തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ 72.49 ശതമാനം പേർ സമ്മതിദാന അവകാശം വിനിയോഗിച്ചു ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്. തിരുവനന്തപുരത്താണ് കുറവ്.
പോളിംഗ് ശതമാനം ജില്ല തിരിച്ച് ഇപ്രകാരമാണ്- തിരുവനന്തപുരം - 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനവും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനവമാണ് പോളിംഗ്. പഞ്ചായത്ത് തിരിച്ചുള്ള പോളിംഗ് കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ലഭ്യമാക്കിയിട്ടില്ല. അഞ്ച് ജില്ലകളിലെയും തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. അക്രമങ്ങളോ മറ്റ് അനിഷ്ട് സംഭവങ്ങളോ എങ്ങും റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 395 തദ്ദേശസ്ഥാപനങ്ങളിൽ 6,911 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 41,58,341 പുരുഷൻമാരും 46,68,209 സ്ത്രീകളും 70 ട്രാൻസ്‌ജെന്റേഴ്‌സും അടക്കം 88,26,620 വോട്ടർമാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതിൽ 42,530 പേർ കന്നി വോട്ടർമാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിച്ചിരുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിയോഗിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഡിസംബര്‍ 10ന് അഞ്ച് ജില്ലകളിലെ വോട്ടര്‍മാര്‍ വിധിയെഴുതും.