നിര്‍ഭയ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റണമെന്ന് ഡല്‍ഹി പട്യാല ഹൌസ് കോടതി. രാവിലെ ആറുമണിക്ക് ശിക്ഷ നടപ്പാക്കണമെന്നാണ് കോടതി പറഞ്ഞത്. നിലവില്‍ പവന്‍ ഗുപ്ത എന്ന പ്രതിക്ക് ദയാ ഹര്‍ജി നല്‍കാന്‍ അവസരമുണ്ട്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു.
നേരത്തേ, പ്രതികളായ അക്ഷയ് ഗുപ്ത, പവൻ താക്കൂർ, മുകേഷ് സിംഗ്, വിനയ് ശർമ എന്നിവരുടെ വധശിക്ഷ ഫെബ്രുവരി 1 ന് രാവിലെ 6 മണിക്ക് നടപ്പാക്കണമെന്ന് കോടതി വിധിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാൻ തിഹാര്‍ ജയിൽ അധികൃതർ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും പ്രതികള്‍ കോടതിയെ സമീപിച്ചതോടെ മറ്റൊരു ഉത്തരവ് ഉണ്ടാകും വരെ മരണ വാറണ്ട് നടപ്പാക്കരുതെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു. നിയമത്തിന്‍റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താനുള്ള പ്രതികളുടെ അവകാശം മാനിച്ചു കൊണ്ടായിരുന്നു കോടതി മരണ വാറണ്ട് സ്റ്റേ ചെയ്തത്. എന്നാല്‍, പ്രതികള്‍ അനാവശ്യമായി ശിക്ഷ നീട്ടിക്കൊണ്ടു പോകുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.