എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. 100 രൂപയാണ് പെൻഷൻ തുക വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1500 രൂപ ആക്കിയിരുന്നത്. ഇതാണ് ഈ ബജറ്റിൽ വീണ്ടും വർധിപ്പിച്ചത്.
സംസ്ഥാനത്തെ വോട്ടര്‍മാരിൽ 23 ശതമാനത്തോളം ആണ് വിവിധ ക്ഷേമ പെൻഷനുകൾ വാങ്ങുന്നത്. ഈ വോട്ടര്‍മാരെ സ്വാധീനിയ്ക്കാൻ എന്തായാലും ബജറ്റിലൂടെ ശ്രമിയ്ക്കുമെന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍:
- പ്രവാസി ചിട്ടി ഊര്‍ജ്ജിതമാക്കും.
- കാര്‍ഷിക മേഖലയില്‍ രണ്ടുലക്ഷം തൊഴില്‍ അവസരം.
- ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ പരിശീലനത്തിന് 6 കോടി.
- കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ.
- റബറിന്റെ തറവില 170 രൂപയാക്കി ഉയര്‍ത്തി.
- വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് എത്തിക്കും.
- കെ ഫോണ്‍ പൂര്‍ത്തീകരിക്കും.
- തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് 1000 കോടിരൂപ അധികമായി അനുവദിക്കും.
- 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി.
- പ്രവാസികള്‍ക്ക് 3000 രൂപ പെന്‍ഷന്‍.