കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം വുഹാനിലേക്ക്

കൊവിഡിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ 10 അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം അടുത്ത മാസം ചൈനീസ് നഗരമായ വുഹാനിലേക്ക് പോകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഒരു സ്വതന്ത്ര അന്വേഷണം നടത്താന്‍ ചൈന വിമുഖത കാണിച്ചതാണ് അന്വേഷണം ഇത്രയും വൈകാന്‍ കാരണം. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ലോകാരോഗ്യ സംഘടനക്ക് നഗരത്തിലെത്തി പരിശോധന നടത്താന്‍ ചൈന അനുവാദം നല്‍കിയത്.

മധ്യ ചൈനയിലെ വുഹാനിലെ വെറ്റ് മാര്‍ക്കറ്റിന് കൊറോണ വൈറസ് വ്യാപനത്തില്‍ പങ്കുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ നേരത്തെ പറഞ്ഞിരുന്നു. 2019 ഡിസംബര്‍ അവസാനമാണ് വുഹാനില്‍ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‍തത്. അടുത്ത ദിവസം തന്നെ ചൈനീസ് അധികൃതര്‍ മാര്‍ക്കറ്റ് അടച്ചിരുന്നു. വൈറസ് വ്യാപനത്തില്‍ മാര്‍ക്കറ്റിന് പങ്കുണ്ടെന്ന് ഉറപ്പാണ്. എന്നാല്‍ ഏത് തരത്തിലുള്ള പങ്കാണെന്ന് വ്യക്തമല്ല. അത് കണ്ടെത്തുകയാണ് ശാസ്ത്രജ്ഞരുടെ സംഘത്തിന്‍റെ പ്രധാന ലക്ഷ്യം.

വൈറസിനെ ചൈന സൃഷ്ടിച്ചതാണെന്ന് സ്ഥാനമൊഴിയാന്‍ നില്‍ക്കുന്ന യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ചൈനയും ലോകാരോഗ്യ സംഘടനയും ഇത് നിഷേധിച്ചു. വൈറസിനെ ലാബില്‍ സൃഷ്‍ടിച്ചതാണെന്നായിരുന്നു ട്രംപ് ആദ്യം ആരോപണം ഉന്നയിച്ചത്. വൈറസ് മനുഷ്യസൃഷ്ടിയാണെന്നതിന് തെളിവില്ലെന്ന് അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പറഞ്ഞു. വിവാദം കൊഴുത്തതോടെയാണ് വിദഗ്ധ സംഘത്തെ അയച്ച് വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More