബിജെപി സ്ഥാനാർത്ഥി കെഎസ് രാധാകൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുണ്ടറയിൽ ആയ്യായിരത്തോളം വോട്ടുകൾക്കാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കോൺ​ഗ്രസിലെ പിസി വിഷ്ണുനാഥിനോട് അടിയറവ് പറ‍ഞ്ഞത്. കഴിഞ്ഞ തവണ മുപ്പത്തിമൂവായിരത്തോളം വോട്ടുകൾക്കാണ് മേഴ്സിക്കുട്ടിയമ്മ ജയിച്ചത്. ഉറച്ച സീറ്റിലെ തോൽവി സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Assembly Election 2021

സത്യപ്രതിജ്ഞ ചടങ്ങിൽ 250 പേർ മാത്രമെന്ന് അസിസ്റ്റൻഡ് പ്രോട്ടോക്കോൾ ഓഫീസർ

More
More
Web Desk 2 years ago
Assembly Election 2021

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പുതിയ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും

More
More
Web Desk 2 years ago
Assembly Election 2021

നേമത്തെ വീര പരിവേഷവുമായി വി. ശിവന്‍കുട്ടി മന്ത്രി സഭയിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

തൃത്താലയില്‍ നിന്നും കേരളത്തിനൊരു സ്പീക്കര്‍ - എം.ബി രാജേഷ്‌

More
More
Web Desk 2 years ago
Assembly Election 2021

ജലീലിനു പിന്നാലെ കോളേജില്‍ നിന്ന് ബിന്ദു ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി പദത്തിലേക്ക്

More
More
Web Desk 2 years ago
Assembly Election 2021

പി രാജീവ്: ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് വ്യവസായ മന്ത്രിപദത്തിലേക്ക്

More
More