കാര്‍ഷിക ബില്ലുകളുടെ പേരില്‍ രാജ്യസഭയില്‍ മൂന്നു വ്യവസ്ഥകളുമായി പ്രതിപക്ഷം. സസ്പെന്‍റ് ചെയ്യപ്പെട്ട എം.പിമാരെ തിരിച്ചെടുക്കണം, സ്വകാര്യ മേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു ബില്‍ കൊണ്ടുവരണം, മിനിമം താങ്ങുവില സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാകണം എന്നീ വ്യവസ്ഥകളാണ് മുന്നോട്ടുവച്ചത്. എന്നാല്‍ സ്പീക്കര്‍ വെങ്കയ്യ നായിഡു സഭാ നടപടികള്‍ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതോടെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.
അതേസമയം, പ്രതിപക്ഷം അനാദരവു കാണിച്ചു എന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ ഇന്ന് ഉപവസിക്കും. ഇന്നലെയാണ് എട്ട് എംപിമാരെ രാജ്യസഭ അധ്യക്ഷൻ സഭയിൽ നിന്ന് പുറത്താക്കിയത്. കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു പുറത്താക്കൽ. ബില്ല് അവതരണ വേളയിൽ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്.