വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ മരിച്ചവരെക്കുറിച്ചു വിവാദ പ്രസ്താവനയുമായി ഹരിയാന കൃഷിമന്ത്രി ജെ. പി. ദലാൽ. അവർ വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു എന്നാണ് ദലാൽ പറഞ്ഞത്. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന 200 കർഷകരുടെ ദാരുണമായ മരണം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒന്നു മുതൽ രണ്ടു ലക്ഷം വരെയുള്ള ആളുകളിൽ 200 പേർ ആറു മാസത്തിനുള്ളിൽ മരിക്കില്ലേ? ഒരാൾ ഹൃദയാഘാതം മൂലം മരിക്കുന്നു, മറ്റൊരാൾ അസുഖം ബാധിച്ചും.. അവരോട് എനിക്ക് അഗാധമായ സഹതാപമുണ്ട്’– ചിരിച്ചുകൊണ്ടായിരുന്നു ദലാലിന്റെ പ്രതികരണം. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും ദില്ലിയുടെ പ്രാന്തപ്രദേശങ്ങളില്‍ സമരം ചെയ്യുന്നത്.
ദലാലിന്‍റെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിർവികാരനായ ഒരാൾക്കു മാത്രമെ ഇങ്ങനെ പറയാനാകൂയെന്നു കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല വിമർശിച്ചു. പിന്നാലെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിതാണ് എന്ന വിശദീകരണവുമായി ദലാല്‍ രംഗത്തുവരികയും ചെയ്തു.
അതെസമയം, ദില്ലി അതിർത്തികളിൽ കർഷകസമരം തുടരുകയാണ്. പുൽവാമയിൽ വീരമൃത്യും വരിച്ച സെനികർക്ക് ഇന്ന് തിഷേധസ്ഥലങ്ങളിൽ കർഷകമെഴുകുതിരി കത്തിച്ച് ആദരാഞ്ജലികൾ അർപ്പിക്കും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ കർഷകസംഘടനകളുടെ നേത്യത്വത്തിലുള്ള കിസാൻ മഹാപഞ്ചായത്ത് തുടരുകയാണ്.