പശ്ചിമ ബംഗാളിൽ സിപിഎം എംഎൽഎ തപ്‌സി മൊണ്ഡല്‍ ഉള്‍പ്പടെ 11 എഎല്‍എമാര്‍ ബിജെപിയില്‍ ചേർന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എഎല്‍എമാരായ സുവേന്ദു അധികാരി, ബിശ്വജിത് കുണ്ഡു, ബനശ്രീ മൈതി, സൈകത് പഞ്ജ, ശില്‍ബിന്ദ്ര ദത്ത, സുക്ര മുണ്ഡ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്.
സിപിഐ എംഎൽഎ അശോക് ദിണ്ഡയും സിപിഎം ടിക്കറ്റില്‍ ജയിച്ച് പിന്നീട് തൃണമൂലില്‍ ചേര്‍ന്ന ദീപാലി വിശ്വാസും ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നാണ് ബിജെപി പ്രാഥമിക അംഗത്വം എംഎൽഎ മാർ സ്വീകരിച്ചത്.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ശനിയാഴ്ചയാണ് ബംഗാളിലെത്തിയത്. അമിത് ഷായുടെ സന്ദര്‍ശനത്തിനെതിരെ ഗോ ബാക്ക് പോസ്റ്ററുകളും ബംഗാളിലെ മിഡ്നാപുരില്‍ ഉയര്‍ന്നിട്ടുണ്ട്. ആറ് കേന്ദ്രമന്ത്രിമാര്‍ക്കാണ് ബംഗാളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചുമതല നല്‍കിയിയിരിക്കുന്നത്.