ട്രാഫിക് പിഴത്തുക പിരിവ് സ്വകര്യകമ്പനിക്കുനല്‍കാന്‍ വഴിവിട്ട നീക്കം- ചെന്നിത്തല

തിരുവനതപുരം: ട്രാഫിക് പിഴത്തുക  പിരിക്കുന്നത് സ്വകാര്യവല്‍ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിച്ച് പൊലിസിന് നല്‍കാനുള്ള ചുമതല സിഡ്കൊയില്‍ നിന്ന് മാറ്റി സ്വകാര്യ കമ്പനിയായ മീഡിയാട്രോണിക്സിന് നല്‍കാന്‍ സര്‍ക്കാര്‍ വഴിവിട്ടു നീക്കം നടത്തുന്നതായും രമേശ്‌ ചെന്നിത്തല ആരോപിച്ചു. 

പിഴത്തുകയുടെ 90% കമ്പനിക്കും വെറും 10% മാത്രം സര്‍ക്കാരിനും ലഭിക്കുന്ന രീതിയിലാണ് കരാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു. പത്തു വര്‍ഷത്തെക്കാണ് സ്വകാര്യ  കമ്പനിക്ക്  പിഴത്തുക പിരിവിന് കരാര്‍ നല്‍കുന്നത്. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളിലൊന്ന്‌ നേരത്തെ കരിമ്പട്ടികയില്‍ പെട്ട ഗാലക്സോണ്‍ എന്ന കമ്പനിയാണ്. അവര്‍ക്ക് ഇക്കാര്യത്തില്‍ മുന്‍ പരിചയമോ, പദ്ധതി ഏട്ടെടുക്കാന്‍ തക്ക സാമ്പത്തിക ഭദ്രതയോ ഇല്ലെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു. ഗാലക്സോണ്‍ കമ്പനിക്ക് നല്‍കിയ കരാര്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

സ്വകാര്യവല്‍ക്കരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുഖ്യമന്ത്രി ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം.ഇന്ത്യയില്‍ ആദ്യമായാണ് ട്രാഫിക് പെറ്റിയടിക്കാനും പിഴ ഈടാക്കാനും സര്‍ക്കാര്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.  

 

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 2 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More
Web Desk 4 days ago
Keralam

കോണ്‍ഗ്രസ് ബിജെപിയെ തോല്‍പ്പിക്കാന്‍ നോക്കുമ്പോള്‍ സിപിഎം കയ്യും കാലുമിട്ട് അടിക്കുകയാണ്- പി കെ കുഞ്ഞാലിക്കുട്ടി

More
More