നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത ആഴ്ച തുടങ്ങുന്നു. സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. ജനുവരി പതിനഞ്ചിനാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ആഴ്ചകൾക്ക് മുന്നേ തുടങ്ങിക്കഴിഞ്ഞു.
കേരള പര്യടനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ ഉയർന്നുവരുന്ന നിർദ്ദേശങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും. ഈ നിയമസഭയുടെ അവസാന സമ്മേളനമാണ് എട്ടാം തീയതി ചേരുന്നത്. മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണ്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നെല്ലിന്റെയും തേങ്ങയുടെയും റബറിന്റെയും അടക്കം താങ്ങുവില വർധിപ്പിച്ചും മദ്യത്തിനും ഭൂമിക്കും നികുതി കൂട്ടാതെയും ആകും സംസ്ഥാന ബജറ്റ് എന്നാണ് സൂചന. കിഫ്ബി വഴിയും പൊതുമരാമത്ത് വകുപ്പു വഴിയും കഴിഞ്ഞ നാലര വർഷം നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ പട്ടിക ബജറ്റിൽ സർക്കാർ അവതരിപ്പിക്കും.