അഴീക്കോട് മണ്ഡലത്തില്‍ തപാല്‍ വോട്ട് എണ്ണുന്നതില്‍ തര്‍ക്കം രൂക്ഷമായതോടെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷ് മുന്നിലാണ്. കെ എം ഷാജി 37 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുമ്പോഴാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
മുസ്ലിം ലീഗിന്‍റെ സിറ്റിംഗ് എംഎൽഎ കെഎം ഷാജിയുടെ സ്ഥാനാർത്ഥിത്വം കൊണ്ടുകൂടി ശ്രദ്ധ നേടിയ അഴിക്കോട് മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനുള്ള ശക്തമായ ശ്രമം എല്‍ഡിഎഫ് നടത്തിയിരുന്നു. സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും യുവ നേതാവുമായ കെവി സുമേഷിനെയാണ് സിപിഎം മത്സരിപ്പിക്കുന്നത്.
വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൽഡിഎഫിന് മേൽക്കൈ. പോസ്റ്റൽ വോട്ടുകളാണ് ആദ്യമെണ്ണിയത്. അതിൽ 91 ഇടത്ത് എൽഡിഎഫും 47 ഇടത്ത് യുഡിഎഫും രണ്ടിടത്ത് എൻഡിഎയുമാണ് മുന്നിൽ.