വിദേശത്തേക്ക് കേരളത്തിൽ നിന്ന് ഡോളർ കടത്തിയ കേസിൽ കസ്റ്റംസ് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷനെ ചോദ്യം ചെയ്യുമെന്ന് മാതൃഭൂമി ന്യൂസ് ചാനൽ. ബിഗ് ബ്രേക്കിംഗ് എന്ന നിലയിലാണ് മാതൃഭൂമി ഈ വാർത്ത പുറത്തുവിട്ടത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യുന്നതെന്നാണ് മാതൃഭൂമി വാർത്ത. ഡോളർ അടങ്ങിയ ബാഗ് സ്പീക്കർ കേസിലെ പ്രതിയായ സ്വപ്നക്ക് കൈമാറിയെന്നും ബിഗ് ബ്രേക്കിംഗിൽ പറയുന്നു. ബാഗ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് സ്പീക്കർക്ക് ഉടൻ നോട്ടീസ് നൽകുമെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാർത്ത സംബന്ധിച്ച് പ്രതിപക്ഷ നേതാക്കുളുടെയും പ്രതികരണവും മാതൃഭൂമി പുറത്തുവിട്ടു. സ്പീക്കർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വാർത്ത ശരിയാണെങ്കില് നടുക്കുന്നതാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതേ കുറിച്ച് താൻ അറിയില്ലെന്ന് സ്പീക്കർ പ്രതികരിച്ചുവെന്നും മാതൃഭൂമി പറയുന്നു.
ഈ വാർത്ത ഉടൻ തന്നെ ബിജെപി ചാനലായ ജനം ടിവി ഏറ്റെടത്തു. അതേ സമയം മറ്റ് ചാനലുകൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് വാർത്തകളിൽ യാതൊരു സൂചനയും മറ്റ് ചാനലുകൾ പുറത്തുവിട്ടിട്ടില്ല. കോൺഗ്രസ് ചാനലായ ജയ്ഹിന്ദും ഈ വാർത്തയെ കരുതലോടെയാണ് സമീപിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി ഏറ്റതോടെ ചാനലുകൾ സ്വർണക്കടത്തും ലൈഫ് അഴിമതിയും അവസാനിപ്പിച്ചെന്ന ആരോപണം നിലനിൽക്കെയാണ് മാതൃഭൂമി പുതിയ വാർത്തയുമായി എത്തിയിരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് കേന്ദ്ര ഏജൻസികൾ നൽകിയ വാർത്തകൾ ഇടംവലം നോക്കാതെ റിപ്പോർട്ട് ചെയ്ത ചാനലുകൾ പുതിയ സാഹചര്യത്തിൽ കരുതലോടെയാണ് നീങ്ങുന്നത്. ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെ തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്ന് മറ്റ് ചാനലുകൾ റിപ്പോർട്ട് ചെയ്തു.