കൊൽക്കത്ത : ഐപിഎസ് ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തള്ളി. ബംഗാളിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം തള്ളിയത്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർവീസിലേക്ക് കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജെപി നദ്ദയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് തിരിച്ചു വിളിച്ചത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജെപി നദ്ദക്ക് നേരയുണ്ടായ അക്രമണത്തിൽ വിശദീകരണം നൽകാൻ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവരോട് കേന്ദ്ര അഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച ഇരുവരോടും ഹാജരായി സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ നടപടിക്കെതിരെ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കാണിച്ച് തൃണമുൽ കോൺഗ്രസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 19 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പശ്ചിമ ബംഗാള്‍ സന്ദർശിക്കും.