കഴിഞ്ഞ വർഷം ഏപ്രിൽ - മെയ് മാസങ്ങളിൽ ലോക്സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ മാത്രം ബി.ജെ.പി പൊടിച്ചത് 1,264 കോടി രൂപ. അതില്‍ 1,078 കോടി രൂപ പാർട്ടിയുടെ പൊതു പ്രചാരണത്തിനായും, 186.5 കോടി രൂപ സ്ഥാനാർഥികൾക്കായുമാണ് ചെലവഴിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവിട്ടത് 714 കോടി രൂപയായിരുന്നു.
ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാത്രം ബി.ജെ.പി ഒഴുക്കിയത് 755 കോടി രൂപയാണ്. ഒരു വര്‍ഷത്തിനിടെ ബി.ജെ.പിയുടെ വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018-19 ൽ ബി.ജെ.പിയുടെ മൊത്തം വരുമാനം 2,410 കോടി രൂപയായി വര്‍ധിച്ചു. 2017-18 ൽ ഇത് 1,027 കോടി രൂപയായിരുന്നു. 134 ശതമാനത്തിന്‍റെ വര്‍ധനവ്.