ദേശീയ സുരക്ഷാ നിയമം: ചൈനയ്‌ക്കെതിരെ ഉപരോധവുമായി യു.എസ്

ചൈന ഹോങ്കോങിനുമേല്‍ പുതിയ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിനു പിന്നാലെ  ചൈനയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ് ജനപ്രതിനിധി സഭ. ഏകകണ്ഠമായി പാസാക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്കെതിരെ ഇനിമുതല്‍ നടപടിയെടുക്കാം. നിയമം സെനറ്റും അംഗീകരിച്ചതിനു ശേഷം മാത്രമേ ട്രംപിന് ഒപ്പുവയ്ക്കാന്‍ കഴിയൂ.

വിവാദമായ ദേശീയ സുരക്ഷാ നിയമത്തെ അപലപിച്ച് നിരവധി ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഹോങ്കോങില്‍ വലിയ പ്രതിഷേധമാണ് നിയത്തിനെതിരെ നടക്കുന്നത്. വിഘടനവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശ വാദം. എന്നാല്‍ 1997 ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചപ്പോള്‍ 50 വര്‍ഷത്തേക്ക്  ഹോംകോങിന് ഉറപ്പുനല്‍കിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് ചൈനയുടെ നിയമമെന്ന് വിമര്‍ശകര്‍ പറയുന്നു.

നിയമം പാസാക്കുന്നതിന് മുമ്പ് തന്നെ ഹോങ്കോങ്ങിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ യുഎസ് തുടങ്ങിയിരുന്നു. 1200-ലേറെ യുഎസ് കമ്പനികളാണ് ഹോങ്കോങ്ങിലുള്ളത്. 800-ലേറെ സ്ഥാപനങ്ങളുടെ റീജണല്‍ ആസ്ഥാനവുമുണ്ട്. ഹോങ്കോങ്ങിലെ യുഎസ്  വ്യാപാരം തകര്‍ന്നാല്‍ അത് ചൈനയെയും വലിയ രീതിയില്‍ തന്നെ ബാധിക്കും. 

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More