ജമ്മു കാശ്മീരിൽ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബാ മുഫ്തിയ്ക്കും ഒമർ അബ്ദുള്ളക്കും എതിരെ പൊതു സുരക്ഷാ നിയമപ്രകാരം കേസ്. പൊലീസ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ മെഹ്ബൂബാ മുഫ്തി കരുതൽ തടവിലുളള വീട്ടിലെത്തി നോട്ടീസ് നൽകി. പൊതു സുരക്ഷാ നിയമപ്രകാരം കേസ് എടുത്തതിലൂടെ പൊലീസിന് ഇരുവരെയും കൂടുതൽ കാലം തടവിൽവെക്കാനാകും.
പി.ഡി.പിയുടെയും നാഷ്ണൽ കോൺഫ്രസിലെയും കൂടുതൽ നേതാക്കൾക്കെതിരെയും ഈ നിയമപ്രകാരം കേസ് എടുത്തു. നാഷ്ണൽ കോൺഫ്രൻസ് ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ അലി മുഹമ്മദ് സാഗറിനെതിരെയാണ് കേസ് എടുത്തത്. മെഹ്ബൂബ മുഫ്തിയുടെ ബന്ധുവും മുതിർന്ന പി.ഡി.പി നേതാവുമായ സർതാജ് മദനിക്കെതിരെയും കേസ് എടുത്തു. ഇരുവരും ആഗസ്റ്റ് 5 മുതൽ കരുതൽ തടവിലാണ്. ഇതോടെ ഇരുവരുടെയും കസ്റ്റഡി കാലാവധി നീളും. നാഷ്ണൽ കോൺഫ്രൻസ് മുൻ എംഎൽഎ ബഷീർ അഹമ്മദ് വീരിക്കെതിരെ നേരത്തെ ഈ നിയമ പ്രകാരം കേസ് എടുത്തിരുന്നു.