അമേരിക്കൻ സുപ്രീം കോടതി ജഡ്ജ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നോമിനിക്ക് വിജയം. ട്രംപ് നിർദ്ദേശിച്ച ആമീ കോനീ ബാരെറ്റാണ് പുതിയ ജഡ്ജ് ആയി നിയമിതയായത്.
സെനറ്റ് വോട്ടെടുപ്പിൽ നാല്‍പത്തിയെട്ടിനെതിരെ അന്‍പത്തിരണ്ട് വോട്ടുകള്‍ക്കാണ് ആമി കോനീ ബാരെറ്റ് വിജയിച്ചത്. തിങ്കളാഴ്ച്ച വൈറ്റ് ഹൗസിൽ വെച്ച് ആമി സത്യപ്രതിജ്ഞ ചെയ്യും. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ജഡ്ജ് നിയമനം നടത്താവു എന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ വാദം തള്ളിയാണ് ട്രംപിന്റെ ഈ തീരുമാനം.
എന്നാല്‍, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡോണൾഡ് ട്രംപിനുള്ള പിന്തുണ കുറയുന്നതായി സർവ്വേകൾ സൂചിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരന്മാരുടെയും സ്ത്രീകളുടെയും പിന്തുണ കുറയുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപുള്ള സംവാദ പരമ്പരകളിൽ എതിർ സ്ഥാനാർഥി ജോ ബൈഡനാണ് മുൻപിൽ.