ബാഴ്സിലോണ ഫുട്ബോൾ ക്ലബ് പ്രസിഡന്റ് ജോസപ് ബാർതോമ്യു രാജിവെച്ചു. ക്ലബ് എക്സിക്യൂട്ടിവ് ബോർഡ് അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാർതോമ്യു രാജി സമർപ്പിച്ചത്. ബാർത്യോമുവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 20000 ത്തോളം ക്ലബ് ആരാധകർ നിവേദനം സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് റഫറണ്ടം നടത്താൻ ക്ലബ് തീരുമാനിച്ചത്. രാജിയെ തുടർന്ന് റഫറണ്ടം ഉപേക്ഷിച്ചു.
പുതിയ പ്രസിഡന്റിനെയും എക്സിക്യൂട്ടിവ് കമ്മറ്റിയെയും തെരഞ്ഞെടുക്കുന്നത് വരെ താൽകാലികമായ സംവിധാനം ഏർപ്പെടുത്തി. സൂപ്പർ താരം മെസിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ബാർത്യോമുവിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ചാമ്പ്യൻ ലീഗിൽ ബയോണിനോടുള്ള തോൽവിയും മെസി ടീം വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും ബാർതൊമ്യുവിന്റെ നില പരുങ്ങലിലാക്കിയിരുന്നു.