ഡൽഹിയിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ലഹള അമർച്ച ചെയ്യുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു, ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും രാജ്യം ഇതുകണ്ടതാണെന്നും സോണിയ കുറ്റപ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് എന്ത് വിവരം സര്‍ക്കാരിന് കിട്ടി. എത്ര പോലീസുകാരെയാണ് വിന്യസിച്ചത്. കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നും സോണിയ ചോദിച്ചു.
ഇതിനിടെ മുസ്തഫാബാദില്‍ ഇന്നലെ കുടുങ്ങി കിടന്ന സ്ത്രീകളെ പരിവാര്‍ അക്രമികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പുരുഷന്‍മാരില്ലാത്ത വീടുകളില്‍ സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്നതായും ഇവിടെ അക്രമികള്‍ ഏതു നിമിഷവും ഇവരെ കയ്യേറ്റം ചെയ്യുമെന്നും ഇന്നലെ രാത്രിയോടെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. പൊലിസ് സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിചതായി വ്യാപകമായി ആരോപണമുയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ 3- മണിയോടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ 11-സ്ത്രീകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.