ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാ​ഹുൽ ​ഗാന്ധി പുറപ്പെട്ടു

ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാ​ഹുൽ ​ഗാന്ധി പുറപ്പെട്ടു. നാൽപതോളം എംപിമാരും രാഹുലിനെ അനു​ഗമിക്കുന്നുണ്ട്. രണ്ട് ബസുകളിലായാണ് യുപിയിലേക്ക് രാഹുലും സംഘവും തിരിച്ചത്. അതേസമയം രാഹുലിനെ യുപി പൊലീസ് സംസ്ഥാന അതിർത്തിയിൽ തടയും. ഡൽഹി-യുപി അതിർത്തിയിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.കോൺ​ഗ്രസ് പ്രവർത്തകരും അതിർത്തിയിൽ എത്തിയിട്ടുണ്ട്. ഹത്രാസിലേക്ക് പോകുന്നതിൽ നിന്ന് തന്നെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ ​നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിസിസി അധ്യക്ഷനെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പോകാൻ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന നടന്ന സംഘർഷത്തിൽ രാഹുലിനെ ഡൽ​ഹി പൊലീസ് കയ്യേറ്റം ചെയ്തു. പൊലീസിന്റെ കയ്യേറ്റത്തിൽ രാഹുൽ താഴെ വീണു.

ഹത്രസിൽ മാധ്യമങ്ങൾക്ക് ഏർപ്പടുത്തിയ വിലക്ക് ഉത്തർപ്രദേശ് സർക്കാർ നീക്കിയെങ്കിലും രാഷ്ട്രീയ നേതാക്കളെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. 


 പെൺകുട്ടിയുടെ വീട്ടുകാരെയും കേസ് അന്വേഷിച്ച പൊലീസുകാരെയും നുണപരിശോധനക്ക് വിധേയരാക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More