പരമാവധി സ്വകാര്യവത്ക്കരണമാണ് മോദി സര്‍ക്കാറിന്‍റെ നയം: രാഹുല്‍ ഗാന്ധി

'കുറച്ച് സർക്കാർ വക, പരമാവധി സ്വകാര്യവൽക്കരണം’ എന്നതാണ് മോദി സര്‍ക്കാറിന്‍റെ നയമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ധനകാര്യ വിഭാഗത്തിന്റെ അനുമതിയില്ലാതെ പുതിയ പദവികൾ സൃഷ്ടിക്കരുതെന്നുള്ള മോദി സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെ മറയാക്കി സർക്കാർ ഓഫിസുകളിൽ സ്ഥിരനിയമനം നിർത്തലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു.

കോവിഡ് കാലത്തെ അടച്ചിടലിനെത്തുടർന്ന് രാജ്യത്തിന്റെ ജി.ഡി.പി. മൈനസ് 23.9 ശതമാനമായ വിവരം പുറത്തുവന്ന ഉടനെയും കടുത്ത വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. യുവാക്കളുടെ ഭാവി കവർന്നെടുക്കാനും ഉറ്റ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കാനുമാണ് മോദിയുടെ ശ്രമമെന്നും രാഹുൽ പറയുന്നു. 

മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തുടര്‍ച്ചയായാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം നാശത്തിലേയ്ക്ക് നീങ്ങിത്തുടങ്ങിയത്. പിന്നീട് സര്‍ക്കാര്‍ ഒന്നിനു പിറകെ ഒന്നായി നടപ്പാക്കിയതെല്ലാം തെറ്റായ നയങ്ങളായിരുന്നെന്നും രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

Contact the author

News Desk

Recent Posts

National Desk 4 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 4 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 7 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 9 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More