കുടിയേറ്റ തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ഇന്ന് 5 ട്രെയിനുകൾകൂടെ യാത്രതിരിക്കും. എറണാകുളം– ഭുവനേശ്വര്‍, ആലുവ–പട്ന ട്രെയിനുകള്‍ വൈകിട്ട് പുറപ്പെടും. തിരുവനന്തപുരം – റാഞ്ചി ട്രെയിന്‍ രണ്ടുമണിക്ക് പുറപ്പെട്ടു. തിരൂര്‍ – പട്ന ട്രെയിന്‍ വൈകിട്ട് ആറിനും, കോഴിക്കോട്–ധന്‍ബാദ് ട്രെയിന്‍ അഞ്ചുമണിക്കും യാത്രതിരിക്കുമെന്നാണ് അറിയുന്നത്.
1200 പേർക്കാണ് ഓരോ ട്രെയിനിലും യാത്ര ചെയ്യാനാവുക. അനാവശ്യ തിരക്കുകളും പ്രചാരണവും ഒഴിവാക്കാൻ അധികൃതർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. വിവിധ വകുപ്പുകളുടെ പരിശോധനക്ക് ശേഷമായിരിക്കും തൊഴിലാളികളെ കൊണ്ടുപോകുക. മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റ് പരിശോധനയും ടിക്കറ്റ് തുക ഈടാക്കലും കഴിഞ്ഞ ശേഷമാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കുന്നത്. രോഗലക്ഷണമുള്ളവരെ അയക്കില്ല.