ലണ്ടന്‍: ബ്രിട്ടീഷ് ടെലികോം, ടെലിവിഷന്‍ കമ്പനി 55,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറിച്ച് ചെലവ് കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 10,000 പേരുടെ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. ഈ സാഹചര്യത്തിലാണ് യു കെ ടെലികോം കമ്പനി തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിച്ചിരിക്കുന്നത്. യുകെ മൊബൈൽ ഫോൺ ഭീമനായ വോഡഫോൺ മൂന്ന് വർഷത്തിനിടെ പത്തില്‍ ഒരു ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് യു ലെ ടെലികോം കമ്പനിയുടെ നീക്കം.
അതേസമയം, കൊവിഡ് കാലത്ത് ജനപ്രിയ സാമൂഹിക മാധ്യമമായി മാറിയ ക്ലബ് ഹൌസ് 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ലോക്ക് ഡൌണ്‍ കാലഘട്ടം കഴിഞ്ഞതോടെ ക്ലബ് ഹൌസ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് കമ്പനിയുടെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ക്ലബ് ഹൌസ് അന്‍പത് ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.