സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യം രാജിവെക്കേണ്ടത് പിണറായി വിജയനായിരുന്നു. കോടിയേരിയുടെ പാത പിൻതുടരുകയാണ് ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മകന്റെ തെറ്റിന് അച്ഛന് ഉത്തരവാദിത്തമില്ലെന്ന സിപിഎം വാദം പൊളിഞ്ഞു. അതേല്‍പ്പിച്ച പരിക്കിൽ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാണ് കോടിയേരിയുടെ ശ്രമം. പാര്‍ട്ടി വേറെ മകൻ വേറെ എന്നാണ് ഇത് വരെ പറഞ്ഞിരുന്നത്. ഇപ്പോൾ എല്ലാം ഒന്നാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും ചെന്നിത്തല പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് പകരം എ. വിജയരാഘവനാണ് താൽക്കാലിക ചുമതല. ആരോഗ്യപരമായ കാരങ്ങൾ മുൻ നിർത്തി സ്ഥാനം ഒഴിയുന്നെന്നാണ് കോടിയേരി സി.പി.എം സെക്രട്ടേറിയറ്റിനെ അറിയിച്ചത്. അവധി അനുവദിക്കണമെന്ന് ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.