മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കൊറോണക്കെതിരായ പോരാട്ടത്തിന് പകരം പ്രതിപക്ഷത്തിനെതിരായ പോരാട്ടമാവുകയാണെന്ന് കെ മുരളീധരൻ എംപി. ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രവാസികളുടെ മടക്കം വൈകാൻ കാരണം കേന്ദ്രത്തിന്റെ രാഷ്ട്രീയമാണ്. കൊവിഡ് റിപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തേണ്ട ആവശ്യം ഇല്ല. കേന്ദ്രത്തിൽ കൊവിഡ് വിവരങ്ങൾ പുറത്തു വിടുന്നത് ആരോഗ്യ വകുപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറിയാണ്. ഇത്തരത്തിൽ ഉദ്യോഗസ്ഥർ വിവങ്ങൾ പുറത്തുവിടുന്നതിന് പകരം മുഖ്യമന്ത്രി പ്രഹസനം നടത്തേണ്ട ആവശ്യം ഇല്ല. പ്രതിപക്ഷം ഇക്കാര്യം പറഞ്ഞുവല്ലോ എന്ന് പറയുന്ന നിമിഷം മുഖ്യമന്ത്രിയുടെ മുഖഭാവം മാറുകയാണ്. കൊറോണയെക്കാൾ മുഖ്യമന്ത്രി ഇപ്പോൾ നേരിടുന്നത് പ്രതിപക്ഷത്തെയാണ്. ഒരു മണിക്കൂർ വാർത്താസമ്മേളനം പ്രതിപക്ഷത്തിനെതിരായ പോരാട്ടമായി മാറി. അതിഥി തൊഴിലാളികളുടെ കാര്യത്തിലുണ്ടാകുന്ന കരുതൽ പ്രവാസികളുടെ കാര്യത്തിൽ ഉണ്ടാകുന്നില്ല. ഇതിലും ചില രാഷ്ട്രീയ കളിയാണോ കേന്ദ്ര സർക്കാറിന്റേത്. കേരളീയരായ പ്രവാസികളുടെ വോട്ട് എന്തായാലും കിട്ടില്ലെന്ന് കേന്ദ്ര സർക്കാറിന് അറിയാമെന്നും മുരളീധരൻ പറഞ്ഞു. ---------