ബീഹാര്‍ മഹാസഖ്യം പിടിക്കും: കവിത കൃഷ്ണന്‍

പാട്ന: അതിരൂക്ഷമായിരിക്കുന്ന തൊഴിലില്ലായ്മ തന്നെയാണ് ബീഹാറില്‍ മഹാസഖ്യത്തിന്റെ മുദ്രാവാക്യമെന്നും സംസ്ഥാനം മഹാസഖ്യം പിടിക്കുമെന്നും സിപിഐഎംഎല്‍ പോളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണന്‍ പറഞ്ഞു. 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കും എന്ന വാഗ്ദാനം മുന്നില്‍ വെച്ചാണ് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തൊഴില്‍ മുദ്രാവാക്യവും തൊഴില്‍ വാഗടാനവും യുവാക്കള്ക്കി‍ടയില്‍ വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട് - കവിത കൃഷ്ണന്‍ പറഞ്ഞു.

ബീഹാറില്‍ പ്രതിച്ഛായ മങ്ങിയ നിതീഷിനെ രക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്. എന്നാല്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായ അനുദിനം മങ്ങുകയാണ് എന്നാണ് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ മോദിയ്ക്ക് നിതീഷിനെ രക്ഷിക്കാനാവില്ലെന്നും കവിതാ കൃഷ്ണന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് മഹാജനസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാണാനാവുന്നത്. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും കവിത പറഞ്ഞു.

ആര്‍ ജെ ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും കക്ഷികളാണ്. ബീഹാറില്‍ ശക്തമായ വേരോട്ടമുള്ള സിപിഐഎംഎല്‍ മാത്രം 19 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇടതുപക്ഷ കക്ഷികള്ക്കാ‍കെ 30 സീറ്റാണ് മഹാസഖ്യം നല്‍കിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 18 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 23 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More