സംസ്ഥാന സർക്കാറിന്റെ സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് മിഷനിൽ 2 ലക്ഷം വീട് പൂര്‍ത്തീകരിച്ചെന്ന അവകാശവാദം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇല്ലാത്ത കാര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ മേനി നടിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലൈഫ് മിഷന്റെ കീഴില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദം പൊള്ളയാണ്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് തുടങ്ങി നിസ്സാര പണികള്‍ മാത്രം ബാക്കിയായിരുന്ന 52000 വീടുകളും ചേര്‍ത്താണ് സര്‍ക്കാര്‍ കണക്കെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ടും വീട് കിട്ടാത്തവരാണ് കോര്‍പറേഷന് മുന്നില്‍ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
ലൈഫ് മിഷനിൽ പൂർത്തിയാക്കിയ വീടിന്റെ താക്കോൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ കൈമാറി. തിരുവനന്തപുരം ഏണിക്കര സ്വദേശി ചന്ദ്രനും കുടുംബത്തിനുമാണ് വീട് കൈമാറിയത്. ജന്മനാ കാലിന് വൈകല്യമുള്ള ചന്ദ്രന് ലോട്ടറി വിൽപനക്കാരാണ്. മുഖ്യമന്ത്രി വീടിന്റെ താക്കോൽ ചന്ദ്രനും കുടുംബത്തിനും കൈമാറി. ചടങ്ങിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ സി മൊയ്തീൻ, സി ദിവാകരൻ എംഎൽഎ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ സംബന്ധിച്ചു.
പദ്ധതിയിൽ രണ്ട് ലക്ഷം വീട് പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.