ഐഎസ്എൽ ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ. ഇരുടീമുകളും ലീഗിൽ ആദ്യ ജയം തേടിയാണ് കളത്തിൽ ഇറങ്ങിയത്. ലീഗിലെ ദുർബലരുടെ പോരാട്ടം ആവേശം ഒട്ടും ഉണർത്തിയില്ല. കളിയുടെ 13 മിനുട്ടിൽ ബേക്കറി കോനയുടെ പിഴവിൽ ബ്ലാസ്റ്റേഴ്സ് സെൽഫ് ഗോൾ വഴങ്ങി. ഈസ്റ്റ് ബംഗാളിന്റെ മുഹമ്മദ് റഫീഖിന്റെ ക്രോസ് പ്രതിരോധിക്കാനുള്ള ശ്രമം പിഴച്ച് പന്ത് വലയിലെത്തുകയായിരുന്നു. പതിഞ്ഞ താളത്തിൽ കളിച്ച് ബ്ലാസ്റ്റേഴ്സിന്റെ അക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. മുന്നേറ്റതാരം ഗാരി ഹൂപ്പർ പതിവ് പോലെ നിരാശപ്പെടുത്തി. മധ്യനിരക്കും കാര്യമായ ചലനം ഉണ്ടാക്കിയില്ല.
രണ്ടാം പകുതിയിൽ ഗാരി ഹൂപ്പറിന് പകരം ജോർദാൻ മറെയും സെയ്ത്യാൻ സിംഗിന് പകരം സഹലിനെയും കോച്ച് കളത്തിൽ ഇറക്കി. ഗോൾ മടക്കാൻ കിണഞ്ഞു ശ്രമിച്ചത് കളിക്ക വേഗതവെച്ചു. സഹലിന്റെ മികച്ച നീക്കങ്ങൾ ഈസ്റ്റ് ബംഗാൾ പെനാൽട്ടി ബോക്സിൽ പലപ്പോഴും അപകടം വിതച്ചു.
കളിയുടെ അവസാന നിമിഷത്തിൽ ജീക്സൺ സിംഗാണ് ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടിയത്. കോർണർ കിക്കിൽ നിന്ന് ലഭിച്ച പന്ത് സഹൽ കൃത്യമായി ഉയർത്തി നൽകിയതിന് തലവെച്ചാണ് ജീക്സൺ ഈസ്റ്റ് ബംഗാളിന്റെ വലകുലുക്കിയത്. ആറ് മത്സരങ്ങളിൽ നിന്ന് 3 പോയന്റുമായി ബ്ലാസ്റ്റേഴ്സ് 9 സ്ഥാനത്താണ്. 10 സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 2 പോയന്റാണ് സമ്പാദ്യം.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇന്ന് നടക്കുന്ന മത്സരത്തില് വമ്പൻമാരായ ബെംഗളൂരു എഫ് സിയും എടികെ മോഹൻ ബഗാനും ഏറ്റ്മുട്ടും. ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരു ഈ സീസണിൽ തോൽവി അറിയാത്ത ഏക ടീമാണ്.