ഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സിറ്റിംഗ് സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എന്‍സിപി എല്‍ഡിഎഫ് വിടുമെന്ന് ശരദ് പവാര്‍ അറിയിച്ചു. യുഡിഎഫിലേക്ക് പോകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. നഷ്ടം സഹിച്ച് എല്‍ഡിഎഫില്‍ തുടരേണ്ട സാഹചര്യമില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രുഭുല്‍ പട്ടേല്‍ സംസ്ഥാന ഘടകത്തെ ഉടന്‍ അറിയിക്കും.
എന്നാല്‍, എൻസിപി എൽഡിഎഫ് വിടാൻ തീരുമാനിച്ചാലും എ കെ ശശീന്ദ്രൻ ഇടതുമുന്നണിയിൽത്തന്നെ തുടരാനാണ് സാധ്യത. സംസ്ഥാന നേതാക്കള്‍ക്കെതിരെ പരാതി അറിയിക്കാന്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു കഴിഞ്ഞു. പക്ഷെ, കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ ഇനി ചില സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട് മുന്നണിയില്‍ തുടരുക എന്നത് അസാധ്യമാകും. പീതാംബരൻ– മാണി സി.കാപ്പൻ വിഭാഗത്തിന്റെ യുഡിഎഫ് അനുകൂല നീക്കത്തിനെതിരെ അദ്ദേഹം പരസ്യമായി രംഗത്തെത്തിയിരുന്നു.
ഭാവി പരിപാടി ആലോചിക്കാൻ എന്‍സിപിയുടെ ജില്ലാ കമ്മിറ്റി യോഗങ്ങൾ നടക്കുന്നുണ്ട്. വിഷയത്തില്‍ കേന്ദ്രം എന്തു നിലപാട് സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് പീതാംബരൻ വ്യക്തമാക്കിയിരുന്നു.