തെരഞ്ഞെടുത്ത മാധ്യമങ്ങൾക്ക് അഭിമുഖം നൽകി മന്ത്രി കെടി ജലീൽ. സ്വർണ കള്ളക്കടത്ത് വിവാദം കത്തിനിൽക്കെയാണ് 3 ടെലിവിഷൻ ചാനലുകൾക്ക് അഭിമുഖം ജലീൽ അഭിമുഖം നൽകുന്നത്. റിപ്പോർട്ടർ ടിവി, 24 , ന്യൂസ് 18 എന്നീ ചാനലുകൾക്കാണ് മന്ത്രി അഭിമുഖം നൽകുന്നത്. തത്സമയ അഭിമുഖ പരിപാടിയിലാണ് മന്ത്രി പങ്കെടുക്കുന്നത്. തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വിവാദമാക്കുന്നതിനാലാണ് തത്സമയം മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതെന്ന് ജലീൽ വ്യക്താക്കി.
നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്ത് നടന്നതിൽ തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് റിപ്പോർട്ടർ ടിവിയിലെ അഭിമുഖത്തിൽ പറഞ്ഞു. നയതന്ത്ര ബാഗേജ് വഴി കള്ളക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ എത്തിയ ഖുറാൻ താൻ ഏറ്റുവാങ്ങിയിട്ടില്ല. ഖുറാൻ വിതരണം ചെയ്യാമോ എന്ന് തന്നോട് ചോദിക്കുകയായിരുന്നു. സർക്കാറിന് ബാധ്യത വരാതെ എത്തിക്കാം എന്നാണ് താൻ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സിആപ്റ്റിന്റെ വാഹനത്തിൽ ഖുറാൻ കൊണ്ട് പോയത്. ഇത് സാധാരണ നടക്കുന്ന കാര്യമാണെന്നും ജലീൽ പറഞ്ഞു.
തന്നെ ചോദ്യം ചെയ്ത വിവരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തു വിടരുതായിരുന്നു. ഇത്തരം കാര്യങ്ങൾ ഇഡി രഹസ്യമാക്കി വെക്കേണ്ടതായിരുന്നു. ഇഡിയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് താൻ വിവരങ്ങൾ പുറത്തുവിടാതിരുന്നത്. ഇഡി ചോദ്യം ചെയ്തെന്ന വാർത്ത താൻ നിഷേധിച്ചിട്ടില്ല. പക്ഷെ താനായിട്ട് വെളിപ്പെടുത്തിയില്ല. ഈ വാർത്ത വന്നതിന് ശേഷവും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്.
എൻ ഐ എ മൊഴിയെടുക്കൽ രാവിലെ ആറേകാലിന് തന്നെ ആരംഭിച്ചിരുന്നു. രാവിലെ നേരത്തെ തന്നെ എത്തി എന്ന പ്രചരണം ശിയല്ല. നോട്ടീസിൽ പത്തുമണിയായിരുന്നെങ്കിലും തനിക്ക് സൗകര്യമുള്ള സമയത്ത് എത്താമന്ന് പറഞ്ഞിരുന്നെന്നും ജലീൽ പറഞ്ഞു.