ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ചാറ്റ് ജിപിടിയുമാണ് ഇപ്പോള്‍ ടെക് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. നാം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ടെക്‌സ്റ്റ് രൂപത്തില്‍ ഉത്തരം നല്‍കാനും കവിതയും കഥയും ഉപന്യാസവുമെല്ലാം എഴുതാനും ചാറ്റ് ജിപിടിക്ക് സാധിക്കും. ടീച്ചര്‍ സ്‌കൂളില്‍നിന്ന് തരുന്ന ഹോംവര്‍ക്കിനുളള ഉത്തരവും ചാറ്റ് ജിപിടി തരും. എന്നാല്‍ ചാറ്റ് ജിപിടി തരുന്ന ഉത്തരങ്ങളും വിവരങ്ങളുമെല്ലാം എപ്പോഴും ശരിയായിരിക്കണമെന്നില്ല. ഇപ്പോഴിതാ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ ഹോംവര്‍ക്ക് ചെയ്ത് പണി കിട്ടിയ വിദ്യാര്‍ത്ഥിയുടെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. റോഷന്‍ പട്ടേല്‍ എന്നയാളാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചാറ്റ്ജിപിടി പണികൊടുത്ത വിദ്യാര്‍ത്ഥിയുടെ കഥ പങ്കുവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റോഷന്റെ ഏഴാം ക്ലാസുകാരനായ കസിന്‍ ഇംഗ്ലീഷ് ടീച്ചര്‍ നല്‍കിയ ഹോംവര്‍ക്ക് ചാറ്റ് ജിപിടിയുടെ സഹായത്താലാണ് ചെയ്തു തീര്‍ത്തത്. കുട്ടി ചാറ്റ്ജിപിടി ഉപയോഗിച്ചെന്ന് കണ്ടെത്താന്‍ ടീച്ചറെ സഹായിച്ചത് അവന്‍ തന്നെ പേപ്പറിലെഴുതിയ വാചകമായിരുന്നു. ചാറ്റ് ജിപിടി നല്‍കിയ ഉത്തരം അതേപടി എഴുതിയതാണ് വിദ്യാര്‍ത്ഥിക്ക് വിനയായത്. ഒരു എ ഐ ഭാഷാമോഡല്‍ എന്ന നിലയില്‍ എനിക്ക് വ്യക്തിപരമായ പ്രതീക്ഷകളോ അഭിപ്രായങ്ങളോ ഇല്ല ('As and AI language model, i dont have personal expectations and opinions ' ) എന്നായിരുന്നു വിദ്യാര്‍ത്ഥി പേപ്പറില്‍ പകര്‍ത്തിയെഴുതിയത്.
പേപ്പറില്‍ 'Poignant' എന്ന പദവും ടീച്ചര്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്. തീവ്രമായ എന്നര്‍ത്ഥം വരുന്ന ഈ വാക്ക് ഒരു ഏഴാംക്ലാസുകാരന്‍ എഴുതിയതിലുളള ആശ്ചര്യമാവാം ആ വാക്ക് മാർക്ക് ചെയ്യാന്‍ കാരണം. ജൂണ്‍ ഒന്നിന് പങ്കുവയ്ക്കപ്പെട്ട ട്വീറ്റ് ഇതിനോടകം 12 ദശലക്ഷത്തോളം ആളുകള്‍ കണ്ടിട്ടുണ്ട്. സമ്മിശ്ര പ്രതികരണമാണ് ട്വീറ്റിന് ലഭിക്കുന്നത്.