പൂഞ്ഞാറില്‍ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പി. സി. ജോര്‍ജ്ജ്. ഈരാറ്റുപേട്ടയില്‍ പിന്നില്‍ പോകും. മറ്റെല്ലായിടങ്ങളിലും മുന്‍തൂക്കം ഉണ്ടാകും.ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു. വോട്ട് ചെയ്യാന്‍ തയ്യാറായവരെ ഈരാറ്റുപേട്ടയില്‍ സിപിഎം പിന്തുണയോടെ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും ജോര്‍ജ്ജ് ആരോപിച്ചു.
എന്നാല്‍, ബിജെപിയുടെ പിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ടെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു. 'മാന്യന്‍മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട് കച്ചവടം ആകും?, ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറില്‍ വാങ്ങിക്കൊടുത്തിട്ടില്ല' എന്നാണ് ജോര്‍ജ്ജിന്‍റെ ന്യായീകരണം.
ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനെത്തിയപ്പോള്‍ പി.സി ജോർജിനെ ജനങ്ങള്‍ കൂവി ഓടിച്ചിരുന്നു. കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.