കൊച്ചി: സിനിമയില്‍ നിന്നും മനപൂര്‍വ്വം ഗ്യാപ് എടുത്തതല്ലെന്നും തന്നെ ഒഴിവാക്കിയതാണെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി. കൊറോണ മൂലം സിനിമയില്‍ അഭിനയിച്ചിരുന്നില്ല. കൂടാതെ സിനിമയില്‍ അവസരം ചോദിച്ച് താന്‍ ആരെയും വിളിക്കാറില്ലായിരുന്നുവെന്നും ധര്‍മജന്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ ആരോടും ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല. നമ്മള്‍ ഭയങ്കര അവശ്യക്കാരനായി വരുമ്പോള്‍ മാത്രമാണ് നമ്മളെ ഒരു സിനിമയിലേക്ക് വിളിക്കുക. ഇപ്പോള്‍ പകരക്കാര്‍ ഒത്തിരിയുണ്ട്. അതുകൊണ്ട് തന്നെ അത്രയ്ക്ക് ആവശ്യം വരുമ്പോള്‍ മാത്രമാണ് ഒരു സിനിമയിലേക്ക് വിളിക്കുകയെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിൽ നിന്നും ഗ്യാപ്പ് എടുത്തതാണോ എന്ന അവതാരകയുടെ ചോദ്യത്തോടായിരുന്നു ധര്‍മജന്‍റെ പ്രതികരണം.
സിനിമാ മേഖലയില്‍ പെട്ടന്ന് പൊട്ടിമുളച്ചയാള്‍ അല്ല ഞാന്‍. വളരെ കഷ്ടപ്പാടിലൂടെയാണ് വളര്‍ന്നുവന്നത്. ജയസൂര്യയൊക്കെ ഇപ്പോഴും അവസരം ചോദിക്കുമെന്ന് പറയാറുണ്ട്. ഇനി അതുപോലെ ഞാനും ചോദിക്കും. ചാൻസ് ചോദിക്കാത്തത് എന്റെ ക്യാരക്ടറിന്റെ പ്രശ്നം ആയിരിക്കും. സത്യൻ അന്തിക്കാട്, ലാൽജോസ്, സിദ്ദീഖ് സാർ ഇവരോടൊക്കെ ചാൻസ് ചോദിക്കണമെന്ന് നല്ല ആഗ്രഹമുണ്ട്. എന്നെ സിനിമയിൽ കൊണ്ട് വന്നത് ദിലീപേട്ടനാണ്. ദിലീപേട്ടൻ എനിക്കെന്റെ ചേട്ടനാണ്. അനൂപിനെ കാണുന്നത് പോലെ തന്നെയാണ്, നമ്മളോടെല്ലാം പെരുമാറുന്നത്. ഇനി കുറച്ചു സിനിമകൾ തുടരെ റിലീസ് ആകാനുണ്ട്. സൈജു കുറുപ്പിനൊപ്പം പൊറാട്ട് നാടകം എന്നൊരു സിനിമ വരുന്നുണ്ട്. ടിനി ടോം നന്ദു ചേട്ടൻ എന്നിവർ അഭിനയിക്കുന്ന പൊലീസ് ഡേ എന്നൊരു സിനിമ തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് നടക്കുന്നുണ്ട്. - ധര്‍മജന്‍ പറഞ്ഞു.