തിരുവനന്തപുരം സ്വർണകടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. കേസിലെ പ്രതിയായ സന്ദീപ് നായരുടെ അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സന്ദീപിന്റെ അഭിഭാഷകൻ ഡിജിപിക്കാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പീഡിപ്പിച്ചു എന്നാണ് സന്ദീപ് പരാതി നൽകിയത്. റിമാന്റിലുള്ള സന്ദീപ് ജഡ്ജിക്കാണ് പരാതി നൽകിയിരുന്നത്. പരാതി സംബന്ധിച്ച് കോടതി ഇഡിയോട് വിശദീകണം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വർണം, ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ പ്രതി സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന ആരോപണത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. കേസുകൾ അട്ടിമറിക്കാന്‍ കേരള പൊലീസ് ശ്രമിക്കുന്നതായി ഇഡി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് റജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ചൊവ്വാഴ്ച വരെ നടപടി പാടില്ലെന്ന് ക്രൈബ്രാഞ്ചിനോട് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.