തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ആദ്യ 5 മണിക്കൂറില്‍ 38 % പോളിംഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ്  ആരംഭിച്ച് 5 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തെരെഞ്ഞെട്ടുപ്പ് കമ്മീഷന്‍ പുറത്തു വിട്ട കണക്കനുസരിച്ച് അഞ്ചു ജില്ലകളിലായി ശരാശരി 38 ശതമാനം പോളിംഗ് ആണ് നടന്നത്. തിരുവനന്തപുരം ജില്ലയില്‍ 37-54%, കൊല്ലം - 37%, ആലപ്പുഴ-39.49%, ത്തനംതിട്ട -39%, ഇടുക്കി - 38% എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള പോളിംഗ് ശതമാനം. 

വൈകീട്ട് ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. 

കൊവിഡ്‌ രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതായി സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ 395 തദ്ദേശസ്ഥാപനങ്ങളിൽ 6,911 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 41,58,341 പുരുഷൻമാരും 46,68,209   സ്ത്രീകളും 70 ട്രാൻസ്‌ജെന്റേഴ്‌സും അടക്കം 88,26,620 വോട്ടർമാരാണ് ഒന്നാം ഘട്ടത്തിലുള്ളത്.  ഇതിൽ 42,530 പേർ  കന്നി വോട്ടർമാരാണ്. 

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള തിരുവനന്തപുരത്ത് ഒരു കോര്‍പ്പറേഷന്‍ 4 മുന്സിപ്പാലിറ്റി, 73 ഗ്രാമ പഞ്ചായത്തുകള്‍ എന്നിങ്ങനെയാണുള്ളത്. ജില്ലയില ആകെ 28,38,077 വോട്ടര്‍മാരാണ് ഉള്ളത്. കൊല്ലത്ത് ഒരു കോര്‍പ്പറേഷന്‍ 4 മുന്സിപ്പാലിറ്റി,68 ഗ്രാമ പഞ്ചായത്തുകള്‍ എന്നിങ്ങനെയാണുള്ളത്. രണ്ടു ജില്ലകളിലും 11 വീതം ബ്ലോക്ക്‌  പഞ്ചായത്തുകളിലേക്കും ഒരോ ജില്ലാ പഞ്ചായത്തിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.പത്തനംതിട്ട ജില്ലയില്‍ 53  ഗ്രാമ പഞ്ചായത്തുകളും 4 മുന്സിപ്പാലിറ്റികളുമാണുള്ളത്. ഇടുക്കിയില്‍ 52 ഗ്രാമ പഞ്ചായത്തുകളും 2 മുന്സിപ്പാലിറ്റികളുമാണുള്ളത്. ഇരു ജില്ലകളിലുമായി 8 വീതം ബ്ലോക്ക്‌ പഞ്ചായത്തുകളും ഒരോ ജില്ലാ പഞ്ചായത്തുമാണുള്ളത്. ആലപ്പുഴ ജില്ലയില്‍ 6 മുന്സിപ്പാലിറ്റി,72 ഗ്രാമ പഞ്ചായത്തുകള്‍ 12  ബ്ലോക്ക്‌ പഞ്ചായത്തുകള്‍ ഒരു ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണുള്ളത്. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ല ( 9,04, 643 ലക്ഷം) ഇടുക്കിയാണ്. ഇവിടങ്ങളിലേക്ക് 25, 584 സ്ഥാനാര്‍ത്ഥികളാണ് മാറ്റുരയ്ക്കുന്നത്.

തെരഞ്ഞെടുപ്പിന് കാവലാളുകളായി 17,000 ത്തോളം പോലിസ് ഉദ്യോഗസ്ഥരേയാണ് നിയോഗിച്ചിരിക്കുന്നത്.15,272 സീനിയര്‍ സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍, എസ് ഐ, എ എസ് ഐമാര്‍ -1338, ഇന്‍സ്പെക്ടര്‍മാര്‍ - 292, ഡി വൈ എസ്പിമാര്‍ - 66 എന്നിവരെ കൂടാതെ1404 ഹോം ഗാര്‍ഡുകളും 3718 സ്പെഷ്യല്‍ പൊലിസ് ഓഫീസര്‍മാരും തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ നിലയുറപ്പിച്ചിരിക്കുന്നത്.

ഈ മാസം 14 നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രകൃയ പൂര്‍ത്തിയാവുക. ഇന്നത്തെ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞാല്‍ രണ്ടാംഘട്ട വോട്ടെടുപ്പ് രണ്ടു ദിവസം കഴിഞ്ഞ് വ്യാഴാഴ്ച (ഡിസംബര്‍10) യും മൂന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച  (ഡിസംബര്‍14) യും നടക്കുന്നതോടെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കും.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More