ഹോങ്കോങില്‍ ദേശീയ സുരക്ഷാ നിയമം പാസാക്കി ചൈന

ചൈനയുടെ ദേശീയ സുരക്ഷാ നിയമം ഹോങ്കോങില്‍ പ്രാബല്യത്തില്‍ വന്നു. നിയത്തിനെതിരെ വലിയ പ്രതിഷേധമാണ് ഹോങ്കോങില്‍ നടക്കുന്നത്. മാസങ്ങളായി ഹോങ്കോംഗ് ജനത നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ചൈനയുടെ നടപടി. പ്രദേശത്തിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണ് നിയമമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വിഘടനവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശ വാദം. 

നിയമം പാസായിക്കഴിഞ്ഞിട്ടും അതിലെ 66  ആര്‍ട്ടിക്കിളുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ചൈന ഇതുവരെ തയ്യാറായിട്ടില്ല. പുതിയ സുരക്ഷ നിയമ പ്രകാരം രാജ്യത്ത് വിഭജനം സൃഷ്ട്ടിക്കുന്നത്, കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തെയോ അവകാശത്തെയോ ദുര്‍ബലപ്പെടുത്തുന്നത്, ജനങ്ങള്‍ക്ക് നേരെയുള്ള ഭീകരവാദ പ്രവര്‍ത്തനം, വിദേശ ശക്തികളുമായുള്ള ഗൂഡാലോചന, എന്നീ പ്രവര്‍ത്തിനങ്ങള്‍ കുറ്റകരമാണ്.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് നഗരത്തെ ചൈനയ്ക്ക് കൈമാറിയതിന്റെ 23-ാം വാര്‍ഷികത്തിന് ഒരു മണിക്കൂര്‍ മുമ്പ് ജൂണ്‍ 30 ന് പ്രാദേശിക സമയം 23:00 നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഹോങ്കോങ്ങ് ഭരണകൂടത്തെ മറികടന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ ചൈനയ്ക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം.

നിയമം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ ഹോങ്കോങ്ങിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് പുതിയ നിയമമെന്നും രാജ്യതാത്പര്യം സംരക്ഷിക്കാന്‍ 17 വര്‍ഷം കൊണ്ട് ഹോങ്കോങ്ങിന് സാധിക്കാത്തതിനാലാണ് ചൈന നിയമമുണ്ടാക്കുന്നതെന്നും ചൈനീസ് അധികൃതര്‍ പറയുന്നു.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More