യുഎപിഎ കേസിൽ അറസ്റ്റിലായ അലൻഷുഹൈബ് എൽഎൽബി പരീക്ഷയെഴുതി. അലൻ പഠിക്കുന്ന പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ എത്തിയാണ് പരീക്ഷയെഴുതിയത്. വിയ്യൂരിലെ ജയിലിൽ റിമാന്റിലുള്ള അലനെ പൊലീസ് അകമ്പടിയോടെയാണ് കോളേജിൽ എത്തിച്ചത്.പരീക്ഷയ്ക്ക് ശേഷം അലനെ തിരിച്ച് വിയൂരിലേക്ക് കൊണ്ടു പോയി. രണ്ടാം സെമസ്റ്റർ നിയമ പരീക്ഷയാണ് എഴുതിയത്. ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റ് പരീക്ഷകൾ.
അലനെ കാത്ത് അമ്മ സബിത കോളേജിലുണ്ടായിരുന്നു. അലനെ കാണാൻ നിരവധി സഹപാഠികളും എത്തിയിരുന്നു. ഹൈക്കോടതി അനുമതിയിലാണ് അലൻ പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് പരീക്ഷയെഴുതാൻ അനുമതി നല്‍കണമെന്ന് അലൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. അലന്‍റെ ആവശ്യത്തിൽ ഹൈക്കോടതി സർവകലാശാലയോട് നിലപാട് ചോദിച്ചു. തുടർന്നാണ് സർവകലാശാല അലന് പരക്ഷ എഴുതാൻ അനുമതി നൽകിയത്.
കേസിൽ അലന്റെയും, താഹയുടെയും എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടിയിരുന്നു. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് റിമാന്‍റ് കാലാവധി അടുത്ത മാസം 13 വരെ നീട്ടിയത്.