ഡല്‍ഹി: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുന്നത്. 24 ദിവസത്തോളം ഇന്ധനവിലയിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നതിനു ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും വിലയിൽ നേരിയ കുറവുണ്ടായിരുന്നു. പക്ഷെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പതിനെട്ട് പൈസയുടെ കുറവ് മാത്രമാണ് ഇവിടെ വരുത്തിയിരിക്കുന്നത്.
എന്നാൽ, കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ധനവിലയിൽ കാര്യമായ വർദ്ധനയില്ലാത്തത് പൊതുജനത്തിന് വലിയ ആശ്വാസമായിട്ടുണ്ട്. കേരളത്തിൽ പെട്രോളിന് ശരാശരി വില ലിറ്ററിന് 91.3 ആണ്. ഡീസലിന് ലിറ്ററിന് 84.09 ആണ് വില.
അതേസമയം, ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് പ്രതിപക്ഷം ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, മുംബൈ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഒരു ലിറ്റർ പെട്രോൾ വില 100 രൂപ കടന്നിരുന്നു.
ഒരു ഘട്ടത്തില്‍ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമായിരുന്നു. അന്താരാഷ്ട്ര വിപണയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അസംസ്കൃത എണ്ണവില പത്തു ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിൽ എത്തിയിരുന്നു. എന്നാല്‍ വില കുറഞ്ഞ പശ്ചാത്തലത്തിൽ ആഭ്യന്തരവിപണയിലും വില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണണം.